മൂന്നാം ഏകദിനം, ദക്ഷിണാഫ്രിക്കയില്‍ നിന്ന് മോശം വാര്‍ത്ത

ഐപിഎല്‍ താരലേലത്തിനിടെ ദക്ഷിണാഫ്രിക്കയില്‍ നിന്നും ഒരു തിരിച്ചടി വാര്‍ത്ത. ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് വൈകുന്നു എന്നതാണത്. മത്സരം നടക്കുന്ന ജോഹന്നാസ്ബര്‍ഗിലെ ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയത്തിലെ ഔട്ട്ഫീല്‍ഡ് നനഞ്ഞ് കിടക്കുന്നതാണ് കളി വൈകാന്‍ കാരണം.

അല്‍പ്പസമയത്തിന് ശേഷം അംപയര്‍മാര്‍ പിച്ച് പരിശോധിക്കും. അതിന് ശേഷം മാത്രമേ, കളി എപ്പോള്‍ തുടങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയുണ്ടാവൂ.

നേരത്തെ പിച്ചില്‍ അപകടകരകമായി പന്ത് ബൗണ്‍സ് ചെയ്യുന്നതിനാല്‍ കളി നേരത്തെ നിര്‍ത്തി വെച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരം ഡീന്‍ എല്‍ഗറിന് ബുംറയുടെ പന്ത് ഹെല്‍മെറ്റില്‍ കൊണ്ട് പരുക്കേറ്റപ്പോഴാണ് കളി നിര്‍ത്തിവെച്ചത്.

ഇന്ത്യയ്ക്കെതിരെ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 17-1 എന്ന നിലയിലാണ്.മത്സരം വിജയിച്ച് പരമ്പരയില്‍ നാണക്കേട് ഒഴിവാക്കാന്‍ ശ്രമിക്കുന്ന ഇന്ത്യയ്ക്ക് മത്സരം ഉപേക്ഷിച്ചാല്‍ കനത്ത തിരിച്ചടായാകും.

11 റണ്‍സെടുത്ത ഡീന്‍ എല്‍ഗറും 2 റണ്‍സെടുത്ത ഹാഷിം അംലയുമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്രീസില്‍ . നാലു റണ്‍സെടുത്ത ഐഡന്‍ മര്‍ക്രത്തെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.