IPL 2025: അവനെ മാത്രം ആരും ഒരിക്കലും അഭിനന്ദിക്കില്ല, ഇന്നലെ കളി ജയിപ്പിച്ചത് അശുതോഷും വിപ്രജും അല്ല അത് ആ താരമാണ്; തുറന്നടിച്ച് മുഹമ്മദ് കൈഫ്

ഐപിഎല്ലിൽ ഇതുവരെ കഴിഞ്ഞ മത്സരങ്ങളിൽ ഏറ്റവും ആവേശകരമായ വിജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. ഇന്നലെ നടന്ന പോരാട്ടത്തിൽ ലഖ്നൗ സൂപ്പ‍ർ ജയന്റസിനെ ഒരു വിക്കറ്റിന് തക‍ർത്താണ് ഡൽഹി തക‍ർപ്പൻ ജയം സ്വന്തമാക്കിയത്. 31 പന്തിൽ 66 റൺസ് നേടിയ അശുതോഷ് ശർമ്മയാണ് ഡൽഹി ഒരിക്കലും വിചാരിക്കാത്ത ജയം സമ്മാനിച്ചത്. 210 എന്ന കൂറ്റൻ വിജയലക്ഷ്യം മുന്നിൽക്കണ്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി തുടക്കത്തിലെ പതർച്ചക്ക് ശേഷം തോൽവി മണത്തതാണ്. എന്നാൽ അവസാന ഓവറുകളിൽ ആഞ്ഞടിച്ച അശുതോഷ് ശർമ്മയും വിപ്രജ് നിഗവും അടക്കമുള്ള യുവതാരങ്ങൾ ഡൽഹിക്ക് ജയം സമ്മാനിക്കുക ആയിരുന്നു.

ഡൽഹിയുടെ തകർപ്പൻ ജയത്തിന് പിന്നാലെ എല്ലാ കോണിൽ നിന്നും അശുതോഷിനും വിപ്രജിനും അഭിനന്ദനം കിട്ടുമ്പോൾ നാല് ഓവറിൽ നിന്ന് 20 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് യാദവിന്റെ പ്രകടനമാണ് തങ്ങൾക്ക് ജയം സമ്മാനിച്ചതെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. എൽഎസ്ജി ക്യാപ്റ്റൻ ഋഷഭ് പന്തിനെയും ആയുഷ് ബദോണിയെയും പുറത്താക്കി കളിയിൽ ഡൽഹിയെ തിരിച്ചുകൊണ്ടുവന്നത് കുൽദീപിന്റെ സ്പെൽ ആണ്.

“കുൽദീപ് യാദവ് ആയിരുന്നു അവസാനം വ്യത്യാസം വരുത്തിയത്. 400 ൽ കൂടുതൽ റൺസ് നേടിയ ഒരു മത്സരത്തിൽ അദ്ദേഹം 15 ഡോട്ട് ബോളുകൾ എറിഞ്ഞു. ഏറ്റവും എക്കണോമിക്കായി കളിച്ച ബൗളറായിരുന്നു കുൽദീപ്, രണ്ട് വിക്കറ്റുകളും വീഴ്ത്തി. അദ്ദേഹം പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല. ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത് ശർമ്മ അദ്ദേഹത്തെ പൂർണതയിലേക്ക് കൊണ്ടുവന്നതായി എനിക്ക് തോന്നുന്നു. ഐപിഎല്ലിലേക്ക് അദ്ദേഹം എത്തിയത് കുറച്ച് ഫോമോടെയാണ്,” മുഹമ്മദ് കൈഫ് സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

കൈഫിന്റെ പ്രസ്താവനയോട് ആകാശ് ചോപ്ര യോജിച്ചു. “ഐ‌പി‌എല്ലിൽ ഒരു ബൗളർ തന്റെ 4 ഓവറിൽ നിന്ന് 20 റൺസ് മാത്രം വിട്ടുകൊടുത്തതായി ചിന്തിക്കാൻ പറ്റുമോ. അദ്ദേഹം റൺസ് നൽകിയില്ല, ലഖ്‌നൗ വലിയൊരു സ്‌കോർ നേടുന്നതിൽ നിന്ന് ഡിസിയെ തടയാൻ സഹായിച്ചു,” അദ്ദേഹം പറഞ്ഞു.

Latest Stories

മാപ്പ് പറയേണ്ടത് പൃഥ്വിരാജ്, ജിഹാദ് ടെറര്‍ ഗ്രൂപ്പില്‍ നിന്ന വന്നൊരാള്‍ രാജ്യസുരക്ഷയ്ക്ക് കാവലാകുമോ: വിവേക് ഗോപന്‍

വഖഫ് നിയമ ഭേദഗതി ബില്ല് നാളെ ലോക്സഭയില്‍ അവതരിപ്പിക്കും; കാര്യോപദേശക സമിതി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം

ആണവ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇറാനെ ബോംബിട്ട് തകർത്തുകളയുമെന്ന് ട്രംപ്; ആക്രമണം ഉണ്ടായാൽ ഉറച്ച പ്രതികാരമെന്ന് ഇറാൻ സുപ്രീം ലീഡർ ആയത്തുല്ല അലി ഖംനായി

MI UPDATES: ആകാശത്തിന് കീഴിലെ ഏത് ടീം റെക്കോഡും മുംബൈ തൂക്കും, നീയൊക്കെ ഇവിടെ വരുന്നത് തന്നെ മരിക്കാനാണ് എന്ന രീതിയിൽ കണക്കുകൾ; ചെന്നൈക്ക് ഉണ്ടായത് വമ്പൻ നഷ്ടം

പിബിയിലെ രണ്ട് വനിതകളും ഒഴിയും; ഇത്തവണയും വനിത ജനറല്‍ സെക്രട്ടറി ഉണ്ടായേക്കില്ലെന്ന് ബൃന്ദ കാരാട്ട്

'എമ്പുരാനി'ല്‍ 24 വെട്ട്, താങ്ക്‌സ് കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയെയും നീക്കി; സെന്‍സര്‍ വിവരങ്ങള്‍ പുറത്ത്

മ്യാൻമർ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു; കാണാതായത് 270 പേരെ, രക്ഷാ പ്രവർത്തനം തുടരുന്നു

ഹൈദരാബാദിൽ ജർമൻ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് മൂന്നംഗ സംഘം; ആളൊഴി‌ഞ്ഞ സ്ഥലത്തെത്തിച്ച് പീഡനം

IPL 2025: നീ എന്നെ കൊണ്ട് ആവശ്യമില്ലാത്തത് പറയിപ്പിക്കും, ധോണിയെ തെറി പറഞ്ഞ് റോബിൻ ഉത്തപ്പ; പറഞ്ഞത് ഇങ്ങനെ

'സമരം തീർക്കാൻ ആശമാരും വിചാരിക്കണം, സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യം'; വിമർശിച്ച് എംബി രാജേഷ്