ആ രണ്ട് താരങ്ങൾ പാകിസ്ഥാനെ ബുദ്ധിമുട്ടിക്കും, അവന്മാരുടെ പേര് ഇപ്പോൾ തന്നെ ടീം ചർച്ചയാകുന്നു; മിസ്ബാ-ഉൾ-ഹഖ് പറയുന്നത് ഇങ്ങനെ

ലോകകപ്പിൻ്റെ ഒമ്പതാം പതിപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ എല്ലാവരും നോക്കി കാണുന്നത് ജൂൺ 9 ന് ന്യൂയോർക്കിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലാണ്. ബേസ്‌ബോളും ബാസ്‌ക്കറ്റ്‌ബോളും ആധിപത്യം പുലർത്തുന്ന മണ്ണിൽ ആദ്യമായി യുഎസ്എ ഒരു ബിഗ് ടിക്കറ്റ് ക്രിക്കറ്റ് ടൂർണമെൻ്റിനെ സ്വാഗതം ചെയ്യുകയും സഹ-ആതിഥ്യം വഹിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, കായികരംഗത്തെ പരമ്പരാഗത എതിരാളികളായ ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വരുന്നതിനെക്കാൾ വലിയൊരു പരസ്യം ഈ ഗെയിമിന് ഉണ്ടാകില്ല.

ടൂർണമെൻ്റിൻ്റെ ആരംഭത്തിന് മുമ്പ് ഇവൻ്റിൻ്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ സ്റ്റാർ സ്പോർട്സ് ഷോയിൽ ലോകകപ്പ് ജേതാക്കളായ ഹർഭജൻ സിംഗ്, ഇർഫാൻ പത്താൻ, മിസ്ബാ-ഉൾ-ഹഖ് എന്നിവർ ടൂര്ണമെന്റുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ പറഞ്ഞു. മിസ്ബാ പറഞ്ഞത് ഇങ്ങനെയാണ്: “പാകിസ്ഥാൻ-ഇന്ത്യ മത്സരങ്ങളിൽ സമ്മർദത്തെ അതിജീവിക്കുന്നവർക്കാണ് ജയം. ഇന്ത്യക്ക് വമ്പൻ ആധിപത്യമാണ് ലോകകപ്പ് മത്സരങ്ങളിൽ കിട്ടുന്നത്. ഇത്തവണ കോഹ്‌ലി പാകിസ്ഥാന് ഭീഷണി ഉണ്ടാക്കും.” ഷോയിൽ മിസ്ബ പറഞ്ഞു.

“അവൻ (കോഹ്‌ലി) വിഷമകരമായ സാഹചര്യങ്ങളിൽ നന്നായി കളിക്കുന്ന താരമാണ്. നിങ്ങൾ കഴിഞ്ഞ ലോകകപ്പിനെക്കുറിച്ച് പറഞ്ഞാലും, എതിരാളിയുടെ കയ്യിൽ നിന്ന് ഗെയിം തട്ടിയെടുത്തു. അത്തരം കളിക്കാർ എപ്പോഴും അപകടകാരികളാണ്. നിങ്ങൾ ആദ്യം അതിനെക്കുറിച്ച് ചിന്തിക്കണം. പാകിസ്ഥാൻ ടീമിന് അത് നന്നായി അറിയാം.”

ടി20 ലോകകപ്പിൻ്റെ ഈ പതിപ്പിൽ ഏറ്റവും വലിയ ആഘാതം സൃഷ്ടിക്കുമെന്ന് താൻ കരുതുന്ന ബൗളറുടെ പേരും മിസ്ബ പറഞ്ഞു. ബുംറ ഈ ലോകകപ്പിലും പാകിസ്താനെതിരെയുള്ള മത്സരത്തിലും അപകടം സൃഷ്ടിക്കും എന്നാണ് മിസ്ബാ അഭിപ്രായപ്പെട്ടത്

Latest Stories

VIRAT RETIREMENT: നിനക്ക് പകരമായി നൽകാൻ എന്റെ കൈയിൽ ഒരു ത്രെഡ് ഇല്ല കോഹ്‌ലി, സച്ചിന്റെ വികാരഭരിതമായ പോസ്റ്റ് ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം; കുറിച്ചത് ഇങ്ങനെ

ബ്രഹ്‌മോസ് മിസൈല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായത് കോണ്‍ഗ്രസിന്റെ കാലത്ത്; എല്ലാ ക്രെഡിറ്റും മന്‍മോഹന്‍ സിങ്ങിന്; പ്രധാനമന്ത്രിയെയും രാജ്യത്തെയും ഓര്‍മിപ്പിച്ച് ജയറാം രമേശ്

RO- KO RETIREMENT: വിരമിക്കാൻ ഒരു പദ്ധതിയും ഇല്ലെന്ന് സമീപകാല ചർച്ചകളിൽ പറഞ്ഞവർ, രോഹിത് കോഹ്‌ലി മടക്കം സങ്കടത്തിൽ; ഇരുവരും പെട്ടെന്ന് പാഡഴിച്ചതിന് പിന്നിൽ രണ്ട് ആളുകൾ

ട്രംപിന്റെ പ്രഖ്യാപനം ഗുരുതരം.; ആശങ്കകള്‍ അകറ്റണം; വെടിനിര്‍ത്തലിന് പിന്നിലുള്ള സംസാരം വ്യക്തമാക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് എം എ ബേബി

കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലക്കേസിൽ വാദം ഇന്ന് മുതൽ, പ്രതിക്ക് വധ ശിക്ഷ കിട്ടുമോ? പ്രോസിക്യൂഷൻ ആവശ്യം ഇങ്ങനെ

മലയാളി യുവതിയെ ദുബൈയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; കൂടെ താമസിച്ചിരുന്ന സുഹൃത്ത് കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയില്‍

പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മണിക്കൂറുകൾക്ക് പിന്നാലെ വീണ്ടും പാക്കിസ്ഥാൻ പ്രകോപനം, ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സേന; ഡ്രോണുകൾ എത്തിയത് പത്ത് സ്ഥലത്ത്

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം; ആണവയുദ്ധത്തിലേക്ക് നീങ്ങുമായിരുന്നത് ഒഴിവാക്കി, വെടിനിര്‍ത്തലില്‍ പ്രധാന പങ്കുവഹിച്ചത് താനാണെന്നും ആവര്‍ത്തിച്ച് ട്രംപ്

ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട, ബ്ലാക്ക് മെയിലിങ് അതിവിടെ ചെലവാകില്ല, പാകിസ്ഥാന് മുന്നറിയിപ്പുമായി മോദി

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ ഭസ്മമാക്കി, ഭീകരതയ്ക്ക് അര്‍ഹിച്ച മറുപടി നല്‍കാന്‍ രാജ്യത്തിനായി, ഈ വിജയം സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി