പന്തിനും പിള്ളേർക്കും മിന്നൽ ഷോക്ക് നൽകി മുംബൈ പട, ടിം ഡേവിഡും റൊമാരിയോ ഷെപ്പെർഡും ചേർന്ന് തൂക്കിയടിച്ചപ്പോൾ ഡൽഹി ബോളർമാർ ഛിന്നഭിന്നം; ആൻറിച്ച് നോർക്യ എയറിൽ

കോടികൾ മുടക്കി ഈ കണ്ട താരങ്ങളെ എല്ലാം ടീമിൽ എടുത്തത് ഈ തരത്തിൽ ഉള്ള പ്രകടനം കാണാനാണ് എന്നായിരിക്കും മുംബൈയുടെ ആദ്യ ഇന്നിംഗ്സ് പ്രകടനം കണ്ട ശേഷം അവരുടെ മാനേജ്മെന്റ് പറഞ്ഞിട്ടുണ്ടാകുക. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ ഡൽഹി ക്യാപിറ്റൽസിന്റെ മത്സരത്തിലെ മുംബൈ ഇന്നിംഗ്സ് അവസാനിക്കുമ്പോൾ ഹാർദിക്കും കൂട്ടരും പടുത്തുയർത്തിയത് 20 ഓവറിൽ 234 റൺസാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്കായി ഓപ്പണിങ് വിക്കറ്റിൽ 80 റൺ കൂട്ടുകെട്ട് ഉയർത്തിയ രോഹിത് ശർമ്മ- ഇഷാൻ കിഷൻ സഖ്യം നൽകിയ മികച്ച തുടക്കത്തിന് ശേഷം അവസാന ഓവറുകളിൽ കത്തികയറിയ ടിം ഡേവിഡും റൊമാരിയോ ഷെപ്പെർഡും കൂടി ചേർന്നപ്പോൾ മുംബൈക്ക് കിട്ടിയത് ആഗ്രഹിച്ചതിന് അപ്പുറമുള്ള സ്കോർ.

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഡൽഹി നായകൻ പന്തിന്റെ തീരുമാനം പാളി പോയി എന്ന രീതിയിലാണ് ഡൽഹി തുടക്കത്തിൽ പന്തെറിഞ്ഞത്. മുൻ നായകൻ രോഹിതും ഇഷാനും ചേർന്ന് തകർപ്പൻ തുടക്കം ടീമിന് നൽകുകയും ചെയ്തു. ഇരുവരും ചേർന്ന് വളരെ എളുപ്പത്തിൽ റൺ സ്കോർ ചെയ്തതോടെ മുംബൈ സ്കോർ വേഗത്തിൽ ഉയർന്നു. ഇരുവരും ട്രേഡ് മാർക്ക് ഷോട്ടുകൾ കളിച്ചപ്പോൾ രോഹിത്തിന്റെ ഭാഗത്ത് നിന്ന് ഒരു സെഞ്ച്വറി എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ തുടക്കം രോഹിത്തിന്റെ കൈയിൽ നിന്ന് അൽപ്പം പ്രഹരം ഏറ്റുവാങ്ങിയ അക്‌സർ പട്ടേൽ 49 റൺസിൽ നിൽക്കേ ഹിറ്റ്മാനെ ബൗൾഡ് ആക്കി മടക്കി.

പകരമെത്തിയത് നീണ്ട ഇടവേളക്ക് ശേഷം ക്രീസിൽ എത്തിയ സൂര്യകുമാർ യാദവ്. എന്നാൽ സൂര്യക്ക് പിടിച്ചുനിൽക്കാൻ ആയില്ല. റൺ ഒന്നും എടുക്കാത്ത താരത്തെ ആന്‍റിച്ച് നോര്‍ക്യ മടക്കി. ഇഷാനും ഹാർദിക്കും ഒന്നിൽ നിന്ന് വീണ്ടും തുടങ്ങി സ്കോർ ഉയർത്തുന്നതിനിടെ 44 റൺ എടുത്ത ഇഷാനെ അക്‌സർ തന്നെ മടക്കി. ശേഷം ക്രീസിൽ എത്തിയ തിലക് വർമ്മ ഖലീൽ അഹമ്മദിന് ഇരയായി 6 റൺ എടുത്ത് മടങ്ങിയതോടെ മുംബൈ തകർന്നു. ശേഷം ഹാർദിക്കിനൊപ്പം ക്രീസിൽ എത്തിയത് ടിം ഡേവിഡാണ്.

