മത്സരം മാറ്റിമറിച്ച 'ചൂതാട്ടം', ആ നീക്കത്തിന് കരുത്ത് പകര്‍ന്നതെന്ത്?; വെളിപ്പെടുത്തി സൂര്യകുമാര്‍

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ അവസാന ടി20 മത്സരത്തില്‍ നിര്‍ണായകമായ 19-ാം ഓവര്‍ റിങ്കു സിംഗിന് നല്‍കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. റിങ്കുവിന്റെ വലംകൈ ഓഫ് സ്പിന്‍ സാഹചര്യങ്ങള്‍ക്ക് നന്നായി യോജിച്ചതാണെന്നും പരമ്പരയിലുടനീളം റിങ്കു നെറ്റ്സില്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും സൂര്യ വിശദീകരിച്ചു.

20-ാം ഓവറിന്റെ തീരുമാനം നേരായതായിരുന്നു. എന്നാല്‍ 19-ാം ഓവര്‍ കൂടുതല്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു. സിറാജിനും മറ്റു ചിലര്‍ക്കും ഓവര്‍ ബാക്കിയുള്ളപ്പോള്‍, ആ ഓവര്‍ എറിയാന്‍ റിങ്കുവാണ് അനുയോജ്യമെന്ന് എനിക്ക് തോന്നി. പരിശീലന സെഷനുകളില്‍ റിങ്കുവിന്റെ ബോളിംഗ് നിരീക്ഷിച്ചാണ് ഞാന്‍ ആ തീരുമാനം എടുത്തത്. ആത്യന്തികമായി, ഇത് ശരിയായ കോളാണെന്ന് ഞാന്‍ വിശ്വസിച്ചു.

19-ാം ഓവര്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒന്നാണെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ് ഈ നിര്‍ണായക ഓവര്‍ ഞാന്‍ റിങ്കുവിനെ ഏല്‍പ്പിച്ചത്. ഇടംകൈയ്യന്‍ ബാറ്ററുമായി വലംകൈയ്യന്‍ ബോളിംഗ് പലപ്പോഴും കടുത്ത മത്സരം നടത്താറുണ്ട്. ഭാഗ്യവശാല്‍, റിങ്കു അവസരത്തിനൊത്ത് ഉയര്‍ന്നു, അവന്റെ ഡെലിവറികള്‍ സമര്‍ത്ഥമായി നിര്‍വ്വഹിക്കുകയും എന്റെ ജോലി എളുപ്പമാക്കുകയും ചെയ്തു. ഇപ്പോള്‍, എനിക്ക് കൂടുതല്‍ വിശ്വസനീയമായ ബോളിംഗ് ഓപ്ഷനുണ്ട്- സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.

പരിചയസമ്പന്നനായ സിറാജിനു ഒരോവര്‍ ബാക്കിയുണ്ടായിട്ടും 19ാം ഓവര്‍ അദ്ദേഹത്തിനു സൂര്യ നല്‍കിയില്ല. സിറാജിനെ അവസാന സ്പെല്ലിനു വിളിക്കാതെ 19ാം ഓവര്‍ പാര്‍ട്ട്ടൈം ബോളറായ റിങ്കു സിങിനു സൂര്യ നല്‍കുകയായിരുന്നു. ഇതു കളി തന്നെ മാറ്റി മറിക്കുകയും ചെയ്തു. വെറും മൂന്നു റണ്‍സാണ് ഈ ഓവറില്‍ റിങ്കു വിട്ടുകൊടുത്തത്. ക്രീസില്‍ നിലുയുറപ്പിച്ച കുശാല്‍ പെരേര (46), പുതുതായെത്തിയ രമേഷ് മെന്‍ഡിസ് (3) എന്നിവരെ താരം പുറത്താക്കുകയും ചെയ്തു.

Latest Stories

സുവര്‍ണക്ഷേത്രത്തിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് മര്‍ദ്ദനം; അക്രമി പൊലീസ് കസ്റ്റഡിയില്‍

വാഹന നികുതി കുടിശ്ശികയുണ്ടോ? ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

പാതിവില തട്ടിപ്പ്, കെഎന്‍ ആനന്ദകുമാറിന് ശസ്ത്രക്രിയ; നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍

സെക്യൂരിറ്റി ജീവനക്കാരും മനുഷ്യരാണ്; തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

ബിജെപിക്കെതിരെ സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്ന തെക്കേ ഇന്ത്യന്‍ പോര്‍വിളി; മണ്ഡല പുനര്‍നിര്‍ണയവും 'ഇന്ത്യ'യുടെ ഒന്നിച്ചുള്ള പോരാട്ടവും

അന്തരാഷ്ട്ര ലഹരി സംഘം കേരള പൊലീസിന്റെ പിടിയില്‍; ടാന്‍സാനിയന്‍ സ്വദേശികളെ പിടികൂടിയത് പഞ്ചാബില്‍ നിന്ന്

24 മണിക്കൂറിനുള്ളിൽ 23,000 അധികം ടിക്കറ്റുകൾ; റീ റിലീസിന് ഒരുങ്ങി സലാർ !

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; പ്രതി ആകാശ് റിമാന്റില്‍

മത്സരത്തിന് ശേഷം ധോണി പറഞ്ഞത് അപ്രതീക്ഷിത വാക്കുകൾ, ഇന്നും ഞാൻ ...; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