പാളിച്ചകൾ എല്ലാം തിരുത്തി ശ്രീലങ്കയെ നേരിടാൻ ഒരുങ്ങി ഇന്ത്യ; രണ്ടാം ഏകദിന മത്സരം ഇന്ന് ഉച്ചയ്ക്ക് 2.30ന്

ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന സീരീസിലെ ആദ്യ മത്സരത്തിൽ കരുത്തരായ ഇന്ത്യ ശ്രീലങ്കയോട് സമനില നേടേണ്ടി വന്നിരുന്നു. മികച്ച ബോളിങ് കാഴ്ച വെച്ച ഇന്ത്യയ്ക്ക് ബാറ്റിങ്ങിൽ ഗംഭീര പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. വിക്കറ്റുകൾ പെട്ടന്ന് പോയതാണ് ഇന്ത്യയ്ക്ക് തോൽവി ഏറ്റുവാങ്ങാൻ കാരണമായത്. ശിവം ദുബൈ സമനിലയിൽ കളി എത്തിച്ചെങ്കിലും അവസാന വിക്കറ്റിൽ വന്ന അർശ്ദീപ് സിങ് മോശമായ ഷോട്ട് കളിക്കുകയും തുടർന്ന് അദ്ദേഹം ഔട്ട് ആവുകയും ചെയ്യ്തു. അങ്ങനെ മത്സരം സമനിലയിൽ അവസാനിച്ചു. പുതിയ പരിശീലകനായ ഗൗതം ഗംഭീറിന്റെ ആദ്യ ഏകദിന മത്സരം ആയിരുന്നു ഇത്. മികച്ച വിജയം പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയോടെ ആണ് മടങ്ങേണ്ടി വന്നത്. ഇന്നാണ് ശ്രീലങ്കയുമായുള്ള അടുത്ത മത്സരം ക്രമീകരിച്ചതിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ വന്ന പാളിച്ചകൾ എല്ലാം പരിഹരിച്ചായിരിക്കും ഗംഭീർ ടീമിനെ ഇറക്കുക.

ഓപ്പണിങ് ബാറ്റിംഗിൽ വൈസ് ക്യാപ്റ്റൻ ശുബ്മന്‍ ഗിൽ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ അടുത്ത മത്സരത്തിൽ പുതിയ ഓപ്പണിങ് കൂട്ടുകെട്ട് പരീക്ഷിക്കേണ്ടി വരും ഗംഭീറിന്. മാത്രമല്ല നാലാം ബാറ്റ്‌സ്മാനായി വാഷിംഗ്‌ടൺ സുന്ദറിനെ ഇറക്കുന്നതിൽ അദ്ദേഹത്തിന് പിഴവ് സംഭവിച്ചു. അത് കൊണ്ട് ഇന്നത്തെ മത്സരത്തിൽ സുന്ദറിനെ നാലാം ബാറ്റ്‌സ്മാനായി ഇറക്കില്ല എന്ന് തന്നെ പ്രതീക്ഷിക്കാം. രോഹിത് ശർമ്മ മികച്ച തുടക്കം തന്നെ ആണ് നൽകുന്നത്. പുറകിൽ വരുന്ന ബാറ്റ്‌സ്മാന്മാരായ വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ എന്നി താരങ്ങൾ തങ്ങളുടെ പ്രകടനം മികച്ചതാകണം. ഇന്നത്തെ മത്സരത്തിൽ ഇവരുടെ ഇന്നിങ്സിന് പ്രാധാന്യം ഉണ്ട്. കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്ക, ഇന്ത്യയുടെ വിക്കറ്റുകൾ എടുത്തത് സ്പിന്ന് തന്ത്രത്തിലൂടെയാണ്. അത് കൊണ്ട് ഇന്നത്തെ മത്സരത്തിൽ ഇന്ത്യ സ്പിന്നർമാരെ പരീക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്. വിരാട് കോലി, രോഹിത് ശർമ്മ, ശ്രേയസ് അയ്യർ, ശുബ്മന്‍ ഗിൽ എന്നിവർക്ക് ബോളിങ്ങിൽ അവസരം ലഭിച്ചേക്കും.

ആദ്യ മത്സരത്തിൽ മികച്ച ബോളിങ് തന്നെ ആയിരുന്നു ഇന്ത്യ കാഴ്ച വെച്ചത്. അത് കൊണ്ട് ബോളിങ് യൂണിറ്റിൽ മാറ്റങ്ങൾ കൊണ്ട് വരാൻ സാധ്യത കുറവാണ്. ഓപ്പണിങ്ങിൽ ശുബ്മന്‍ ഗില്ലിനെ മാറ്റി റിഷബ് പന്തിനെ ഇറക്കാനുള്ള സാധ്യതകളും കൂടുതലാണ്. ഇന്നത്തെ മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച രീതിയിൽ വിജയിക്കാനാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2.30 നാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.

Latest Stories

IPL 2025: തീർന്നെന്ന് കരുതിയോ, ഇന്ത്യൻ പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നു; പുതിയ തിയതി ഇങ്ങനെ

'മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലിനുള്ളില്‍ വെച്ച് രഹസ്യാന്വേഷണ ഏജന്‍സി കൊലപ്പെടുത്തി'; ചിത്രങ്ങളടക്കം പുറത്തുവിട്ട് പ്രചരണം; പ്രതികരിക്കാതെ പാക് ഭരണകൂടവും ജയില്‍ അധികൃതരും

ഉദ്ദംപൂർ വ്യോമതാവളത്തിന് നേരെയുണ്ടായ പാക് ഡ്രോൺ ആക്രമണം; സെെനികന് വീരമൃത്യു

ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിലേക്ക്; യാത്രക്കാർക്ക് മാർഗനിർദേശങ്ങൾ

CSK UPDATES: ചെന്നൈ സൂപ്പർ കിങ്സിന് കിട്ടിയത് വമ്പൻ പണി; സീസൺ അവസാനിപ്പിച്ച് സ്റ്റാർ ബാറ്റർ നാട്ടിലേക്ക് മടങ്ങി

'ഉത്തരവാദിത്തത്തോടെ പെരുമാറിയതിനെ അഭിനന്ദിക്കുന്നു, എന്നും ഒപ്പം നിൽക്കും'; വെടിനിർത്തൽ കരാർ ലംഘനത്തിന് പിന്നാലെയും പാക്കിസ്ഥാനെ പിന്തുണച്ച് ചൈന

അമേരിക്കന്‍ പ്രസിഡണ്ട് കണ്ണുരുട്ടിയപ്പോള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇന്ത്യയിലെ ജനങ്ങളെ പ്രധാനമന്ത്രി വഞ്ചിച്ചു; തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സന്ദീപ് വാര്യര്‍

IND VS PAK: ബോംബ് പൊട്ടിയെന്ന് പറഞ്ഞ് ആ ചെറുക്കൻ എന്തൊരു കരച്ചിലായിരുന്നു, അവനെ നോക്കാൻ തന്നെ രണ്ട് മൂന്നുപേർ വേണ്ടി വന്നു: റിഷാദ് ഹുസൈൻ

വെടിനിർത്തൽ കരാറിന്റെ ലംഘനം; പാകിസ്ഥാന്റെ തുടർനീക്കം നിരീക്ഷിച്ച് ഇന്ത്യ, സാഹചര്യങ്ങൾ കേന്ദ്രം വിലയിരുത്തും

IND VS PAK: ഭാഗ്യം കൊണ്ട് ചത്തില്ല, ഇനി അവന്മാർ വിളിച്ചാലും ഞാൻ പോകില്ല: ഡാരൽ മിച്ചൽ