മാർക്ക് വുഡിന്റെ മുന്നിൽ പൂജ്യം മാർക്ക് വാങ്ങി ഡൽഹി, ലക്‌നൗവിന് മിന്നും ജയം

ബാറ്റിംഗിലും ബോളിങ്ങിലും ഒരേ പോലെ മിന്നി തിളങ്ങിയ ലക്‌നൗവിന് ഡൽഹിക്കെതിരെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത് കെ.എൽ രാഹുലിന്റെ നേതൃത്വത്തിൽ ഉള്ള ടീം ഡൽഹിക്കെതിരെ ആദ്യം ബാറ്റ് ചെയ്ത 193 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി വെറും 143 റൺസിന് ഇന്നിംഗ്സ് അവസാനിപ്പിച്ചു. ലക്‌നൗവിന് 50 റൺസിന്റെ തകർപ്പൻ ജയം. ഈ സീസണിലെ ആദ്യ 5 വിക്കറ്റ് പ്രകടനം നടത്തിയ ബോളറായ മാർക്ക് വുഡിന്റെ മുന്നിലാണ് ഡൽഹി തകർന്നത്.

ടോസ് നേടി ആദ്യം ഫീൽഡിങ് തിരഞ്ഞെടുത്ത ഡൽഹിക്ക് ആദ്യ ഓവറുകളിൽ റൺസ് നിയന്ത്രിക്കാൻ ആയെങ്കിലും പിന്നീട് കാര്യങ്ങൾ കൈവിട്ട പോവുക ആയിരുന്നു. നാലാം ഓവറിന്റെ അവസാന പന്തില്‍ തന്നെ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (8) മടങ്ങി. രാഹുൽ മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ ദീപക്ക് ഹൂഡ (14 ) രാഹുലിനെ പോലെ തന്നെ നിരാശപ്പെടുത്തി. എന്നാൽ വെസ്റ്റ് ഇൻഡീസ് താരം മയേഴ്‌സ് ഒരറ്റത്ത് വമ്പനടികളുമായി ഉറച്ച് നിന്നതോടെ കാര്യങ്ങൾ ലക്‌നൗവിന് അനുകൂലമാക്കി . 38 പന്തില്‍ ഏഴ് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെയാണ് താരം 73 റണ്‍സെടുത്തത്. ഒരു സമയത്ത് സെഞ്ചുറിയിലേക്ക് കുത്തിക്കുമെന്ന് തോന്നിച്ച താരത്തെ അക്‌സർ പുറത്താക്കുക ആയിരുന്നു.

ഇതോടെ ശക്തമായി തിരിച്ചുവന്ന ഡൽഹി മാര്‍കസ് സറ്റോയിനിസിനി (12) മടക്കി കളിയിൽ പിടിമുറുക്കി. എന്നാല്‍ മറ്റൊരു വെസ്റ്റ് ഇൻഡീസ് താരം പുരാന്റെ ഇന്നിംഗ്‌സും അയൂഷ് ബദോനിയുടെ (ഏഴ് പന്തില്‍ 18) ചേർന്നപ്പോൾ ലക്‌നൗവിന് ആഗ്രഹിച്ച സ്കോറിലേക്ക് എതാൻ പറ്റി, ഇമ്പാക്ട് പ്ലയറായി അവസാന പന്തിൽ ക്രീസിലെത്തിയ കൃഷ്ണപ്പ ഗൗതം നേരിട്ട ഒരു പന്തിൽ സിക്സ് അടിച്ചു. ഡല്ഹിക്കായി ഖലീൽ അഹമ്മദ് ചേതൻ സഖറിയാ എന്നിവർ രണ്ടും അക്‌സർ പട്ടേൽ കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് തുടക്കം മികച്ച രീതിയിൽ ലഭിച്ചെങ്കിലും അത് മുതലാക്കാൻ സാധിച്ചില്ല. വേഗതയുടെ പുതിയ പര്യായങ്ങളിൽ ഒന്നായ മാർക്ക് വുഡിന്റെ തകർപ്പൻ ബോളിങ്ങിന് മുന്നിലാണ് ഡൽഹി വീണത്. ഒരു ഘട്ടത്തിൽ 41 റൺസ് എടുക്കുന്നതിന്റെ വിക്കറ്റ് നഷ്ടപെടാതിരുന്ന ഡൽഹിയെ  അഞ്ചാം ഓവറിലെ അവസാന രണ്ട് പന്തിലും തീപന്തുകളിലൂടെ എതിരാളിയുടെ സ്റ്റമ്പ് തെറിപ്പിച്ച് മാർക്ക് വുഡ് പ്രഹരം ഏൽപ്പിച്ചു. ആദ്യം വീണ മൂന്ന് വിക്കറ്റുകളും മാർക്കിന്റെ സംഭാവന ആയിരുന്നു.

