IPL 2025: ആ കാരണം കൊണ്ടാണ് ശ്രേയസിന് സ്ട്രൈക്ക് നൽകാതെ അടിച്ചുപറത്തിയത്, ഇന്നിംഗ്സ് അവസാനം ശശാങ്ക് സിങ് പറഞ്ഞത് ഇങ്ങനെ

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് മുന്നിൽ 245 റൺസ് ലക്‌ഷ്യം ഉയർത്തിയ പഞ്ചാബ് നന്ദി പറയേണ്ടത് നായകൻ ശ്രേയസ് അയ്യർക്ക്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി 97 റൺസ് നേടി പുറത്താകാതെ നിന്ന നായകൻ ശ്രേയസ് അയ്യരാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്. അർഹിച്ച സെഞ്ച്വറി നഷ്ടം ആയെങ്കിലും സെഞ്ചുറിക്കും മുകളിൽ ഉള്ള കാര്യങ്ങളാണ് അയ്യർ ചെയ്തിട്ട് പോയത് എന്ന് പറയാം.

മികച്ച തുടക്കം നൽകി പഞ്ചാബിന്റെ മുൻനിര താരങ്ങൾ മടങ്ങിയപ്പോൾ ഏറിയാൽ ഒരു 200 റൺ മാത്രമായിരുന്നു പഞ്ചാബിന്റെ ലക്‌ഷ്യം. എന്നാൽ ആരൊക്കെ വന്നാലും പോയാലും ഞാൻ അടിക്കും എന്നുള്ള രീതിയിൽ കളിച്ച ശ്രേയസ് അയ്യർ സ്പിൻ- പേസ് വ്യത്യാസം ഇല്ലാതെ എല്ലാ ബോളർമാരെയും തൂക്കി. ഒരു തെറ്റ് പോലും ബാറ്റിംഗിൽ കാണിക്കാതെ ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ഏറ്റവും ക്ളീൻ ഇന്നിങ്സിൽ ഒന്നാണ് താരം കളിച്ചത്. സ്കോർ 162 – 5 എന്ന നിലയിൽ നിൽക്കെ ക്രീസിൽ അയ്യർക്കൊപ്പം ചേർന്ന കഴിഞ്ഞ സീസണിലെ ഹീറോയായ ശശാങ്ക് സിങ് എത്തിയതോടെ പിന്നെ ഗുജറാത്ത് ബോളര്മാര്ക്ക് ഉത്തരങ്ങൾ ഒന്നും ഇല്ലാതിരുന്നു.

പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 17-ാം ഓവറിൽ ശ്രേയസ് അപകടം വിതച്ചു. പ്രസീദ് എറിഞ്ഞ ആദ്യ പന്തിൽ റൺ ഒന്നും നേടി ഇല്ലെങ്കിലും പിന്നെ തകർത്തടിച്ചു അയ്യർ ഓവറിൽ നേടിയത് 24 റൺസാണ്. 18-ാം ഓവറിൽ ശശാങ്കിന്റെ ഊഴം ആയിരുന്നു, ഓവറിൽ 18 റൺസാണ് റഷീദ് ഖാനെതിരെ താരം നേടിയത് 19-ാം ഓവറിൽ കളിയുടെ ഏറ്റവും മികച്ച ഓവറുകളിൽ ഒന്നെറിഞ്ഞ റബാഡ വഴങ്ങിയത് 10 റൺ മാത്രം, അതിൽ ഒരു ബൗണ്ടറി മാത്രമാണ് അടിക്കാൻ പറ്റിയത് . അവസാന ഓവറിലേക്ക് വന്നപ്പോൾ അയ്യർ 97 റൺ എടുത്ത് നിൽക്കുമ്പോൾ അദ്ദേഹത്തിന് സ്ട്രൈക്ക് കിട്ടുമെന്നാണ് ആരാധകർ കരുതിയത്. എന്നാൽ ഓവർ മുഴുവൻ ശശാങ്ക് തകർത്തടിച്ചതോടെ ശ്രേയസിന് സെഞ്ച്വറി നഷ്ടമായി.

