ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

2024ലെ ഐസിസി ടി20 ലോകകപ്പിന്റെ ആതിഥേയ രാജ്യമാണ് വെസ്റ്റ് ഇന്‍ഡീസ്. ഒപ്പം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയും ചില മത്സരങ്ങള്‍ക്ക് വേദിയാകും. വിന്‍ഡീസ് രണ്ട് തവണ ട്രോഫി നേടിയെങ്കിലും കഴിഞ്ഞ കുറച്ച് സീസണുകളില്‍ ടീം മികച്ച പ്രകടനം പുറത്തെടുത്തിരുന്നില്ല. എന്നിരുന്നാലും, സ്വന്തം നാട്ടില്‍ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ഇത്തവണ സ്ഥിതി മാറിയേക്കാം.

അതേസമയം, വിരമിക്കലിന് ശേഷം ടീമിനായി കളിക്കാന്‍ സുനില്‍ നരെയ്ന്‍ വിസമ്മതിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ല്‍ ബാറ്റും ബോളുമായി മികച്ച സമ്പര്‍ക്കത്തിലാണ് ഈ ഓള്‍റൗണ്ടര്‍. 1 സെഞ്ചുറിയും 3 അര്‍ധസെഞ്ചുറികളും സഹിതം 400-ലധികം റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഒപ്പം 14 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

അതിനിടെ, മുന്‍ ഇന്ത്യന്‍ താരം വരുണ്‍ ആരോണ്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് ഒരു സുപ്രധാന നിര്‍ദ്ദേശം നല്‍കി. ഗൗതം ഗംഭീറിനെ വിന്‍ഡീസ് ഉപദേശകരായി നിയമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസ് ഗൗതം ഗംഭീറിനെ അവരുടെ മെന്ററായി കൊണ്ടുവരണം. സുനില്‍ നരെയ്നെ വിരമിക്കലില്‍നിന്ന് പുറത്തു കൊണ്ടുവരാന്‍ അദ്ദേഹത്തിന് മാത്രമേ കഴിയൂ. ഈ സീസണില്‍ നരെയ്ന്‍ അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ സഹായിക്കാന്‍ അദ്ദേഹത്തിന് കഴിയും- വരുണ്‍ പറഞ്ഞു.

ലോകകപ്പില്‍ വിന്‍ഡീസിനെ നയിക്കാനിരിക്കുന്ന റോവ്മാന്‍ പവല്‍ ടീമില്‍ കളിക്കാനുള്ള  സാധ്യതകളെക്കുറിച്ച് നരെയ്നുമായി സംസാരിച്ചിരുന്നു. എന്നിരുന്നാലും, ഈ ഓഫര്‍ അദ്ദേഹം നിരസിച്ചു.

Latest Stories

പാകിസ്ഥാന്‍ നിബന്ധനകള്‍ മറന്നോ? അജിത് ഡോവല്‍ മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു; സംയമനം പാലിച്ച് പ്രതിരോധ മന്ത്രാലയം

'വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ഇതെന്ത് സംഭവിച്ചു'; ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങളെന്ന് ഒമര്‍ അബ്ദുള്ള

വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു; പ്രഖ്യാപനം നേരത്തെ ആകാമായിരുന്നു; അതിര്‍ത്തി ഗ്രാമങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായതായി ഒമര്‍ അബ്ദുള്ള

ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്, തീരുമാനം വിവേകപൂര്‍ണം; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപിയുടെ എക്‌സ് പോസ്റ്റ്; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

ഇന്ത്യന്‍ സൈന്യം പള്ളികള്‍ ആക്രമിച്ചിട്ടില്ല, തകര്‍ത്തത് ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രം; പാക് വ്യാജ പ്രചരണങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം; വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതായി സ്ഥിരീകരണം

നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിക്കുന്നു; തീരുമാനത്തിന് പിന്നില്‍ അമേരിക്കയുടെ ഇടപെടലില്ല; നടപടി ഇരു സൈന്യങ്ങളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്

ഒറ്റക്കൊമ്പനെ തീർക്കാൻ ആരും ഇല്ല, 15 ആം ദിനവും റെക്കോഡ് ബുക്കിങ്ങുമായി 'തുടരും'; ഇനി തകർക്കാൻ ഏത് റെക്കോഡുണ്ട് ബാക്കി

സമാധാനം പറയുന്നവര്‍ പാകിസ്ഥാന് കയ്യയച്ചു നല്‍കുന്ന സഹായധനം; നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