ഹാർദിക് ക്രീസിൽ ഉറച്ച് നിന്നുള്ള ഇന്നിംഗ്സ് കളിക്കാൻ ശ്രമിച്ചപ്പോൾ ഡേവിഡ് തുടക്കം മുതൽ ആക്രമിക്കാൻ ശ്രമിച്ചു. മത്സരം അതിന്റെ 17 ആം ഓവറിൽ നിന്നപ്പോൾ 167 / 4 മാത്രമായിരുന്നു മുംബൈ സ്കോർ. ആന്‍റിച്ച് നോര്‍ക്യ എറിഞ്ഞ ഓവറിൽ 33 പന്തിൽ 39 റൺസ് നേടിയ ഹാർദിക് മടങ്ങുകയും ചെയ്തു. എന്നാൽ അത് വേണ്ടായിരുന്നു എന്ന് അവർക്ക് തന്നെ തോന്നി കാണും, ശേഷം ക്രീസിൽ എത്തിയ റൊമാരിയോ ഷെപ്പേർഡ് വേറെ ലെവൽ മൂഡിൽ ആയിരുന്നു. ഇഷാന്ത് ശർമ്മ എറിഞ്ഞ 19 ആം ഓവറിൽ 19 റൺ ഇരുവരും ചേർന്ന് അടിച്ചുകൊട്ടിയപ്പോൾ ആന്‍റിച്ച് നോര്‍ക്യ എറിഞ്ഞ അവസാന ഓവറിൽ ഷെപ്പേർഡ് അടിച്ചുകൂട്ടിയത് 32 റൺസാണ്.

ഡൽഹിക്കായി 4 ഓവറിൽ 65 റൺസ് വഴങ്ങിയാണ് ആന്‍റിച്ച് നോര്‍ക്യ 2 വിക്കറ്റ് വീഴ്ത്തിയത്. അക്‌സർ പട്ടേലും രണ്ട്വിക്കറ്റ് നേടിയപ്പോൾ ശേഷിച്ച ഒരു വിക്കറ്റ് ഖലീൽ അഹമ്മദ് സ്വന്തമാക്കി.

Latest Stories

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിലെ ലഹരി കേസ്; കഞ്ചാവെത്തിച്ച 2 ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ

സ്വന്തം സിനിമയുടെ പൂജയ്ക്ക് അനുമതി നിഷേധിച്ചു, ബൈക്കില്‍ എത്തിയതിനാല്‍ സെക്യൂരിറ്റി തടഞ്ഞു: ജോണ്‍ എബ്രഹാം

അധികാരം നിലനിർത്താൻ വേണ്ടി വ്യോമാക്രമണങ്ങൾ മറയാക്കുകയാണ്, ഇസ്രായേലിൽ രൂക്ഷമായ രാഷ്ട്രീയ സംഘർഷം; ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം

'നോക്കുകൂലി സംബന്ധിച്ച നിർമല സീതാരാമന്റെ പ്രസം​ഗം വസ്തുതയ്ക്ക് നിരക്കാത്തത്'; ബിജെപി നേതാക്കളുടെ കമ്യൂണിസ്റ്റ് വിരുദ്ധത കേരള വിരുദ്ധതയായി മാറുന്നു, വിമർശിച്ച് മന്ത്രി പി രാജീവ്

'ഞാനൊരു രാഷ്ട്രീയ തടവുകാരനാണ്': രാഷ്ട്രീയ വിശ്വാസങ്ങളുടെ പേരിൽ എന്നെ ലക്ഷ്യം വെക്കുന്നു: പലസ്തീൻ പ്രതിഷേധത്തിന്റെ പേരിൽ അമേരിക്കയിൽ തടവിലായ മഹ്മൂദ് ഖലീലിന്റെ ആദ്യ പ്രസ്താവന

കര്‍ണാടക ഉപമുഖ്യമന്ത്രി തമിഴ്‌നാട്ടിലെത്തിയാല്‍ തടയുമെന്ന് ബിജെപി; മേക്കാദാട്ടു വിഷയം ഉയര്‍ത്തി വെല്ലുവിളിച്ച് അണ്ണാമലൈ; സ്റ്റാലിന്‍ വിളിച്ച യോഗത്തില്‍ കേരള മുഖ്യമന്ത്രി പങ്കെടുക്കും

'എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു'; ട്രാൻ‌സ്ജെൻഡർ സൈനികരെ ഒഴിവാക്കുന്ന ഉത്തരവ് മരവിപ്പിച്ച് യുഎസ് ഫെഡറൽ കോടതി, ട്രംപിന് തിരിച്ചടി

IPL 2025: എല്ലാവരെയും തകർക്കുന്ന ഗെയ്‌ലിന് അയാളെ പേടിയായിരുന്നു, അവൻ പന്തെറിയുമ്പോൾ ക്രിസിന്റെ കാലുകൾ വിറച്ചു; ഇന്ത്യൻ താരത്തെക്കുറിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

'അത്തരം വിവരങ്ങളൊന്നും സൂക്ഷിക്കുന്നില്ല'; മഹാകുംഭമേളക്കിടെ എത്രപേർ മരിച്ചെന്ന് ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി

ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം 'തുടക്കം മാത്രമാണെന്ന്' മുന്നറിയിപ്പ് നൽകി നെതന്യാഹു