അസ്ഥികൾ എല്ലാം നുറുങ്ങിയിരുന്നപ്പോഴും ചിരിച്ച മുഖത്തോടെ അവനെ കണ്ടു, തന്റെ മോട്ടിവേഷൻ വെളിപ്പെടുത്തി മുഹമ്മദ് ഷമി

പരിക്കിൽ നിന്ന് സുഖം പ്രാപിക്കുന്ന സമയത്ത് ഋഷഭ് പന്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ടെന്ന് ഇന്ത്യയുടെ പേസർ മുഹമ്മദ് ഷമി തുറന്നു പറഞ്ഞു. 2023ലെ ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം പരിക്ക് കാരണം ബുദ്ധിമുട്ടിയ ഷമി ഇതുവരെ പിന്നെ ഒരു മത്സരത്തിൽ പോലും ഇന്ത്യക്കായി കളത്തിൽ ഇറങ്ങിയിട്ടില്ല.

2023 ലോകകപ്പ് ഫൈനൽ വരെയുള്ള യാത്രയിൽ ഷമി വഹിച്ച പങ്ക് എടുത്ത് പറയേണ്ടത് ആയിരുന്നു. ഒരു വലിയ ടൂർണമെന്റിൽ വരുമ്പോൾ തനിക്ക് എന്താണ് ചെയ്യാൻ സാധിക്കുന്നതെന്ന് താരം തെളിയിക്കുക ആയിരുന്നു. എന്തായാലും പരിക്കിന്റെ പിടിയിൽ ഉള്ള സമയത്ത് പന്ത് ആയിരുന്നു തന്റെ മോട്ടിവേഷൻ എന്നും താരം പറഞ്ഞു. വാഹപകടത്തിൽ ഉണ്ടായ പരിക്കിന് ശേഷം വലിയ തിരിച്ചുവരവാണ് താരം നടത്തിയത്.

ഗുഡ്ഗാവിൽ നടന്ന ഒരു പരിപാടിക്കിടെ ഷമി ഇങ്ങനെ പറഞ്ഞു:

“നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ റിഷഭിനൊപ്പം ഞാൻ സമയം ചിലവഴിച്ചിരുന്നു, അവിടെ അദ്ദേഹം പരിക്കിന് ശേഷം പുനരധിവാസം നടത്തുകയായിരുന്നു. വളരെ ഭയാനകമായ ചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. എന്നെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ചത് അവൻ ഒരിക്കലും സങ്കടപ്പെടുത്തുന്നത് കണ്ടിട്ടില്ല. അവൻ്റെ അസ്ഥികൾ എല്ലാം തകർന്നുപോയി. പക്ഷേ അദ്ദേഹം തൻ്റെ മുഖത്ത് ചിരിയോടെ അവൻ തൻ്റെ പുനരധിവാസം തുടർന്നു.

പന്ത് പരിക്കിൽ നിന്ന് അതിശയകരമായ തിരിച്ചുവരവ് നടത്തി, കഴിഞ്ഞ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹിയെ നയിക്കുകയും ചെയ്തു.