രഞ്ജി ട്രോഫി 2025: ആ നിർണായക സമയത്ത് ഞങ്ങളെ സഹായിച്ചത് സഞ്ജു സാംസണായിരുന്നു: മുഹമ്മദ് അസ്ഹറുദ്ദീന്‍

74 വർഷത്തിന്റെ കാത്തിരിപ്പിന് ശേഷം കേരളം രാജകീയമായി തങ്ങളുടെ ആദ്യ രഞ്ജി ട്രോഫിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കേരളത്തിൻറെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 457 റൺസിന് മറുപടിയായി അവസാന ദിനം ബാറ്റിംഗ് തുടർന്ന ഗുജറാത്ത് 455 റൺസിന് പുറത്തായിരുന്നു. 2 റൺസിന്റെ നിർണായകമായ ലീഡ് കേരളം നേടിയത് വമ്പൻ ട്വിസ്റ്റുകൾക്ക് ഒടുവിൽ ആയിരുന്നു. നാടകീയമായ വിക്കറ്റിലൂടെയായിരുന്നു കേരളം ഗുജറാത്തിന്റെ അവസാന വിക്കറ്റ് നേടിയത്.

മലയാളി താരമായ സഞ്ജു സാംസൺ ആദ്യ മത്സരങ്ങൾ കളിച്ച ശേഷം ഇന്ത്യൻ ടീമിലെ മത്സരങ്ങൾക്കായി രഞ്ജിയിൽ നിന്ന് പോയിരുന്നു. അതിന് ശേഷം കൈ വിരലിന് പരിക്കേറ്റതോടെ തിരികെ രഞ്ജിയിലേക്ക് വരാൻ സാധിച്ചിരുന്നില്ല. എന്തിരുന്നാലും താരം കേരള ടീമിന് വേണ്ട പിന്തുണയും നിർദേശങ്ങളും ടൂർണമെന്റിൽ ഉടനീളം നൽകുന്നുണ്ടായിരുന്നു എന്ന് പറഞ്ഞിരിക്കുകയാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍.

മുഹമ്മദ് അസ്ഹറുദ്ദീന്‍ പറയുന്നത് ഇങ്ങനെ:

” ഈയൊരു നിമിഷത്തില്‍ ഞാന്‍ സഞ്ജു സാംസണിനു നന്ദി പറയാന്‍ ആഗ്രഹിക്കുകയാണ്. പരിക്കു കാരണം അദ്ദേഹത്തിനു ഞങ്ങളോടൊപ്പം ചേരാന്‍ കഴിഞ്ഞില്ല. സഞ്ജു ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗം തന്നെയാണ്. കഴിഞ്ഞ ദിവസം ടീമിന്റെ മനോവീര്യം അല്‍പ്പം കുറഞ്ഞപ്പോള്‍ അദ്ദേഹം പ്രോല്‍സാഹിപ്പിച്ചു” മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞു.

ഫെബ്രുവരി 26 ആം തിയതിയാണ് ഫൈനൽ മത്സരം നടക്കുക. വിദർഭയാണ് കേരളത്തിന്റെ എതിരാളികൾ. സെമി ഫൈനലിൽ മുംബൈയെ 80 റൺസിനാണ് അവർ പരാജയപ്പെടുത്തിയത്. 2019-ൽ ആദ്യമായി കേരളം സെമി ഫൈനലിൽ എത്തിയപ്പോൾ അന്ന് എതിരാളികൾ വിദർഭയായിരുന്നു. എന്നാൽ ഫൈനലിലേക്ക് പ്രവേശിക്കാൻ കേരളത്തിന് സാധിച്ചില്ല.

Latest Stories

'വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ഇതെന്ത് സംഭവിച്ചു'; ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങളെന്ന് ഒമര്‍ അബ്ദുള്ള

വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു; പ്രഖ്യാപനം നേരത്തെ ആകാമായിരുന്നു; അതിര്‍ത്തി ഗ്രാമങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായതായി ഒമര്‍ അബ്ദുള്ള

ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്, തീരുമാനം വിവേകപൂര്‍ണം; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപിയുടെ എക്‌സ് പോസ്റ്റ്; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

ഇന്ത്യന്‍ സൈന്യം പള്ളികള്‍ ആക്രമിച്ചിട്ടില്ല, തകര്‍ത്തത് ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രം; പാക് വ്യാജ പ്രചരണങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം; വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതായി സ്ഥിരീകരണം

നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിക്കുന്നു; തീരുമാനത്തിന് പിന്നില്‍ അമേരിക്കയുടെ ഇടപെടലില്ല; നടപടി ഇരു സൈന്യങ്ങളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്

ഒറ്റക്കൊമ്പനെ തീർക്കാൻ ആരും ഇല്ല, 15 ആം ദിനവും റെക്കോഡ് ബുക്കിങ്ങുമായി 'തുടരും'; ഇനി തകർക്കാൻ ഏത് റെക്കോഡുണ്ട് ബാക്കി

സമാധാനം പറയുന്നവര്‍ പാകിസ്ഥാന് കയ്യയച്ചു നല്‍കുന്ന സഹായധനം; നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയായെന്ന് ട്രംപ്; അമേരിക്ക നടത്തിയ ചർച്ച വിജയിച്ചെന്ന് ട്വീറ്റ്