വാങ്കഡെയിൽ സിക്സർ മഴ; അഭിഷേക് ശർമ്മ വേറെ ലെവൽ; ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 248 റൺസ് വിജയ ലക്ഷ്യം

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അവസാന ടി 20 മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി തകർപ്പൻ സെഞ്ചുറി നേടി യുവ താരം അഭിഷേക് ശർമ്മ. ഇംഗ്ലണ്ട് ബോളർമാർക്ക് മോശമായ സമയമാണ് താരം വാങ്കഡെയിൽ കൊടുത്തത്. 37 പന്തുകളിൽ 10 സിക്സറുകളും 5 ഫോറും അടക്കം 100* റൺസാണ് താരം അടിച്ചെടുത്തത്. ഇതോടെ ഇംഗ്ലണ്ടിന്റെ വിജയ ലക്ഷ്യം 248 റൺസ് ആയി.

മാർക്ക് വുഡിന്റെ പന്തിൽ ജോഫ്രാ അർച്ചറിന് ക്യാച്ച് നൽകി 7 പന്തിൽ 2 സിക്‌സും, 1 ഫോറും അടക്കം 16 റൺസ് നേടി സഞ്ജു സാംസൺ പുറത്തായി. പിന്നീട് വന്ന തിലക് വർമ്മ അഭിഷേകിന് മികച്ച പിന്തുണ നൽകി. 15 പന്തിൽ 24 റൺസാണ് താരം നേടിയത്. അഭിഷേകും തിലക് വർമയും കൂടെ ആദ്യ പത്ത് ഓവറിന് മുൻപ് തന്നെ 115 റൺസ് പാർട്ണർഷിപ് ആണ് പടുത്തുയർത്തിയത്. തുടർന്ന് വന്ന ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് മൂന്നു പന്തിൽ രണ്ട് റൺസ് നേടി മടങ്ങി.

മികച്ച പ്രകടനം നടത്തിയവരിൽ ശിവം ദുബൈ നിർണായക പങ്ക് വഹിച്ചു. താരം 13 പന്തിൽ 30 റൺസ് നേടി. ഹാർദിക്‌ പാണ്ട്യ (9), റിങ്കു സിങ് (9), അക്‌സർ പട്ടേൽ (15) എന്നിവരുടെ ബലത്തിൽ ഇന്ത്യ 248 ഇൽ എത്തി. ഇംഗ്ലണ്ടിനായി ബ്രൈഡൻ കാർസേ മൂന്നു വിക്കറ്റുകളും, മാർക്ക് വുഡ് രണ്ട് വിക്കറ്റും, ജോഫ്രാ ആർച്ചർ, ജെയ്‌മി ഓവർട്ടൻ, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.