ബിസിസിഐയുടെ ആ നിയമം വലിയ തെറ്റ്, ഞാൻ അതിനെ എതിർക്കുന്നു; തുറന്നടിച്ച് വിരാട് കോഹ്‌ലി

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് മേൽ ബിസിസിഐ പുതുതായി കൊണ്ടുവന്ന നിയമങ്ങളെ എതിർത്തുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സൂപ്പർതാരം വിരാട് കോഹ്‌ലി. കുടുംബാംഗങ്ങൾ ടീമിനൊപ്പം യാത്ര ചെയ്യുന്നതിന് എതിരായി നിയമം കൊണ്ടുവന്ന ബിസിസിഐ നിയമങ്ങൾ ചർച്ചയാകുമ്പോഴാണ് കുടുംബം എന്തുകൊണ്ട് തങ്ങൾക്ക് ഒപ്പം ഉണ്ടാകണം എന്ന ആവശ്യകത കോഹ്‌ലി പറഞ്ഞത്.

ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ ഓസ്ട്രേലിയയോട് 3-1 ന് പരാജയപ്പെട്ടതിനെത്തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ടൂറുകളിൽ കളിക്കാരുടെ കുടുംബ സമയം പരിമിതപ്പെടുത്തുന്ന നിർദ്ദേശങ്ങൾ അവതരിപ്പിച്ചതിന് ശേഷമാണ് വിരാടിന്റെ അഭിപ്രയം വന്നത്. താരങ്ങൾ ആരും ഈ വിഷയത്തിൽ പ്രതികരിക്കാതെ ഇരുന്നപ്പോൾ കോഹ്‌ലി പറഞ്ഞ അഭിപ്രായം ചർച്ചയാകുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: ഒരു ടൂറിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ഒരു കളിക്കാരനും “ഒറ്റയ്ക്കിരുന്ന് ദുഃഖിക്കാൻ” ആഗ്രഹിക്കുന്നില്ലെന്ന് വിരാട് ഊന്നിപ്പറഞ്ഞു. കുടുംബം കൂടെ ഉണ്ടെങ്കിൽ അത് ഒരു പ്രത്യേക സന്തോഷം നൽകുമെന്ന് വിരാട് പറഞ്ഞു. “സാധാരണയായി ജീവിക്കാൻ എനിക്ക് കഴിയണം, അത് എന്റെ കളിയെ ഒരു ഉത്തരവാദിത്തമായി കണക്കാക്കാൻ എന്നെ സഹായിക്കുന്നു. ആ ഉത്തരവാദിത്തം നിറവേറ്റിക്കഴിഞ്ഞാൽ, ഞാൻ എന്റെ പതിവ് ജീവിതത്തിലേക്ക് മടങ്ങുന്നു,” അദ്ദേഹം പങ്കുവെച്ചു.

ജീവിതം നിരന്തരം വ്യത്യസ്ത സാഹചര്യങ്ങൾ അവതരിപ്പിക്കുന്നുവെന്നും സാധാരണ നില നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. “എന്റെ പ്രതിബദ്ധതകൾ പൂർത്തിയാക്കിയ ശേഷം, ഞാൻ വീട്ടിലേക്ക് പോകുന്നു, എന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നു, ജീവിതം പതിവുപോലെ തുടരുന്നു. അത് എനിക്ക് വലിയ സന്തോഷത്തിന്റെ ഉറവിടമാണ്, സാധ്യമാകുമ്പോഴെല്ലാം എന്റെ പ്രിയപ്പെട്ടവരോടൊപ്പം ആയിരിക്കാനുള്ള അവസരം ഞാൻ ഒരിക്കലും നഷ്ടപ്പെടുത്താറില്ല,” അദ്ദേഹം ഉപസംഹരിച്ചു.