എന്തായാലും ശ്രേയസ് അയ്യരുടെ അർഹിച്ച സെഞ്ച്വറി നഷ്ടമാക്കിയ 16 പന്തിൽ 44 റൺ എടുത്ത ശശാങ്കിനെ ആരാധകരിൽ ചിലർ കുറ്റപെടുത്തിയപ്പോൾ തന്നോട് എന്താണ് അയ്യർ പറഞ്ഞതെന്ന് താരം വെളിപ്പെടുത്തി:

“അതെ, അതൊരു നല്ല ഇന്നിംഗ്സ് ആയിരുന്നു . പക്ഷേ ശ്രേയസിനെ നോക്കുമ്പോൾ അത് എന്നെ കൂടുതൽ പ്രചോദിപ്പിച്ചു. വളരെ സത്യസന്ധമായി പറയട്ടെ – ആദ്യ പന്തിൽ നിന്ന് ശ്രേയസ് പറഞ്ഞു, എന്റെ നൂറിനെക്കുറിച്ച് വിഷമിക്കേണ്ട! പന്ത് നോക്കി അടിച്ചുകളിക്കുക എന്നാണ്.”

“എനിക്ക് ബൗണ്ടറികൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞാൻ ശ്രമിക്കുന്നു. ഞാൻ ഇറങ്ങുന്ന ആ സ്ഥാനത്ത് ടീമിന് എന്താണ് ആവശ്യം എന്ന് എനിക്ക് അറിയാം. എനിക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങളേക്കാൾ എന്റെ ശക്തിയിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

മാപ്പ് പറയില്ല, നിലപാട് തിരുത്തുന്നുമില്ല, വിട്ടുവീഴ്ചയില്ലാതെ മുരളി ഗോപി; അന്നും ഇന്നും മീശ പിരിച്ച് വിജയ്, ഖേദത്തില്‍ മുങ്ങി മോഹന്‍ലാലും പൃഥ്വിരാജും

വീണ്ടും മോദിയെ പുകഴ്ത്തി തരൂർ; 'വാക്സിൻ നയം ഇന്ത്യയെ ലോകനേതൃ പദവിയിലേക്ക് ഉയർത്തി', കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ലേഖനം

CSK UPDATES: ലേലം കഴിഞ്ഞപ്പോൾ ഞാൻ പ്രതീക്ഷിച്ചതിന്റെ വിപരീതമാണ് ഇപ്പോൾ നടക്കുന്നത്, സഹതാരത്തെ കുറ്റപ്പെടുത്തി ഋതുരാജ് ഗെയ്ക്വാദ്; തോൽവിക്ക് പ്രധാന കാരണമായി പറയുന്നത് ആ കാര്യം

എംഡിഎംഎയുമായി എത്തിയ സിനിമ അസിസ്റ്റന്റ് ഡയറക്ടറെ ഓടിച്ചിട്ട് പിടികൂടി പൊലീസ്

IPL 2025: എന്തുകൊണ്ട് ധോണി വൈകി ബാറ്റ് ചെയ്യുന്നത്, ആ കാരണം മനസിലാക്കി അയാളെ ട്രോളുക: സ്റ്റീഫൻ ഫ്ലെമിംഗ്

റീ എഡിറ്റഡ് എമ്പുരാന്‍ ഇന്ന് തിയേറ്ററുകളില്‍; ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന സീന്‍ കട്ട് ചെയ്യും, വില്ലന്റെ പേരും മാറും

IPL 2025: മത്സരത്തിന്റെ പകുതി ആയപ്പോൾ തോറ്റെന്ന് കരുതി, അവസാനം രക്ഷകനായത് അവന്മാരാണ്: റിയാൻ പരാഗ്

'ആണവ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇറാനെ ബോംബിട്ട് തകർത്തുകളയും'; ഭീഷണി മുഴക്കി ട്രംപ്

IPL 2025: നിതീഷ് അല്ലായിരുന്നു അവനായിരുന്നു മാൻ ഓഫ് ദി മാച്ച് അവാർഡ് കൊടുക്കേണ്ടത്, ആ മികവിന്....; തുറന്നടിച്ച് സുരേഷ് റെയ്ന

ഭൂനികുതിയും കോടതി ഫീസുകളും അടക്കമുള്ളവ വർധിക്കും; ബജറ്റിൽ പ്രഖ്യാപിച്ച നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