IPL 2025: ഇതുവരെ തോൽവികൾ എന്നെ ചീത്തപ്പേര് മാത്രമേ ഉണ്ടായിരുന്നുള്ളു, ഇപ്പോൾ തമ്മിലടിയുമായി; ദ്രാവിഡും സാംസണും തമ്മിൽ ഭിന്നത ഉണ്ടെന്ന് കാണിക്കുന്ന വീഡിയോ പുറത്ത്; സംഭവിച്ചത് ഇങ്ങനെ

രാജസ്ഥാൻ റോയൽസിന് കാര്യങ്ങൾ ഒട്ടും നല്ല രീതിയിൽ അല്ല പോകുന്നത് എന്ന് വാർത്തകൾ വരുന്നു. കഴിഞ്ഞ ദിവസത്തെ തോൽവിക്ക് പിന്നാലെയാണ് ടീം ക്യാമ്പിൽ ഭിന്നത ഉണ്ടെന്ന റിപ്പോർട്ടുകൾ വന്നത്. സീസൺ തുടക്കം മുതൽ പതറുന്ന രാജസ്ഥാനെ ബാധിക്കുന്ന പ്രമുഖ താരങ്ങളുടെ പ്രകടനത്തിൽ സ്ഥിരത കുറവാണ്. പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് നിലവിൽ ടീം നിൽക്കുന്നത്. പോയ കാലങ്ങളിൽ ഒകെ മികവ് കാണിച്ച ടീമിന് ഇത് എന്താണ് സംഭവിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ആർആർ സ്കൂൾ കുട്ടികളുടെ നിലവാരത്തിൽ ഉള്ള പിഴവുകൾ വരുത്തി തോൽവി ക്ഷണിച്ച് വരുത്തുക ആയിരുന്നു. വിജയം ഉറപ്പിച്ച അവസരത്തിൽ നിന്നാണ് അനാവശ്യ മണ്ടത്തരങ്ങൾ കാണിച്ച് ടീം തോൽവിയിലേക്ക് പോയത്,

സൂപ്പർ ഓവർ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, ആർആർ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് താരങ്ങളോട് സംസാരിക്കുമ്പോൾ അതൊന്നും കേൾക്കാൻ താത്പര്യം ഇല്ലാത്ത രീതിയിലാണ് സഞ്ജു നിന്നത് കോച്ച് പറയുന്നത് അവഗണിച്ചുകൊണ്ട് സഞ്ജു വെറുതെ നടക്കുന്ന വീഡിയോ ഇപ്പോൾ വന്നിരിക്കുകയാണ്. ദ്രാവിഡി സംസാരിക്കുന്നത് തനിക്ക് കേൾക്കാൻ താത്പര്യം ഇല്ലാത്തതിനാൽ താൻ ഇവിടെ നിന്നോളം എന്ന മട്ടിൽ ആയിരുന്നു സഞ്ജു സാംസൺ നിന്നിരുന്നത്. സഞ്ജു സഹതാരങ്ങളിൽ ഒരാളോട് ഇതുമായി ബന്ധപ്പെട്ട് കാണിച്ച ആംഗ്യം വൈറലായിരിക്കുകയാണ്.  മത്സരത്തിൽ നന്നായി കളിച്ച് മുന്നേറിയ സഞ്ജുവിന് പരിക്ക് പറ്റിയതും താരം റിട്ടയേർഡ് ഹർട്ട് ആയി മടങ്ങിയതും ടീമിന് പാര ആയി.

അതേസമയം ഡിസി സൂപ്പർ ഓവറിലടക്കം സ്മാർട്ട് ക്രിക്കറ്റ് കളിച്ചപ്പോൾ, മണ്ടത്തരങ്ങളും അബദ്ധ തീരുമാനങ്ങളും നിറഞ്ഞ രാജസ്ഥാൻ തോൽ‌വിയിൽ ആർആർ ടീം മാനേജ്‌മെന്റ് വരുത്തിയ മൂന്ന് പ്രധാന തെറ്റുകൾ ഇതാ.

സന്ദീപ് ശർമ്മ ആർച്ചർക്ക് പകരം സൂപ്പർ ഓവർ എറിയാൻ എത്തിയത്

സന്ദീപ് ശർമ്മ ഒരു മികച്ച ഡെത്ത് ബൗളറാണെന്ന് പലതവണ തെളിയിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ആർആർ നേടിയ വിജയത്തിൽ അദ്ദേഹം തന്റെ മികച്ച ഡെത്ത് ബോളിങ്ങിലൂടെ ജയത്തിൽ നിർണായക പങ്കുവഹിച്ചു. എന്നാൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ അത് അദ്ദേഹത്തിന്റെ ദിവസമായിരുന്നില്ല.

