മറുകണ്ടം ചാടി ശ്രീലങ്കയും ബംഗ്ലാദേശും; ഇന്ത്യ ഏഷ്യാ കപ്പ് ബഹിഷ്‌കരിക്കും?

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് (പിസിബി) ആശ്വാസ വാര്‍ത്ത. 2023ലെ ഏഷ്യാ കപ്പിനുള്ള പുതിയ ഹൈബ്രിഡ് പദ്ധതിക്ക് ബംഗ്ലാദേശും ശ്രീലങ്കയും പിന്തുണ നല്‍കിയതായാണ് ഏറ്റവും പുതിയ വിവരം. പിസിബി ചെയര്‍മാന്‍ നജാം സേത്തി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് (എസിസി) നിര്‍ദ്ദേശം സമര്‍പ്പിച്ചു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ നിര്‍ദ്ദേശം വിലയിരുത്തുമെന്നാണ് അറിയുന്നത്.

എന്നാല്‍ പാകിസ്ഥാനില്‍നിന്ന് മുഴുവന്‍ ടൂര്‍ണമെന്റും മാറ്റണമെന്നതില്‍ ബിസിസിഐ ഉറച്ചുനില്‍ക്കുകയാണ്. അതിനാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഒരു ‘ബഹിഷ്‌ക്കരണം’ പ്രതീക്ഷിക്കാം.

പിസിബിയുടെ നിര്‍ദ്ദേശങ്ങള്‍

നിര്‍ദ്ദേശം 1: പാകിസ്ഥാന്‍ എല്ലാ മത്സരങ്ങളും ആതിഥേയത്വം വഹിക്കുമ്പോള്‍ ഇന്ത്യ അവരുടെ മത്സരങ്ങള്‍ ഒരു നിഷ്പക്ഷ വേദിയില്‍ കളിക്കുന്നു.

നിര്‍ദ്ദേശം 2: ടൂര്‍ണമെന്റിനെ രണ്ട് ഘട്ടങ്ങളായി തിരിക്കുന്നു. പാകിസ്ഥാന്‍ ആദ്യ റൗണ്ട് ഗെയിമുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നു. ഇന്ത്യ അവരുടെ എല്ലാ ഗെയിമുകളും ഒരു നിഷ്പക്ഷ വേദിയില്‍ കളിക്കുന്നു. ഫൈനല്‍ ഒരു ന്യൂട്രല്‍ വേദിയിലും നടക്കും.

ഞാന്‍ നിര്‍ദ്ദേശം കണ്ടിട്ടില്ല. എന്നാല്‍ ഞങ്ങളുടെ നിലപാടില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ടൂര്‍ണമെന്റ് യു.എ.ഇയിലല്ല, നിഷ്പക്ഷ വേദിയില്‍ നടക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അവിടെയുള്ള ചൂട് കൊണ്ട് നമുക്ക് കൂടുതല്‍ പരിക്കുകളൊന്നും ഉണ്ടാകില്ല. ശ്രീലങ്കയാണ് ടൂര്‍ണമെന്റിന് ഏറ്റവും അനുയോജ്യം. ഇത് ബഹിഷ്‌കരിക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. നമുക്ക് ആദ്യം സാഹചര്യം മനസിലാക്കാം, എന്നിട്ട് തീരുമാനമെടുക്കാം- ഒരു മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Latest Stories

പാക്കിസ്ഥാനില്‍ ഭൂചലനം; 10 കിലോമീറ്റര്‍ ആഴത്തിലുള്ള ഭൂചലനത്തിന്റെ തീവ്രത 4.0

ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്ഥാന്‍ ആക്രമണം; സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകള്‍ സൈന്യം തകര്‍ത്തു

ഇന്ത്യയുമായി നയതന്ത്രപരമായി ഇടപെടണമെന്ന് മുന്‍ പാക് പ്രധാനമന്ത്രി; സഹോദരനെ സഹായിക്കാന്‍ ലണ്ടനില്‍ നിന്ന് പറന്നെത്തി നവാസ് ഷരീഫ്

ജൈവവൈവിധ്യ സംരക്ഷണം; ബ്യുമെര്‍ക് ഇന്ത്യ ഫൗണ്ടേഷന്‍ ദേശീയ പുരസ്‌കാര തിളക്കത്തില്‍

പാകിസ്ഥാന് വേണ്ടി ഇടപെടല്‍ നടത്താനാകില്ല; സിന്ദു നദീജല കരാറിലും പാകിസ്ഥാന് തിരിച്ചടി; നിലപാട് വ്യക്തമാക്കി ലോക ബാങ്ക്

അതിര്‍ത്തികളില്‍ ആക്രമണം കടുപ്പിച്ച് പാകിസ്ഥാന്‍; സൈനിക മേധാവിമാരുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി; പ്രകോപനം തുടര്‍ന്നാല്‍ പ്രഹരം ഇരട്ടിയാക്കാന്‍ തീരുമാനം

രണ്ട് മാസത്തേക്കുള്ള ഇന്ധനവും കലവറ നിറയെ ഭക്ഷ്യവസ്തുക്കളും; പാകിസ്ഥാന്‍ മലയില്‍ കണ്ടത് ഇന്ത്യ മനസില്‍ കണ്ടു; പാകിസ്ഥാനെ നേരിടാന്‍ രാജ്യം സജ്ജം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു, സേനാ താവളങ്ങള്‍ ലക്ഷ്യമിട്ടു; 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം ഇന്ത്യ പരാജയപ്പെടുത്തി; ശക്തമായി തിരിച്ചടിച്ചുവെന്ന് സൈന്യം; നാനൂറോളം ഡ്രോണുകള്‍ ഇന്ത്യ തകര്‍ത്തു, പാകിസ്ഥാന്‍ തുര്‍ക്കി ഡ്രോണുകള്‍ ഉപയോഗിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ വെട്ടിച്ചുരുക്കും; ഇപ്പോള്‍ രാജ്യത്തിനൊപ്പം അണിനിരക്കുകയാണ് വേണ്ടതെന്ന് പിണറായി വിജയന്‍

ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന നടത്താൻ മലങ്കര സഭ; വിശുദ്ധ കുർബാന മധ്യേ മുഴുവൻ പള്ളികളിലും പ്രാർത്ഥന നടത്തും