പാര്‍ത്ഥീവ് ദുരന്തമായി; നിയന്ത്രണംവിട്ട് കോഹ്ലി, ഗ്രൗണ്ടില്‍ നാടകീയ സംഭവങ്ങള്‍

സെഞ്ച്വൂറിയനില്‍ അനായാസ ക്യാച്ച് അവിശ്വസനീയമായി നഷ്ടപ്പെടുത്തിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥീവ് പട്ടേലിന്റെ നടപടി ഗ്രൗണ്ടില്‍ നാടകീയ സംഭവവികാസങ്ങള്‍ സൃഷ്ടിച്ചു. ദക്ഷിണാഫ്രിക്കയുടെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ഡീന്‍ എല്‍ഗറിനെ പുറത്താക്കാനുള്ള അവസരമാണ് പട്ടേല്‍ നഷ്ടപ്പെടുത്തിയത്.

ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് 25ാം ഓവറിലെത്തി നില്‍ക്കുമ്പോഴായിരുന്നു സംഭവം. ജസ്പ്രീത് ഭുംറയുടെ മൂന്നാമത്തെ പന്ത് എല്‍ഗര്‍ പാര്‍്ത്ഥീവിന് അനായാസ ക്യാച്ച് സമ്മാനിക്കുകയായിരുന്നു. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ച് പാര്‍ത്ഥീവ് പന്ത് പോകുന്നത് നോക്കി നില്‍ക്കുകയായിരുന്നു.

സ്ലിപ്പിലുണ്ടായിരുന്ന ചേതേശ്വര്‍ പൂജാര ക്യാച്ചെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു പട്ടേല്‍. പന്ത് ഇരുവരേയും മറികടന്ന് ബൗണ്ടറിയിലേക്ക് കുതിക്കുകയും ചെയ്തു. ഇതോടെ ഭുംറ നിരാശനായപ്പോള്‍ പട്ടേലിനു നേരെ ക്ഷുഭിതനാകുകയായിരുന്നു വിരാട് കോഹ്ലി. ആ കാഴ്ച്ച കാണാം

https://twitter.com/ambar_hitman/status/952934403948384256

ഇതോടെ ടീം ഇന്ത്യയിലെ സ്ഥാനം തന്നെ പാര്‍ത്ഥീവിന് നഷ്ടമാകുമെന്ന് ഉറപ്പായി. പരിക്കേറ്റ സാഹയ്ക്ക് പകരം ദിനേഷ് കാര്‍ത്തികിനെ ടീമിലേക്ക് പരിഗണിച്ചത് ഇതുകൊണ്ട് കൂടിയാണ്. നേരത്തെ ബാറ്റ് കൊണ്ടും മോശം പ്രകടനമാണ് പാര്‍ത്ഥീവ് കാഴ്ച്ചവെച്ചത്. പാര്‍ത്ഥീവിനെതിരെ സോഷ്യല്‍ മീഡിയയിലും രൂക്ഷ പ്രതികരണമാണ് നടക്കുന്നത്.