IPL 2024: വിജയാഘോഷം അവസാനിക്കും മുമ്പ് പഞ്ചാബ് കിംഗ്സിസിനൊരു നിരാശ വാര്‍ത്ത, സൂപ്പര്‍ താരം ടൂര്‍ണമെന്‍റ് പാതിവഴിയില്‍ മതിയാക്കി ഇന്ത്യ വിട്ടു

പഞ്ചാബ് കിംഗ്സ് ഓള്‍റൗണ്ടര്‍ സിക്കന്ദര്‍ റാസ ഐപിഎല്‍ പാതിവഴിയില്‍ മതിയാക്കി മടങ്ങി. ബംഗ്ലാദേശിനെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കായി സിംബാബ്വെ ടീമിനൊപ്പം ചേരുന്നതിന് വേണ്ടിയാണ് താരം ഇന്ത്യ വിട്ടത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഈ സീസണില്‍ വെറും രണ്ട് മത്സരങ്ങളിലാണ് കളിച്ചത്.

തന്റെ വിടവാങ്ങല്‍ വാര്‍ത്ത വെളിപ്പെടുത്താന്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ എത്തി. ‘എന്നെ സ്വന്തമാക്കിയതിന് ഇന്ത്യയ്ക്കും ഐപിഎല്ലിനും പഞ്ചാബ് കിംഗ്‌സിനും നന്ദി. ഇവിടുത്തെ ഓരോ നിമിഷവും ഞാന്‍ ഇഷ്ടപ്പെട്ടു. ഇപ്പോള്‍ ദേശീയ ഡ്യൂട്ടിക്കുള്ള സമയമാണ്. ഇന്‍ഷാ അല്ലാഹ് നമ്മള്‍ ഉടന്‍ വീണ്ടും കാണും’ റാസ കുറിച്ചു.

ടീം കോമ്പിനേഷനും നാല് വിദേശ താരങ്ങളുടെ നിയമവും കാരണം ലോകത്തിലെ ഏറ്റവും മികച്ച ടി20 ക്രിക്കറ്റ് താരങ്ങളിലൊരാളായ റാസയ്ക്ക് സ്ഥിരമായി പ്ലെയിംഗ് ഇലവനില്‍ ഇടം പിടിക്കാനായില്ല.

സീസണില്‍ രണ്ട് മത്സരങ്ങള്‍ കളിച്ച താരം 43 റണ്‍സ് നേടി. വിക്കറ്റൊന്നും വീഴ്ത്തിയില്ല. സീസണില്‍ പഞ്ചാബ് ഇതുവരെ ഒമ്പത് മത്സരങ്ങളില്‍ മൂന്ന് വിജയങ്ങള്‍ മാത്രമാണ് നേടിയത്.

Latest Stories

RR VS GT: ഐപിഎലിലും മെഡിക്കൽ മിറാക്കിൾ; വൈഭവിന്റെ വെടിക്കെട്ട് സെഞ്ചുറി കണ്ട് വീൽ ചെയറിലാണെന്ന കാര്യം മറന്ന് രാഹുൽ ദ്രാവിഡ്

RR VS GT: പ്രായം നോക്കണ്ട, എന്നെ തടയാൻ നിങ്ങൾക്ക് സാധിക്കില്ല; ഗുജറാത്തിനെതിരെ വെടിക്കെട്ട് സെഞ്ചുറി നേടി വൈഭവ് സുര്യവൻഷി

RR VS GT: കൊച്ചുചെറുക്കൻ അല്ലേ എന്ന് പറഞ്ഞ് ബെഞ്ചിൽ ഇരുത്തിയവന്മാർ വന്നു കാണ്; ഗുജറാത്തിനെതിരെ 14 കാരന്റെ വക ആൽത്തറ പൂരം

RR VS GT: കോഹ്ലി ഭായ് എന്നോട് ക്ഷമിക്കണം, ആ ഓറഞ്ച് ക്യാപ് ഞാൻ ഇങ്ങ് എടുക്കുവാ; വീണ്ടും റൺ വേട്ടയിൽ ഒന്നാമനായി സായി സുദർശൻ

ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിയ്ക്കും ആശ്വാസം; കേസില്‍ താരങ്ങള്‍ക്കെതിരെ തെളിവില്ല; ഷൈന്‍ ടോം ചാക്കോയെ ഡീ അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി

ഇന്ത്യയില്‍ നിന്ന് ആക്രമണമുണ്ടായേക്കാം; ആണവായുധങ്ങള്‍ നിലനില്‍പ്പിന് ഭീഷണിയുണ്ടായാല്‍ മാത്രമെന്ന് പാക് പ്രതിരോധ മന്ത്രി

പാലിയേക്കരയിലെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ കളക്ടറുടെ ഉത്തരവ്; നടപടി ഗതാഗത കുരുക്ക് രൂക്ഷമായതോടെ

'എല്ലാം ഞാന്‍ വന്നിട്ട് പറയാം'; വേടനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് വനംവകുപ്പ്

ഷാജി എന്‍ കരുണിന് അനുശോചനവുമായി സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍; നാളെ രാവിലെ 10.30 മുതല്‍ കലാഭവനില്‍ പൊതുദര്‍ശനം; വൈകിട്ട് നാലിന് സംസ്‌കാരം

മൂന്ന് ദിവസത്തേക്ക് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു; യുക്രൈനില്‍ നിന്നും സമാന നടപടി പ്രതീക്ഷിക്കുന്നതായി റഷ്യ