IND vs ENG: ഋഷഭ് പന്തിന്‍റെ അഭാവവും കെഎല്‍ രാഹുലിന്റെ ബാറ്റിംഗ് പൊസിഷനും; ചോദ്യം ചെയ്ത് രവി ശാസ്ത്രി

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ എവിടെയും കാണാനില്ല. കെഎല്‍ രാഹുല്‍ വിക്കറ്റ് കീപ്പറായി കളിക്കുന്നതിനാല്‍ പന്ത് ബെഞ്ചിലാണ്. കെഎല്‍ രാഹുല്‍ ആറാം നമ്പറില്‍ വിക്കറ്റ് കീപ്പറായി ടീമില്‍ കളിക്കുന്നു. അഞ്ചാം നമ്പറില്‍ ഓള്‍റൗണ്ടര്‍ ലെഫ്റ്റ് അക്‌സര്‍ പട്ടേലാണ് കളിക്കുന്നത്.

ഈ തീരുമാനം ടീം പ്രതിജ്ഞാബദ്ധമെന്ന് തോന്നുന്ന ഇടത്-വലത് കോമ്പിനേഷന്‍ തന്ത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. ഇന്ത്യന്‍ മുന്‍ താരവും പരിശീലകനും ഇപ്പോള്‍ ബ്രോഡ്കാസ്റ്ററുമായ രവി ശാസ്ത്രി ഒരു ഓള്‍റൗണ്ടര്‍ക്ക് എങ്ങനെ ഒരു ബാറ്ററിനു മുകളില്‍ കളിക്കാനാകുമെന്ന് ആശ്ചര്യപ്പെട്ടു. അങ്ങനെയെങ്കില്‍, അഞ്ചാം നമ്പറില്‍ കളിക്കാന്‍ കഴിയുന്ന രാഹുലിന് പകരം ഋഷഭ് പന്തിനെപ്പോലുള്ള ഒരു ഇടംകൈയ്യന്‍ ബാറ്റര്‍ എന്തുകൊണ്ട് ഇറങ്ങിക്കൂടാ എന്ന് അദ്ദേഹം ചോദിക്കുന്നു.

രാഹുലിനെപ്പോലൊരു ടോപ്പ് ഓര്‍ഡര്‍ സ്‌പെഷ്യലിസ്റ്റിന് ഇത്ര താഴ്ന്ന ബാറ്റിംഗ് പൊസിഷന്‍ എന്തിനാണ്? ഗംഭീറിന് അഞ്ചാം നമ്പറില്‍ ഒരു ഇടംകൈയ്യനെ കളിക്കണമെങ്കില്‍, ഋഷഭ് പന്തിനെ കളിപ്പിക്കട്ടെ. അടുത്ത മത്സരത്തിലും ചാമ്പ്യന്‍സ് ട്രോഫിയിലുമുള്ള കോമ്പോസിഷനെക്കുറിച്ച് ഇന്ത്യ ചിന്തിക്കും. റിഷഭ് പന്ത് ബെഞ്ചില്‍ ഇരിക്കുന്നു. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മത്സരങ്ങളില്‍ 52 റണ്‍സും പുറത്താകാതെ 41 റണ്‍സും നേടിയ അക്ഷറിന്റെ പ്രകടനത്തിന് ശേഷം അക്ഷര്‍ പട്ടേലിനെ സ്ഥാനക്കയറ്റം നല്‍കാനുള്ള കോച്ച് ഗൗതം ഗംഭീറിന്റെ തീരുമാനം ന്യായമാണെന്ന് തോന്നിയേക്കാം. എന്നാല്‍ അക്ഷറിന്റെ സ്ഥാനക്കയറ്റം രാഹുലിന്റെ ഉപയോഗത്തെക്കുറിച്ചും പന്തിന്റെ ഭാവി റോളിനെക്കുറിച്ചും ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നു. അഞ്ചാം നമ്പറില്‍ രാഹുല്‍ നന്നായി യോജിക്കുന്നുവെന്ന് പലരും വിശ്വസിക്കുന്നു. ഒപ്പം മത്സരത്തിലെ നിര്‍ണായക നിമിഷങ്ങളില്‍ പന്തിന് കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും.

Latest Stories

ആക്രമണം നടത്തി എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടും, ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്ന് പ്രതിരോധ മന്ത്രി

പാക് പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം, തുടര്‍ ചര്‍ച്ചകള്‍ നാളെ, മൂന്ന് സേനകളും സംയുക്തമായി പ്രവര്‍ത്തിച്ചുവെന്നും പ്രതിരോധ സേന

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കി.മീ ചുറ്റളവില്‍ റെഡ് സോണ്‍, തലസ്ഥാന നഗരിയില്‍ ഡ്രോണ്‍ പറത്തുന്നതിന് നിയന്ത്രണം

അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു, ഇന്ത്യയുടെ തിരിച്ചടിയില്‍ 40ഓളം പാക് സൈനികരും കൊല്ലപ്പെട്ടു, 9 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുവെന്നും പ്രതിരോധ സേന

ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ടത് ഭീകരകേന്ദ്രങ്ങള്‍ മാത്രം, ഇന്ത്യയുടെ തിരിച്ചടി കൃത്യവും നിയന്ത്രിതവും, ഒമ്പതിലധികം തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ത്തു, നൂറിലധികം ഭീകരരെ വധിച്ചു

INDIAN CRICKET: അവന് പകരം മറ്റൊരാള്‍ അത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാവും, ആ താരം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തത്, തുറന്നുപറഞ്ഞ് മുന്‍താരം

യുക്രൈനുമായി നേരിട്ട് ചര്‍ച്ചയാകാമെന്ന് പുടിന്‍; പോസിറ്റിവ് തീരുമാനം, പക്ഷേ ആദ്യം വെടിനിര്‍ത്തല്‍ എന്നിട്ട് ചര്‍ച്ചയെന്ന് സെലന്‍സ്‌കി

വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരായ 4 പേർക്ക് ദാരുണാന്ത്യം

ഞാൻ ഓടി നടന്ന് ലഹരിവിൽപ്പന നടത്തുകയല്ലല്ലോ, പൈസ തരാനുള്ള നിർമാതാക്കളും മറ്റുള്ളവരുമാണ് എന്നെക്കുറിച്ച് പറയുന്നത്: ശ്രീനാഥ് ഭാസി

റൊണാൾഡോയും മെസിയും കൊമ്പന്മാർ, രണ്ട് പേരെയും നേരിട്ടിട്ടുണ്ട്, മിടുക്കൻ പോർച്ചുഗൽ താരം തന്നെയാണ്; ഇതിഹാസ ഗോൾകീപ്പർ പറയുന്നത് ഇങ്ങനെ