ഇതാണ് സഞ്ജു നിന്നെ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം, മത്സരശേഷം നടത്തിയ ആശയവിനിമയത്തിൽ ഞെട്ടിച്ച് സഞ്ജു

മറ്റൊരു ഐപിഎൽ ത്രില്ലറിൽ രാജസ്ഥാൻ റോയൽസ് മൂന്ന് റൺസിന് ചെന്നൈ സൂപ്പർ കിംഗ്‌സിനെ (സിഎസ്‌കെ) പരാജയപ്പെടുത്തിയിരുന്നു. സിഎസ്‌കെ നായകൻ എംഎസ് ധോണി അവസാന പന്ത് വരെ നിന്നിട്ടും ടീമിനെ വിജയിപ്പിക്കാൻ സാധിച്ചില്ല. എങ്കിലും എതിരാളികൾക്ക് സമ്മർദ്ദം കൊടുക്കാൻ ധോണിക്കായി. അവസാന ഓവറിൽ ബാറ്റ് ചെയ്യാൻ തൊട്ടപ്പുറത്ത് ധോണി ഉള്ളപ്പോൾ ഈ കളി ജയിപ്പിക്കുമെന്ന് പറയാൻ ചങ്കുറപ്പുള്ള ഒരു ബോളറും ഇല്ലെന്ന് തന്നെ പറയാം.

ഇന്നലെ അവസാന പന്തിൽ 5 റൺസ് വേണ്ടിയിരുന്നതിനാൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണും ബൗളർ സന്ദീപ് ശർമ്മയും ഇതേ അഗ്നിപരീക്ഷയിലൂടെ കടന്നുപോയി, ധോണി എന്ന താരം അപ്പുറത്ത് നിൽക്കുമ്പോൾ സ്വാഭിവകമായിട്ടും തോന്നി പോകുന്ന കാര്യം ആയിരുന്നു അത് . എന്തിരുന്നാലും അവസാന 2 പന്തുകൾ മനോഹരമായി എറിഞ്ഞ സന്ദീപ് മത്സരം വിജയിപ്പിച്ചു.

മത്സരശേഷം സഞ്ജു ധോണിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, രണ്ട് ഓവറുകളില്‍ കടുത്ത സമ്മര്‍ദ്ദമായിരുന്നു. അവരെ തടയാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ, അദ്ദേഹം (എം.എസ്.ധോണി) ക്രീസിലുള്ളപ്പോള്‍ ഒരു ടീമും സുരക്ഷിതരല്ല. അദ്ദേഹത്തിന് ചെയ്യാനാകുന്നത് എന്താണെന്ന് എല്ലാവര്‍ക്കും വ്യക്തമായി അറിയാം. അതിനാല്‍ അദ്ദേഹത്തെ ബഹുമാനിച്ചേ മതിയാകൂ. അദ്ദേഹത്തിനെതിരെ ഒരു തന്ത്രവും ഏശില്ല.

സഞ്ജു തുടർന്നു – “ഈ വിജയത്തിന് താരങ്ങള്‍ക്കാണ് ക്രെഡിറ്റ് കൊടുക്കേണ്ടത്. അവസാന ഓവറുകളിലെ കടുത്ത സമ്മര്‍ദ്ദത്തിനിടയിലും ബോളര്‍മാര്‍ ശാന്തമായി പന്തെറിഞ്ഞു. ക്യാച്ച് അവസരങ്ങള്‍ പരമാവധി മുതലെടുത്ത് ഫീല്‍ഡിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇതുവരെ ഇവിടെ ജയിച്ചിട്ടില്ല. ഇന്ന് വിജയം നേടണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് സാംപയെ ഇംപാക്ട് പ്ലെയറായി കൊണ്ടുവന്നത്.”

