സഞ്ജു സാംസണിന് പ്രമോഷൻ; ബിസിസിഐ കൊടുത്തത് ഒരിക്കലും മറക്കാനാവാത്ത സമ്മാനം

ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ തഴയലുകൾ നേരിട്ട താരമാണ് സഞ്ജു സാംസൺ. എന്നാൽ ഇനി അത് സംഭവിക്കില്ല. ഇപ്പോൾ നടന്ന ടി-20 പരമ്പരയിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ സെഞ്ച്വറി നേടിയതോടെ തന്റെ ടീമിലെ സാന്നിധ്യം സ്ഥിരപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. അതിനെ കൂട്ടിയുറപ്പിക്കുന്ന സംഭവ വികാസങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചപ്പോൾ അതിൽ സഞ്ജു സാംസണിന്റെ പേര് ഉൾപ്പെടുത്തിയില്ല. കാരണം ബിസിസിഐ ഇത്തവണ മുഴുവൻ യുവ താരങ്ങൾക്കാണ് അവസരം നൽകിയിരിക്കുന്നത്. യുവതാരം റുതുരാജ് ഗെയ്ക്വാദിനെയാണ് ക്യാപ്റ്റനായി നിയോഗിച്ചിരിക്കുന്നത്. ഈ വർഷം നടന്ന ദുലീപ് ട്രോഫിയിൽ ഇന്ത്യ സി ടീമിനെ നയിച്ചത് റുതുരാജ് ആയിരുന്ന്. ടീമിനെ ഫൈനൽ വരെ എത്തിച്ചത് അദ്ദേഹത്തിന്റെ മികച്ച ക്യാപ്റ്റൻസി മൂലമാണ്. അത് കൊണ്ടാണ് താരത്തിനെ ഇത്തവണ പുതിയ ചുമതല നൽകിയത്.

ഇന്ത്യ ഡി ടീമിന് വേണ്ടി സെഞ്ച്വറി അടക്കം 196 റൺസ് നേടിയ താരമാണ് സഞ്ജു സാംസൺ. എന്നിട്ടും ടീമിൽ എടുക്കാത്തതിൽ ആരാധകർക്ക് നിരാശയുണ്ടായിരുന്നു പക്ഷെ പിന്നീടാണ് ഔദ്യോഗീകമാല്ലാത്ത റിപ്പോട്ടുകൾ പുറത്ത് വന്നത്. സഞ്ജു ഇനി മുതൽ ഇന്ത്യൻ ടി-20 സീനിയർ ടീമിലെ പ്രധാന താരമായിരിക്കും. ടി-20 യിൽ ഓപ്പണിങ്ങിൽ ഗിൽ ഫോം ഔട്ട് ആയതോടെ യശസ്‌വി ജയ്‌സ്വാളിനോടൊപ്പം ആ സ്ഥാനത്തേക്ക് സഞ്ജുവിനായിരിക്കും അവസരം ലഭിക്കുക. ഇന്ത്യയുടെ അടുത്ത ലിമിറ്റഡ് ഓവർ പരമ്പര സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നവംബർ 8 ആം തിയതി മുതലാണ് ആരംഭിക്കുന്നത്.

ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ഇന്ത്യ എ ടീം സ്‌ക്വാഡ്:

റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്‍ (വൈസ് ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ദേവ്ദത്ത് പടിക്കല്‍, റിക്കി ഭൂയ്, ബാബ ഇന്ദ്രജിത്ത്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് പൊറെല്‍ (വിക്കറ്റ് കീപ്പര്‍), മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, യഷ് ദയാല്‍, നവദീപ് സെയ്‌നി, മാനവ് സുതര്‍, തനുഷ് കോട്ടിയാന്‍.