IND VS BAN: സ്റ്റേഡിയത്തിൽ ശല്യമായ കുരങ്ങന്മാരെ ഓടിക്കാൻ വാനരപട്ടാളത്തെ ഇറക്കി രാജതന്ത്രം, കാണികൾ ആവേശത്തിൽ

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിൻ്റെ വേദിയായ കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ നിന്ന് ഭക്ഷണം പിടിക്കുന്ന കുരങ്ങുകളെ അകറ്റാൻ ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ ലംഗുറുകളെയും( ഹനുമാൻ കുരങ്ങുകളെയും അവരുടെ ഹാൻഡ്‌ലർമാരെയും നിയമിച്ചു.

ഭക്ഷണത്തിൻ്റെ ലഭ്യത കാരണം ഗ്രൗണ്ടിൻ്റെ വിവിധ ഭാഗങ്ങളിൽ ക്യാമറ ചലിപ്പിക്കുന്ന ആളുകൾ കുരങ്ങുകളുടെ ആക്രമണത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് വേദി ഡയറക്ടർ സഞ്ജയ് കപൂർ പറഞ്ഞു. ക്യാമറാ പേഴ്‌സൺമാരെയും ആരാധകരെയും കുരങ്ങുകളുടെ ഭീകരതയിൽ നിന്ന് രക്ഷിക്കാൻ, ഞങ്ങൾ ഹനുമാൻ കുരങ്ങന്മാരെ കൊണ്ടുവന്നിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

കാൺപൂരിൽ അന്താരാഷ്ട്ര മത്സരങ്ങൾ ഇതിന് മുമ്പ് നടന്നപ്പോഴും ലംഗൂരുകളെ കൊണ്ടുവന്നിട്ടുണ്ട്. അതേസമയം മത്സരത്തിൽ ടോസ് നേടിയ രോഹിത് ശർമ്മ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ഇന്ത്യ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിൽ 280 റൺസിന് ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്.

ഇന്ത്യ: യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ഋഷഭ് പന്ത്, കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ബംഗ്ലാദേശ്: ഷാദ്മാൻ ഇസ്ലാം, സക്കീർ ഹസൻ, നജ്മുൽ ഹൊസൈൻ ഷാൻ്റോ (ക്യാപ്റ്റൻ), മൊമിനുൾ ഹഖ്, മുഷ്ഫിഖുർ റഹീം, ഷാക്കിബ് അൽ ഹസൻ, ലിറ്റൺ ദാസ്, മെഹിദി ഹസൻ മിറാസ്, തൈജുൽ ഇസ്ലാം, ഹസൻ മഹ്മൂദ്, ഖാലിദ് അഹമ്മദ്.

Read more