ആശയവിനിമയത്തിൽ ഉടനീളം ധോണിയെ “ആ മനുഷ്യൻ “(that guy )എന്നാണ് സാംസൺ പറഞ്ഞത്. അദ്ദേഹം ക്രീസിൽ നിൽക്കുന്നതിനാൽ കളി പോക്കറ്റിലാണെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് സാംസൺ സമ്മതിച്ചു. ക്രിക്കറ്റ് ഇതിഹാസത്തോടുള്ള ബഹുമാനം അവിടെ വ്യക്തമായിരുന്നു.

ഒരിക്കൽ പോലും ധോണി എന്ന വാക്ക് സഞ്ജു ഉപയോഗിച്ചില്ല. പകരം ഇതിഹാസത്തോടുള്ള ബഹുമാനം അവിടെ വ്യക്തമായിരുന്നു. ഫോമിലുള്ള ഋതുരാജ് ഗെയ്ക്വാദിനെ പുറത്താക്കിയതുകൊണ്ടു തന്നെ പവര്‍പ്ലേയില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിച്ചു. പവര്‍പ്ലേയില്‍ അധികം റണ്‍സ് വിട്ടുകൊടുക്കാതിരുന്നാല്‍ പിന്നീട് സ്പിന്നര്‍മാര്‍ അവരുടെ ജോലി ഭംഗിയായി ചെയ്യുമെന്ന വിശ്വാസമുണ്ടായിരുന്നു- സഞ്ജു പറഞ്ഞു.

Latest Stories

ആക്രമണം നടത്തി എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടും, ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്ന് പ്രതിരോധ മന്ത്രി

പാക് പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം, തുടര്‍ ചര്‍ച്ചകള്‍ നാളെ, മൂന്ന് സേനകളും സംയുക്തമായി പ്രവര്‍ത്തിച്ചുവെന്നും പ്രതിരോധ സേന

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കി.മീ ചുറ്റളവില്‍ റെഡ് സോണ്‍, തലസ്ഥാന നഗരിയില്‍ ഡ്രോണ്‍ പറത്തുന്നതിന് നിയന്ത്രണം

അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു, ഇന്ത്യയുടെ തിരിച്ചടിയില്‍ 40ഓളം പാക് സൈനികരും കൊല്ലപ്പെട്ടു, 9 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുവെന്നും പ്രതിരോധ സേന

ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ടത് ഭീകരകേന്ദ്രങ്ങള്‍ മാത്രം, ഇന്ത്യയുടെ തിരിച്ചടി കൃത്യവും നിയന്ത്രിതവും, ഒമ്പതിലധികം തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ത്തു, നൂറിലധികം ഭീകരരെ വധിച്ചു

INDIAN CRICKET: അവന് പകരം മറ്റൊരാള്‍ അത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാവും, ആ താരം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തത്, തുറന്നുപറഞ്ഞ് മുന്‍താരം

യുക്രൈനുമായി നേരിട്ട് ചര്‍ച്ചയാകാമെന്ന് പുടിന്‍; പോസിറ്റിവ് തീരുമാനം, പക്ഷേ ആദ്യം വെടിനിര്‍ത്തല്‍ എന്നിട്ട് ചര്‍ച്ചയെന്ന് സെലന്‍സ്‌കി

വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരായ 4 പേർക്ക് ദാരുണാന്ത്യം

ഞാൻ ഓടി നടന്ന് ലഹരിവിൽപ്പന നടത്തുകയല്ലല്ലോ, പൈസ തരാനുള്ള നിർമാതാക്കളും മറ്റുള്ളവരുമാണ് എന്നെക്കുറിച്ച് പറയുന്നത്: ശ്രീനാഥ് ഭാസി

റൊണാൾഡോയും മെസിയും കൊമ്പന്മാർ, രണ്ട് പേരെയും നേരിട്ടിട്ടുണ്ട്, മിടുക്കൻ പോർച്ചുഗൽ താരം തന്നെയാണ്; ഇതിഹാസ ഗോൾകീപ്പർ പറയുന്നത് ഇങ്ങനെ