ഏകദിനത്തിൽ മാത്രം ഒതുങ്ങി നിൽക്കുമെന്ന് പറഞ്ഞ് ട്രോളിയവൻ, സൂപ്പർ താരം ബോർഡർ ഗവാസ്‌ക്കർ പരമ്പരക്ക് ഉള്ള ടീമിലേക്ക്; ഇന്ത്യൻ ടീമിൽ ഗംഭീറിന്റെ തുറുപ്പുചീട്ടാക്കാൻ ഈ രണ്ട് താരങ്ങൾ

ഇന്ത്യൻ ടീമിന്റെ പരിശീലകൻ എന്ന നിലയിൽ ഉള്ള ഗൗതം ഗംഭീറിന്റെ ദൗത്യം ആരംഭിച്ച് കഴിഞ്ഞു. ശ്രീലങ്കൻ പര്യടനം ആരംഭിക്കാനിരിക്കെ അതിന് മുമ്പ് പരിശീലകൻ എന്ന നിലയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. തന്റെ ഭാവി പദ്ധതികളെക്കുറിച്ചും സൂപ്പർ താരങ്ങളുടെ ഭാവിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഏറ്റവും നിർണായകമായ അപ്‌ഡേഷൻ പറഞ്ഞിരിക്കുന്നത് സീനിയർ താരങ്ങളുമായി ബന്ധപ്പെട്ടാണ്. രോഹിതും കോഹ്‌ലിയും അടങ്ങുന്ന സീനിയർ താരങ്ങൾ 2027 ലോകകപ്പിൽ ഫിറ്റ്നസ് അനുവദിച്ചാൽ കളിക്കുമെന്നുള്ളതാണ് ഏറ്റവും നിർണായകമായ അപ്‌ഡേഷൻ. ഇരുവരും 2023 ഏകദിന ലോകകപ്പ് ഫൈനൽ കളിച്ച ടീമിന്റെ ഭാഗം ആയിരുന്നു. അത് അവരുടെ അവസാന ലോകകപ്പ് ആണെന്ന് ഏവരും കരുതിയത്. എന്നാൽ ഗംഭീർ പറഞ്ഞ കാര്യങ്ങൾ പോസിറ്റീവ് ആയിട്ടുള്ള സൂചനയാണ്. സൂര്യകുമാർ ടി 20 യിൽ മാത്രം ആയിരിക്കും തുടരുക. ഏകദിനത്തിൽ അദ്ദേഹത്തെ കാണാൻ സാധിക്കില്ല എന്ന് സാരം.

ശ്രീലങ്കൻ പര്യടനത്തിൽ ഏകദിന ടീമിന്റെ ഭാഗം അല്ലാതിരുന്ന രവീന്ദ്ര ജഡേജക്ക് ഇനി അവസരങ്ങൾ കിട്ടില്ല എന്നാണ് ഏവരും പറഞ്ഞിരുന്നത്. എന്നാൽ താരത്തിന് ഇനിയും ഏകദിന ടീമിൽ അവസരം കിട്ടിയേക്കും എന്നുള്ള അപ്‌ഡേഷൻ ആണ് ഗംഭീർ നൽകിയത്. ഗില്ലിനെ മൂന്ന് ഫോര്മാറ്റിലും കളിപ്പിക്കാൻ പറ്റുന്ന താരമെന്ന് വിശേഷിപ്പിച്ച ഗംഭീർ ഹാർദിക്കിന് ഫിറ്റ്നസ് പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് അദ്ദേഹത്തെ നായക സ്ഥാനത്തേക്ക് പരിഗണിക്കാത്തത് എന്ന് പറഞ്ഞു. ഷമി ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലൂടെ മടങ്ങിവവരവ് നടത്തുമെന്നും ഗംഭീർ അറിയിച്ചിട്ടുണ്ട്.

ഗംഭീറിന്റെയും അഗാർക്കറുടെയും ഭാവി പദ്ധതികളിൽ ഉള്ള ചില കാര്യങ്ങൾ ഇങ്ങനെയാണ്. ഓസ്‌ട്രേലിയക്ക് എതിരെയുള്ള ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ അർഷ്ദീപിനെ തിരഞ്ഞെടുക്കാൻ സെലക്ടർമാർ താൽപ്പര്യപ്പെടുന്നു. അതിന്റെ ഭാഗമായി അദ്ദേഹം ദുലീപ് ട്രോഫിയിൽ കളിക്കാനുള്ള സാധ്യതയേക്കാൾ തള്ളിക്കളയാൻ ആകില്ല. തിലക് വർമ്മയെ ഇപ്പോൾ പരിഗണിക്കാത്തത് അദ്ദേഹത്തിന് പരിക്ക് പറ്റിയതുകൊണ്ടാണ്.

റിയാൻ പരാഗ്, ഹർഷിത് എന്നിവരെ വളർത്തിയെടുക്കാൻ സെലക്ടർമാർ ആഗ്രഹിക്കുന്നു. ഖലീലിനെപ്പോലെ വൈറ്റ് ബോളിൽ ഇടംകൈ ഓപ്ഷനുകൾ പരീക്ഷിക്കാൻ സെലക്ടർമാർ ആഗ്രഹിക്കുന്നു.