രഞ്ജി ട്രോഫി 2024-25: തമിഴ്നാടിനെതിരെ തോല്‍വി ഒഴിവാക്കാന്‍ തകര്‍ത്ത് അഭിനയിച്ച് നവ്ദീപ് സൈനി, വിമര്‍ശനം

ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഡല്‍ഹി-തമിഴ്‌നാട് രഞ്ജി ട്രോഫി മത്സരം സമനിലയില്‍ അവസാനിച്ചു. മത്സരത്തിന്റെ അവസാന ദിനം തോല്‍വി ഒഴിവാക്കാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞു. അതേസമയം തമിഴ്നാട് വിജയത്തിന് രണ്ട് വിക്കറ്റ് മാത്രം അകലെ കാല്‍തട്ടിവീണു.

ഇതിനിടെ ഡല്‍ഹി പേസര്‍ നവ്ദീപ് സെയ്നി പരിക്കിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. താരം 64 പന്തില്‍ പുറത്താകാതെ 15 റണ്‍സ് നേടി. മത്സരത്തില്‍ ബാറ്റിംഗിനിടെ ബോളറുടെ ബൗണ്‍സര്‍ സൈനിയുടെ ഹെല്‍മെറ്റില്‍ കൊണ്ടു. എന്നാല്‍ താന്‍ ഓക്കെയാണെന്നും ബാറ്റിംഗ് തുടരാമെന്നും താരം സിഗ്നല്‍ നല്‍കി. എന്നിരുന്നാലും, കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം താരം നിലത്തു വീണു. ഡല്‍ഹിയെ സമനിലയില്‍ തളച്ചിടാന്‍ സമയം പാഴാക്കാനാണ് അദ്ദേഹം പരിക്ക് മെനഞ്ഞതെന്നാണ് റീപ്ലേകള്‍ സൂചിപ്പിക്കുന്നത്.

സംഭവത്തിന് ശേഷം അമ്പയര്‍മാര്‍ മോശം വെളിച്ചം ചൂണ്ടിക്കാട്ടി മത്സരം അവസാനിപ്പിച്ചു. ഇതിനെ തുടര്‍ന്ന് ആദ്യ ഇന്നിംഗ്‌സ് ലീഡിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാടിന് 3 പോയിന്റ് ലഭിച്ചു. ഡല്‍ഹിക്കും ഒരു പോയിന്റ് ലഭിച്ചു. മത്സരത്തില്‍ ഒരു ഇന്നിംഗ്സിന് ജയിച്ചിരുന്നെങ്കില്‍ തമിഴ്‌നാടിന് ഏഴ് പോയിന്റ് ലഭിക്കുമായിരുന്നു. ഒരു സമ്പൂര്‍ണ്ണ വിജയത്തിന് ടീമിന് ആറ് പോയിന്റ് ലഭിക്കും. അതേസമയം ഒരു ഇന്നിംഗ്‌സിലോ 10 വിക്കറ്റിന്റെ വിജയത്തിനോ ബോണസ് പോയിന്റും ലഭിക്കും.

സായ് സുദര്‍ശന്റെ ഇരട്ട സെഞ്ചുറിയുടെ സഹായത്തോടെ തമിഴ്നാട് ആദ്യ ഇന്നിംഗ്‌സില്‍ 674 റണ്‍സെടുത്തു. വാഷിംഗ്ടണ്‍ സുന്ദറും രഞ്ജന്‍ പോളും സെഞ്ച്വറി നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 266 റണ്‍സിന് പുറത്തായി. ഫോളോ ഓണിന് ശേഷം രണ്ടാം ഇന്നിംഗ്സില്‍ ഡല്‍ഹി 193/8 എന്ന നിലയിലായിരുന്നു.

Latest Stories

'ബീഡിയുണ്ടോ ചേട്ടാ ഒരു തീപ്പെട്ടിയെടുക്കാൻ'; കഞ്ചാവ് ബീഡി കത്തിക്കാൻ എക്സെസ് ഓഫീസിൽ കയറിയ കുട്ടികൾക്കെതിരെ കേസ്

അവന് ഒരൽപ്പം സ്മാർട്നെസ്സ് കൂടുതലാണ്, അത്ര അഹങ്കാരം പാടില്ല; രോഹിത്തിന്റെ സ്റ്റമ്പ് മൈക്ക് സംഭാഷണങ്ങൾ ചോർത്തി ജിയോ സിനിമ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ആ വാര്‍ത്തകള്‍ തെറ്റ്, ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രത്തിന്‍റെ റിലീസ് വിവരം പുറത്ത്

സംരക്ഷിക്കേണ്ട ബോഡി ഗാർഡ് തന്നെ അത് ചെയ്തു; വെളിപ്പെടുത്തി നടി

അസ്ഥികൾ എല്ലാം നുറുങ്ങിയിരുന്നപ്പോഴും ചിരിച്ച മുഖത്തോടെ അവനെ കണ്ടു, തന്റെ മോട്ടിവേഷൻ വെളിപ്പെടുത്തി മുഹമ്മദ് ഷമി

ബലാത്സംഗക്കേസിൽ സിദ്ദിഖിന്‍റെ ഇടക്കാല ജാമ്യം തുടരും; മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി

ലക്ഷ്മി അത് എന്തിനാണ് യൂട്യൂബിലിട്ടത്, ഇടംകൈ കൊടുക്കുന്നത് വലം കൈ അറിയരുതെന്നാണ് എന്റെ നിലപാട്: ഷിയാസ് കരീം

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; കാർ ഡ്രൈവർക്ക് ദാരുണാന്ത്യം

'ബ്രിജ് ഭൂഷണെതിരായ സമരം ആസൂത്രണം ചെയ്തത് ബിജെപി നേതാവ്, പിന്നിൽ വലിയ ലക്ഷ്യം'; ഗുരുതര ആരോപണവുമായി സാക്ഷി മാലിക്

ചേറ്റൂർ ശങ്കരൻ നായർ ആയി അക്ഷയ് കുമാർ; ചിത്രത്തിന്‍റെ റിലീസ് തിയതി പുറത്ത്