മാര്‍ക്ക് വുഡിന് പകരക്കാരനായി ലക്‌നൗ കണ്ടത് ടസ്‌ക്കിന്‍ അഹമ്മദിനെ ; പക്ഷേ ബംഗ്‌ളാദേശ് ക്രിക്കറ്റ് ബോര്‍ഡ് പണി കൊടുത്തു

അപ്രതീക്ഷിതമായി ഇംഗ്‌ളീഷ് ബൗളര്‍ മാര്‍ക്ക് വുഡിനെ നഷ്ടമായത് ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് ഉണ്ടാക്കിയ പ്രതിസന്ധി ചില്ലറയല്ല. ഐപിഎല്ലിന് കൊടിയേറാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ടീമിന്റെ തയ്യാറെടുപ്പിന്റെ അവസാന മണിക്കുറിലാണ് ഇംഗ്‌ളീഷ് താരത്തിന് സീസണ്‍ മുഴുവന്‍ നഷ്ടമാകുന്ന രീതിയില്‍ പരിക്കേറ്റത്. എന്നാല്‍ പകരക്കാരനായി ബംഗ്‌ളാദേശ് പേസര്‍ താരത്തെ കൊണ്ടുവരാനുള്ള നീക്കത്തിന് ബംഗ്‌ളാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഉഗ്രന്‍ പണിയും കൊടുത്തു.

നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ ബംഗ്‌ളാദേശിന്റെ ക്രിക്കറ്റ് പരമ്പരയ്ക്കായി പോയിരിക്കുന്ന ബൗളര്‍ ടസ്‌ക്കിന്‍ അഹമ്മദിനെയാണ് പ്രീമിയര്‍ ലീഗ് 2022 എഡീഷനില്‍ എല്‍എസ്ജി മാര്‍ക്ക് വുഡിന്റെ പകരക്കാാരനായി പ്രതീക്ഷിച്ചത്. എന്നാല്‍ കോടികള്‍ കിലുങ്ങുന്ന ഐപിഎല്ലില്‍ കളിക്കാന്‍ ടസ്‌ക്കിന് ബംഗ്‌ളാദേശ് ക്രിക്കറ്റ് ബോര്‍ഡ എന്‍ഒസി നിഷേധിച്ചു. താരത്തിനായി ടീമിന്റെ ഉപദേഷ്ടാവ് ഗൗതം ഗംഭീര്‍ വിളിക്കുകയും 26 കാരന്‍ പേസര്‍ക്കായി ഐപിഎല്‍ കരാര്‍ മുമ്പോട്ട് വെയ്ക്കുകയും ചെയ്തിരുന്നു.

താരം കരാര്‍ സ്വീകരിച്ചാല്‍ മാര്‍ച്ച് 31 ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ തുടങ്ങുന്ന ബംഗ്‌ളാദേശിന്റെ രണ്ടു ടെസ്റ്റ് പരമ്പരയില്‍ കളിക്കാനാകാത്ത അവസ്ഥയുണ്ടാകും. തിങ്കളാഴ്ചയ്ക്ക് മുമ്പ് തീരുമാനം അറിയിക്കാനാണ് താരത്തോട് ലക്‌നൗ ടീം അറിയിച്ചിരുന്നത്. എന്നാല്‍ ബിസിബി അനുമതി നിഷേധിചു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയുള്ള പരമ്പരയ്ക്ക് ശേഷം ഇന്ത്യയിലാണ് ബംഗ്‌ളാദേശ് കളിക്കാനിരിക്കുന്നത്. താരം ഐപിഎല്ലിലേക്ക് പോന്നാല്‍ ഇതെല്ലാം അവതാളത്തിലാകുമെന്ന പ്രശ്‌നമാണ് ബിസിബി ചൂണ്ടിക്കാട്ടുന്നത്.

Latest Stories

കെപിസിസിക്ക് ഇനി പുതിയ മുഖങ്ങൾ; കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫും വർക്കിങ് പ്രസിഡന്റുമാരും ഇന്ന് പദവിയേൽക്കും

INDIAN CRICKET: ആ ഫോൺ കോൾ വന്നില്ലെങ്കിൽ നിങ്ങൾ ആ കാഴ്ച്ച കാണില്ലായിരുന്നു, ഞാൻ ആ തീരുമാനം....; ആരാധകരെ ഞെട്ടിച്ച് സച്ചിൻ ടെണ്ടുൽക്കർ; പറഞ്ഞത് ഇങ്ങനെ

IPL UPDATES: റിക്കി പോണ്ടിങ് ഇല്ലെങ്കിൽ പണി പാളിയേനെ, അയാൾ അന്ന് നടത്തിയ സംസാരം...; വമ്പൻ വെളിപ്പെടുത്തലുമായി പഞ്ചാബ് കിങ്‌സ് സിഇഒ

അതിർത്തിയിൽ എല്ലാം ശാന്തം, ഇന്ത്യ- പാക് ഡിജിഎംഒ തല ചർച്ച ഇന്ന്; നിലപാട് വ്യക്തമാക്കാൻ രാജ്യം

വിജിലൻസ് അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് ഇന്ന് കോടതിയിൽ, എഡിജിപി അജിത് കുമാറിന് അതിനിർണായകം

ആക്രമണം നടത്തി എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടും, ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്ന് പ്രതിരോധ മന്ത്രി

പാക് പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം, തുടര്‍ ചര്‍ച്ചകള്‍ നാളെ, മൂന്ന് സേനകളും സംയുക്തമായി പ്രവര്‍ത്തിച്ചുവെന്നും പ്രതിരോധ സേന

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കി.മീ ചുറ്റളവില്‍ റെഡ് സോണ്‍, തലസ്ഥാന നഗരിയില്‍ ഡ്രോണ്‍ പറത്തുന്നതിന് നിയന്ത്രണം

അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു, ഇന്ത്യയുടെ തിരിച്ചടിയില്‍ 40ഓളം പാക് സൈനികരും കൊല്ലപ്പെട്ടു, 9 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുവെന്നും പ്രതിരോധ സേന

ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ടത് ഭീകരകേന്ദ്രങ്ങള്‍ മാത്രം, ഇന്ത്യയുടെ തിരിച്ചടി കൃത്യവും നിയന്ത്രിതവും, ഒമ്പതിലധികം തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ത്തു, നൂറിലധികം ഭീകരരെ വധിച്ചു