സഹതാരങ്ങൾ ഓരോരുത്തരായി മടങ്ങിയപ്പോൾ ക്രീസിൽ ഉറച്ച വാർണർ കളിച്ച സെന്സിബിൽ അർദ്ധ സെഞ്ചുറി ഇല്ലായിരുന്നെങ്കിൽ ഡൽഹിയുടെ അവസ്ഥ ദയനീയം ആയിരുന്നു. പ്രിത്വി ഷാ (12 ) മാർഷ് (0 ) സർഫ്രാസ് ഖാൻ (4 ) പവൽ (1 ) അമൻ ഹകീം (4) എന്നിവർ ഉൾപ്പടെ ആർക്കും വലിയ സംഭാവന ചെയ്യാൻ സാധിച്ചില്ല. വുഡിന്റെ 5 വിക്കറ്റ് കൂടാതെ ബിഷ്‌ണോയി ആവേഷ് ഖാൻ എന്നിവർ രണ്ട് വിക്കറ്റ് നേടി.

Latest Stories

'ഒരു നാട് പുരോഗമിക്കുന്നത് ജാതി കൊണ്ടല്ല, കേരളത്തിൻ്റെ ഐശ്വര്യം മതേതരത്വമാണ്'; വെള്ളാപ്പള്ളിയുടെ പരാമർശത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാർ

ഇനി എനിക്ക് സിനിമ കിട്ടിയില്ലെന്ന് വരാം, പക്ഷെ ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ല: വിന്‍സി അലോഷ്യസ്

RCB UPDATES: അന്നത്തെ എന്റെ അവസ്ഥ ശോകമായിരുന്നു, ഡ്രസിങ് റൂമിൽ എത്തിയപ്പോൾ...; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ശ്രദ്ധിക്കണം, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി സർക്കാർ

ഐഎന്‍എസ് വിക്രാന്തിന് കരുത്ത് പകരാന്‍ 26 റഫേല്‍ മറൈന്‍ യുദ്ധവിമാനങ്ങള്‍; 63,000 കോടി രൂപയുടെ പദ്ധതിയ്ക്ക് മന്ത്രിസഭ അനുമതി നല്‍കി; കരാര്‍ ഫ്രാന്‍സ് സര്‍ക്കാരുമായി

IPL 2025: ഞാന്‍ അങ്ങനെ പറഞ്ഞത് നീ കേട്ടോ, റിപ്പോര്‍ട്ടറോട് ചൂടായി ഗുജറാത്ത് താരം, പ്രകോപനപരമായ ചോദ്യത്തിന് ശേഷം താരം പറഞ്ഞത് ഇങ്ങനെ

IPL 2025: ഇക്കാര്യം സംഭവിച്ചാല്‍ ഐപിഎല്‍ കാണുന്നത് എല്ലാവരും നിര്‍ത്തും, അവര്‍ ഞങ്ങളുടെ ലീഗ് കാണാന്‍ തുടങ്ങും, വെല്ലുവിളിച്ച് പാക് താരം

മാസപ്പടി കേസ്: എസ്എഫ്ഐഒ നടപടികൾക്ക് തൽക്കാലം സ്റ്റേ ഇല്ല; സിഎംആർഎൽ നൽകിയ ഹർജി തള്ളി

ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ച: ട്രംപ് പറയുന്നത് പോലെയല്ല, യുഎസുമായുള്ള ചർച്ചകൾ പരോക്ഷമായിരിക്കുമെന്ന് ഇറാൻ

എനിക്കും ഭാസിക്കും നല്ല സമയം.. കഞ്ചാവടിക്കുന്ന സീനില്‍ കറക്ട് റിയാക്ഷന്‍ കൊടുക്കണം, ഇല്ലെങ്കില്‍ സമൂഹത്തിന് തെറ്റിദ്ധാരണയാകും: ഷൈന്‍ ടോം ചാക്കോ