ഓപ്പണര്‍മാരെ വീഴ്ത്തി ഇന്ത്യ; നൂറ് കടന്ന് ഇംഗ്ലീഷ് ലീഡ്

ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 2ന് 182 എന്ന സ്‌കോറിലെത്തി. എട്ട് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിപ്പോള്‍ 104 റണ്‍സിന്റെ ലീഡായി.

ഇംഗ്ലീഷ് ഓപ്പണര്‍മാരെ പുറത്താക്കാന്‍ സാധിച്ചെന്നതാണ് രണ്ടാം ദിനത്തില്‍ ഇന്ത്യക്ക് ആശ്വാസമേകിയത്. ആറ് ഫോറും ഒരു സിക്‌സും അടക്കം 61 റണ്‍സ് നേടിയ റോറി ബേണ്‍സിനെയാണ് ആതിഥേയര്‍ക്ക് ആദ്യം നഷ്ടമായത്. ബേണ്‍സിനെ മുഹമ്മദ് ഷമി കുറ്റി തെറിപ്പിച്ച് പറഞ്ഞുവിട്ടു.

അര്‍ദ്ധ ശതകം കടന്ന് കുതിക്കുകയായിരുന്ന ഹസീബ് ഹമീദിനെ രവീന്ദ്ര ജഡേജ ബൗള്‍ഡാക്കി. 12 ബൗണ്ടറികള്‍ തൊടുത്ത ഹമീദ് 68 റണ്‍സ് ഇംഗ്ലീഷ് സ്‌കോറില്‍ സംഭാവന ചെയ്തു. ക്യാപ്റ്റന്‍ ജോ റൂട്ടിനൊപ്പം (14), ഡേവിഡ് മലാനും (27) ക്രീസിലുണ്ട്.

Latest Stories

പഹൽഗാം ഭീകരാക്രമണം; രാഷ്ട്രപതിയെ കണ്ട്, സാഹചര്യങ്ങൾ വിശദീകരിച്ച് അമിത് ഷാ

'സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രാലയത്തിന് ഉത്തരവാദിത്തമില്ലേ?'; പഹല്‍ഗാമിലെ സെക്യൂരിറ്റി വീഴ്ചയെ കുറിച്ച് ചോദ്യം, മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍

പഞ്ചാബ് അതിർത്തിയിൽ ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ; മോചനത്തിനായി ഇരുസേനകളും തമ്മിൽ ചർച്ച നടക്കുന്നു

'കൂട്ടക്കൊല നടത്തി അവര്‍ക്ക് എങ്ങനെ അനായാസം കടന്നുകളയാന്‍ കഴിഞ്ഞു?; പാക് അതിര്‍ത്തിയില്‍ നിന്ന് ഇത്രയും ദൂരം ആയുധധാരികള്‍ എങ്ങനെ എത്തി?'; മറുപടി പറയാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഹരീഷ് വാസുദേവന്‍

ഇതാണ് വീട് പണിത അതിഥി തൊഴിലാളികള്‍; സന്തോഷം പങ്കുവച്ച് അര്‍ച്ചന കവി

സുരക്ഷ വീഴ്ചകൾ മറച്ചുവെക്കുന്നു, ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഭിന്നത വിതക്കുന്നു; പഹൽഗാം വിഷയത്തിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്

പാകിസ്ഥാന്‍ സൈന്യവുമായി ബന്ധമില്ല, വിദ്വേഷ പ്രചാരണത്തിനായി വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുകയാണ്..; വിശദീകരണവുമായി പ്രഭാസിന്റെ നായിക

മലേഗാവ് സ്‌ഫോടനക്കേസിൽ മുൻ ബിജെപി എംപി പ്രഗ്യ സിങ് താക്കൂറിന് വധശിക്ഷ നൽകണമെന്ന് എൻഐഎ; മെയ് 8ന് വിധി പറയാൻ കോടതി

പാക് വ്യോമാതിര്‍ത്തി അടച്ചു; ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതിയില്ല; പാകിസ്ഥാന്‍ തിരിച്ചടി ഭയക്കുന്നു; തീരുമാനം ദേശീയ സുരക്ഷ സമിതി യോഗത്തിന് പിന്നാലെ

പണം ലാഭിച്ച് പൗരൻമാരെ കൊലക്ക് കൊടുക്കുകയാണോ നിങ്ങൾ? കോവിഡിന് ശേഷമുള്ള ആർമി റിക്രൂട്മെന്റിനെ വിമർശിച്ച് മുൻ മേജർ ജനറൽ ജി.ഡി ബക്ഷി