പുതിയ നിയമമനുസരിച്ച് 45 ദിവസത്തിൽ കൂടുതലുള്ള ഒരു പര്യടനത്തിന്റെ ആദ്യ രണ്ടാഴ്ചയ്ക്ക് ശേഷം കളിക്കാരുടെ അടുത്ത കുടുംബാംഗങ്ങൾ, പങ്കാളികൾ, കുട്ടികൾ എന്നിവർക്ക് 14 ദിവസത്തേക്ക് മാത്രമേ താരങ്ങൾക്ക് ചേരാൻ അനുവാദമുള്ളൂ, അതിൽ തന്നെ ഒരുപാട് നിയന്ത്രണങ്ങളുണ്ട്. എന്തായാലും വിരാട് പ്രതികരണം നടത്തിയ സ്ഥിതിക്ക് ഇനി ബിസിസിഐ ഈ വിഷയത്തിൽ എന്ത് പറയും എന്ന് കണ്ടറിയണം.

Latest Stories

ഗുരുവായൂര്‍ അമ്പലത്തില്‍ യേശുദാസിന് പ്രവേശനം നല്‍കണം; ആര്‍എസ്എസിന് പിന്നാലെ ആവശ്യവുമായി ശിവഗിരി മഠം; സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; അടുത്തമാസം പ്രക്ഷോഭം

'ദിവസേന നാലോ അഞ്ചോ പാസ്റ്റർമാർ അക്രമിക്കപ്പെടുന്നു'; ഇന്ത്യയിലുടനീളം ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്, 2024ൽ 640 കേസുകൾ, ഏറ്റവും കൂടുതൽ യുപിയിൽ

ബിഗ് ബോസ് താരമടക്കമുള്ള സ്ത്രീകള്‍ ബാലയുടെ ഗസ്റ്റ് ഹൗസില്‍ എത്തി, എലിസബത്ത് പറഞ്ഞതെല്ലാം സത്യം..; നടനെതിരെ എഴുത്തുകാരന്റെ വെളിപ്പെടുത്തല്‍

IPL 2025: എന്തുകൊണ്ട് വിരാട് ആർസിബി നായകൻ ആയില്ല, ഒടുവിൽ അതിന് ഉത്തരവുമായി സഹതാരം; ജിതേഷ് ശർമ്മ പറഞ്ഞത് ഇങ്ങനെ

ഇടുക്കിയിലെ ​ഗ്രാമ്പിയിൽ നിന്നും മയക്കുവെടിവെച്ച് പിടികൂടിയ കടുവ ചത്തു

മദ്യലഹരിയിൽ കിടപ്പ് രോഗിയായ അമ്മയെ ബലാത്സംഗം ചെയ്തു; മകൻ കസ്റ്റഡിയിൽ

കാത്തിരിപ്പിനൊടുവിൽ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക്; ബുധനാഴ്ച പുലർച്ചെ ഫ്ലോറിഡ തീരത്ത് ഇറങ്ങും

ഓസ്‌കര്‍ വെറും സില്ലി അവാര്‍ഡ്, ഞങ്ങള്‍ക്ക് ദേശീയ അവാര്‍ഡുണ്ട്.. അമേരിക്ക യഥാര്‍ത്ഥ മുഖം അംഗീകരിക്കാന്‍ ഇതുവരെ തയാറായിട്ടില്ല: കങ്കണ

'സമൂഹത്തിൽ ഏറ്റവും കൂടുതൽ ക്രിമിനൽ സ്വഭാവമുള്ളത് മുസ്ലിങ്ങൾക്ക്'; വിദ്വേഷ പരാമർശവുമായി സിപിഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം

അന്ന് ഷമി ഇന്ന് മകൾ, ഹോളി ആഘോഷിച്ചതിന് താരത്തിന്റെ പുത്രിയെ അധിക്ഷേപിച്ച് പുരോഹിതൻ; മുസ്ലീങ്ങൾ ഇങ്ങനെ ചെയ്യരുതെന്നും ഉപദ്ദേശം