രണ്ട് ഇന്നിങ്സിലും ദയനീയ പ്രകടനം, ഉച്ചഭക്ഷണത്തിന് ശേഷം ഞെട്ടിച്ച് വിരാട് കോഹ്‌ലിയുടെ പ്രവർത്തി; ഒപ്പം ചേർന്ന് ജയ്‌സ്വാളും

ചെന്നൈയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ബംഗ്ലദേശ് ടെസ്റ്റിൻ്റെ മൂന്നാം ദിവസം ഉച്ചഭക്ഷണവും വിശ്രമവും കഴിച്ച് മിക്ക ഇന്ത്യൻ കളിക്കാരും ഡ്രസ്സിംഗ് റൂമിലായിരിക്കുമ്പോൾ, വിരാട് കോഹ്‌ലിയും യശസ്വി ജയ്‌സ്വാളും മറ്റൊരു തീരുമാനമെടുത്തു.

ഡ്രസിങ് റൂമിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് ചെന്നൈയിലെ ചൂടിൽ പരിശീലനം നടത്താൻ ഇരുവരും തീരുമാനിച്ചു. ഇന്ന് ഉച്ചഭക്ഷണ ഇടവേളയിൽ പരിശീലന നെറ്റുകളിൽ അവർ ബാറ്റ് ചെയ്യുന്നത് കണ്ടു. വിരാട് കോഹ്‌ലിയും യശസ്വി ജയ്‌സ്വാളും നെറ്റ്‌സിൽ മാറിമാറി ബാറ്റ് ചെയ്യുന്നതിനിടയിൽ സപ്പോർട്ട് സ്റ്റാഫിലെ അംഗങ്ങളിൽ നിന്ന് ത്രോഡൗണുകൾ നേരിട്ടു.

മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ ഭാഗത്ത് നിന്ന് അത്ര നല്ല പ്രകടനം അല്ല ഉണ്ടായത്. രണ്ട് ഇന്നിംഗ്സുകളിലും ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ മുൻ ഇന്ത്യൻ നായകൻ പരാജയപ്പെട്ടു. ആദ്യ ഇന്നിംഗ്‌സിൽ 6 റൺസിന് പുറത്തായ അദ്ദേഹം രണ്ടാം ഇന്നിംഗ്‌സിൽ 17 റൺസിന് പുറത്തായി.

മറുവശത്ത്, യശസ്വി ജയ്‌സ്വാളിന് ഭേദപ്പെട്ട പ്രകടനം നടത്താനായി. ആദ്യ ഇന്നിംഗ്‌സിൽ 56 റൺസ് നേടിയ യുവതാരത്തിന് രണ്ടാം ഇന്നിംഗ്‌സിൽ 10 റൺസ് മാത്രമാണ് നേടാനായത്. ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഒരു തിരിച്ചുവരവാണ് ഈ താരങ്ങൾ ലക്ഷ്യമിടുന്നത്.

Latest Stories

"ഞാൻ പഴയ കോൺഗ്രസ് ആണ്, ഞാൻ മാത്രമല്ല ഇഎംഎസ്സും പഴയ കോൺഗ്രസ് ആണ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി പിവി അൻവർ എംഎൽഎ

പേസർമാരുടെ തോളിലേറി ഇന്ത്യ, രണ്ടാം ദിനം ബംഗ്ലാദേശിനെതിരെ ആതിഥേയർക്ക് ലീഡ്

ഏറ്റവും പ്രായം കുറഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി; സത്യവാചകം ചൊല്ലി അധികാരത്തിലേറി അതിഷി മര്‍ലേന

അസൂയക്കാര്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത ആത്മവിശ്വാസം... അത് അഹങ്കാരമല്ല; നിഖിലയെ വിമര്‍ശിച്ച പോസ്റ്റിന് മന്ത്രിയുടെ മറുപടി, വൈറല്‍

നിരവധി പേരുടെ ജീവന്‍ രക്ഷിച്ചിട്ടുള്ള ആളാണ് കെനിഷ, അവളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്, ഞങ്ങള്‍ക്ക് മറ്റു ചില പ്ലാനുകളുണ്ട്: ജയം രവി

ഈശ്വര്‍ മാല്‍പെ ലക്ഷ്യം കണ്ടു; തലകീഴായ നിലയില്‍ ട്രക്ക്; അര്‍ജുന്റെ ലോറി വടം കെട്ടി ഉയര്‍ത്തും

സ്ത്രീകളെയും കുട്ടിയെയും മര്‍ദ്ദിച്ച സംഭവം; സിപിഎം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അറസ്റ്റില്‍

3,000 പൗണ്ട് വിലയുള്ള കൊക്കെയ്നുമായി മുൻ ആഴ്‌സണൽ താരം പിടിയിൽ

സംഗീതം ഇനി എഐ വക; എഐ സംഗീതം മാത്രമുള്ള ചാനലുമായി രാം ഗോപാല്‍ വര്‍മ്മ

എൽ ക്ലാസിക്കോയുടെ ചരിത്രവും രാഷ്ട്രീയവും