ഏകദിന ലോകകപ്പ്: ശ്രീലങ്കയ്ക്ക് ഇത് എന്തു പറ്റി.., സത്യാവസ്ഥ തുറന്നുപറഞ്ഞ് ഏയ്ഞ്ചലോ മാത്യൂസ്

ഏകദിന ലോകകപ്പില്‍ ഏറെ നിരാശപ്പെടുത്തിയ പ്രകടനങ്ങളിലൊന്ന് ശ്രീലങ്കയുടേതാണ്. ലോകകപ്പില്‍ ശ്രീലങ്കന്‍ ടീം കളിച്ച 9 മത്സരങ്ങളില്‍ 2 എണ്ണം മാത്രമാണ് ജയിച്ചത്. ഇതോടെ ഏറ്റവും മോശമായ രീതിയില്‍ യോഗ്യത നഷ്ടപ്പെട്ട് അവര്‍ രാജ്യത്തേക്ക് മടങ്ങുകയും ചെയ്തു. ടീമിന്റെ ആ മോശം അവസ്ഥയ്ക്ക് കാരണം എന്തെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സീനിയര്‍ താരം ഏയ്ഞ്ചലോ മാത്യൂസ്.

ടീമെന്ന നിലയില്‍ ചെയ്ത പിഴവുകളാണ് തങ്ങളുടെ തോല്‍വിക്ക് കാരണമെന്ന് ഏയ്ഞ്ചലോ മാത്യൂസ് പറഞ്ഞു. ഇന്ത്യയില്‍ നിന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം താരങ്ങള്‍ നാട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മാത്യൂസ് ഇക്കാര്യം പറഞ്ഞത്.

ഞങ്ങള്‍ക്ക് ഒരു മികച്ച ടീമുണ്ടായിരുന്നു. പക്ഷേ മത്സരങ്ങളില്‍ ഞങ്ങള്‍ക്ക് വന്‍ തിരിച്ചടികള്‍ നേരിട്ടു. കളിക്കാര്‍ ഒത്തൊരുമിച്ച് ഒരു ടീമായി കളിച്ചില്ല. അതാണ് നമ്മുടെ പിന്നോക്കാവസ്ഥയുടെ പ്രധാന കാരണം. ഒരു ടീമെന്ന നിലയില്‍ മത്സരങ്ങള്‍ നന്നായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ ഞങ്ങള്‍ ശരിക്കും അസ്വസ്തരാണ്.

ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ ഒരുപാട് തെറ്റുകള്‍ വരുത്തി. അതാണ് പരാജയത്തിന് കാരണമെന്ന് ഞങ്ങള്‍ കരുതുന്നു. തോറ്റ എല്ലാ മത്സരങ്ങളിലും ഞങ്ങള്‍ ബാറ്റിംഗിലും ബോളിംഗിലും ഫീല്‍ഡിംഗിലും മൂന്നിലും നന്നായി കളിച്ചില്ല.

ആരാധകര്‍ എപ്പോഴും ഞങ്ങളോടൊപ്പമുണ്ടായിരുന്നു, ഞങ്ങളെ കൂടുതല്‍ സ്‌നേഹിക്കുന്നു. ജയിച്ചാലും തോറ്റാലും അവര്‍ ഞങ്ങള്‍ക്ക് വേണ്ടി ആഹ്ലാദിക്കുന്നു. വിഷമിക്കുന്നു. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ അവരെ ഒരു തരത്തിലും സന്തോഷിപ്പിച്ചില്ല- മാത്യൂസ് പറഞ്ഞു.

Latest Stories

RR VS GT: ഐപിഎലിലും മെഡിക്കൽ മിറാക്കിൾ; വൈഭവിന്റെ വെടിക്കെട്ട് സെഞ്ചുറി കണ്ട് വീൽ ചെയറിലാണെന്ന കാര്യം മറന്ന് രാഹുൽ ദ്രാവിഡ്

RR VS GT: പ്രായം നോക്കണ്ട, എന്നെ തടയാൻ നിങ്ങൾക്ക് സാധിക്കില്ല; ഗുജറാത്തിനെതിരെ വെടിക്കെട്ട് സെഞ്ചുറി നേടി വൈഭവ് സുര്യവൻഷി

RR VS GT: കൊച്ചുചെറുക്കൻ അല്ലേ എന്ന് പറഞ്ഞ് ബെഞ്ചിൽ ഇരുത്തിയവന്മാർ വന്നു കാണ്; ഗുജറാത്തിനെതിരെ 14 കാരന്റെ വക ആൽത്തറ പൂരം

RR VS GT: കോഹ്ലി ഭായ് എന്നോട് ക്ഷമിക്കണം, ആ ഓറഞ്ച് ക്യാപ് ഞാൻ ഇങ്ങ് എടുക്കുവാ; വീണ്ടും റൺ വേട്ടയിൽ ഒന്നാമനായി സായി സുദർശൻ

ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിയ്ക്കും ആശ്വാസം; കേസില്‍ താരങ്ങള്‍ക്കെതിരെ തെളിവില്ല; ഷൈന്‍ ടോം ചാക്കോയെ ഡീ അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി

ഇന്ത്യയില്‍ നിന്ന് ആക്രമണമുണ്ടായേക്കാം; ആണവായുധങ്ങള്‍ നിലനില്‍പ്പിന് ഭീഷണിയുണ്ടായാല്‍ മാത്രമെന്ന് പാക് പ്രതിരോധ മന്ത്രി

പാലിയേക്കരയിലെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ കളക്ടറുടെ ഉത്തരവ്; നടപടി ഗതാഗത കുരുക്ക് രൂക്ഷമായതോടെ

'എല്ലാം ഞാന്‍ വന്നിട്ട് പറയാം'; വേടനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് വനംവകുപ്പ്

ഷാജി എന്‍ കരുണിന് അനുശോചനവുമായി സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍; നാളെ രാവിലെ 10.30 മുതല്‍ കലാഭവനില്‍ പൊതുദര്‍ശനം; വൈകിട്ട് നാലിന് സംസ്‌കാരം

മൂന്ന് ദിവസത്തേക്ക് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു; യുക്രൈനില്‍ നിന്നും സമാന നടപടി പ്രതീക്ഷിക്കുന്നതായി റഷ്യ