തന്റെ ആക്രമണോത്സുകമായ ബാറ്റിംഗിന് പിന്നിലെ പ്രേരകശക്തികള്‍; ഇതിഹാസങ്ങളുടെ പേര് പറഞ്ഞ് യശ്വസി ജയ്സ്വാള്‍

ചെന്നൈയില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഐതിഹാസിക വിജയം നേടി. മത്സരത്തില്‍ യശ്വസി ജയ്സ്വാളാണ് പ്ലെയര്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തില്‍ അദ്ദേഹം തുടര്‍ച്ചയായി രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ നേടി. ആദ്യ ഇന്നിംഗ്സില്‍, 51 പന്തില്‍ 12 ഫോറും 2 സിക്സും സഹിതം 72 റണ്‍സ് നേടിയ താരം രണ്ടാം ഇന്നിംഗ്‌സില്‍ 45 പന്തില്‍ 8 ഫോറും ഒരു സിക്സും സഹിതം 51 റണ്‍സാണ് നേടിയത്.

മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങില്‍, ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ തന്റെ ആക്രമണോത്സുകമായ ബാറ്റിംഗിന് പിന്നിലെ രണ്ട് ഇതിഹാസ താരങ്ങളുടെ പേരുകള്‍ താരം വെളിപ്പെടുത്തി. നായകന്‍ രോഹിത് ശര്‍മ്മയുടെയും പരിശീലകന്‍ ഗൗതം ഗംഭീറിന്റെയും പിന്തുണയാണ് തന്നെ ഇത്തരമൊരു പ്രകടനത്തിന് സഹായിച്ചതെന്ന് താരം പറഞ്ഞു.

ടീമിന് വേണ്ടി മത്സരങ്ങള്‍ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ പരമ്പരയില്‍ ഇറങ്ങിയത്. വിജയത്തിന് സംഭാവന നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാണ്‍പൂരില്‍ ഞങ്ങള്‍ നേരിട്ടതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ചെന്നൈയിലെ സാഹചര്യങ്ങള്‍.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ ഗൗതി സാറും ആദ്യ ഇന്നിംഗ്സില്‍ എന്റെ സ്വാഭാവിക കളി കളിക്കാന്‍ എന്നോട് പറഞ്ഞു. ബൗണ്ടറികളും കൂറ്റന്‍ ഷോട്ടുകളും അടിക്കാന്‍ അത് എന്നെ സഹായിച്ചു. അവസാനം അത് മത്സരത്തില്‍ നിര്‍ണായകമായി- ജയ്‌സ്വാള്‍ പറഞ്ഞു.