മത്സരത്തിൽ ഡിസി ബാറ്റിംഗിനിടെ ഐപിഎൽ ചരിത്രത്തിൽ ഒരു ഓവറിൽ 11 പന്തുകൾ എറിയുകയും 20-ാം ഓവറിൽ അഞ്ച് എക്സ്ട്രാകൾ വഴങ്ങുകയും ചെയ്ത നാലാമത്തെ ബൗളറായി സന്ദീപ് മാറി. അദ്ദേഹത്തിന്റെ ആത്മവിശ്വാസം അതിനാൽ തന്നെ കുറവായിരുന്നു. എന്നിരുന്നാലും, ആർആർ അദ്ദേഹത്തെ പിന്തുണച്ചു, കെഎൽ രാഹുലിന്റെയും ട്രിസ്റ്റൻ സ്റ്റബ്സിന്റെയും അപകടകാരികളായ ജോഡികൾക്കെതിരെ സൂപ്പർ ഓവറിൽ 12 റൺസ് പ്രതിരോധിക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിന് നൽകി.

മത്സരത്തിൽ ഏറ്റവും കൂടുതൽ ഡോട്ട് ബോളുകൾ എറിഞ്ഞത് ജോഫ്ര ആർച്ചറായിരുന്നു. ഇരു ടീമുകളിലെയും ഏറ്റവും മികച്ച ബൗളർ കൂടിയായിരുന്നു അദ്ദേഹം. എന്നിരുന്നാലും, ആർആർ ടീം മാനേജ്മെന്റ് സന്ദീപ് ശർമ്മയ്ക്ക് സൂപ്പർ ഓവർ നൽകാൻ ഇഷ്ടപ്പെട്ടു.

സൂപ്പർ ഓവറിൽ യശസ്വി ജയ്‌സ്വാളിനും നിതീഷ് റാണയ്ക്കും ഒരു പന്ത് പോലും നേരിടാൻ കഴിഞ്ഞില്ല

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ ടോപ് സ്കോറർ യശസ്വി ജയ്‌സ്വാളും നിതീഷ് റാണയുമായിരുന്നു. ഇരുവരും 51 റൺസ് വീതം നേടി. എന്നിരുന്നാലും, സൂപ്പർ ഓവറിൽ രണ്ട് ബാറ്റ്‌സ്മാൻമാർക്കും കളിക്കാൻ കഴിഞ്ഞില്ല.

മൂന്ന് ബാറ്റ്‌സ്മാൻമാരുടെ നിരയിൽ റാണയെ തിരഞ്ഞെടുത്തില്ലെങ്കിലും, പന്തുകളൊന്നും നേരിടാതെ ജയ്‌സ്വാൾ റണ്ണൗട്ടായി. റിയാൻ പരാഗിനെപ്പോലുള്ള ഒരു വലംകൈയ്യൻ ബാറ്റ്‌സ്മാനെ ഇറക്കി ഇടംകൈയ്യൻ-വലംകൈയ്യൻ കോമ്പിനേഷൻ നിലനിർത്താൻ ഇറക്കിയത് മനസിലാക്കാം. പക്ഷേ ഷിംറോൺ ഹെറ്റ്മിയറിന് പകരം നന്നായി കളിച്ച ജയ്‌സ്വാളിനെയോ റാണയെയോ മാനേജ്‌മെന്റിന് അയയ്ക്കാമായിരുന്നു.

നിതീഷ് റാണയെ ഉപയോഗിക്കുന്ന രീതി മോശം

ഗുവാഹത്തിയിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിനായി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുമ്പോൾ നിതീഷ് റാണ ഐപിഎൽ 2025 ലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നാണ് കളിച്ചത്. വെറും 36 പന്തിൽ നിന്ന് 81 റൺസ് നേടിയ അദ്ദേഹം 10 ഫോറുകളും അഞ്ച് സിക്സറുകളും നേടി.

എന്നിരുന്നാലും, ആ മത്സരത്തിന് ശേഷം ആർ‌ആറിനു വേണ്ടി നാല് മത്സരങ്ങളിൽ ഒരു തവണ മാത്രമേ റാണ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്തിട്ടുള്ളൂ. ഡി‌സിക്കെതിരായ മത്സരത്തിൽ, നാലാം സ്ഥാനത്ത് റാണ ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. അവിടെ താരം 28 പന്തിൽ നിന്ന് 51 റൺസ് നേടി. മൂന്നാം നമ്പറിൽ ഇടംകൈയ്യൻ ബാറ്റ്സ്മാൻ ഇറങ്ങിയിരുന്നെങ്കിൽ ഫലം വ്യത്യസ്തമാകുമായിരുന്നു. എന്നാൽ ഇവിടെ സഞ്ജു റിട്ടയേർഡ് ഹർട്ട് ആയപ്പോൾ എത്തിയത് റിയാൻ പരാഗ് ആണ്.