'ഇന്നത്തെ കളിക്കാര്‍ മക്ഡൊണാള്‍ഡ്സ് ആണ്, കെഎഫ്സി തലമുറ'; പുതിയ താരങ്ങള്‍ക്ക് ആക്രമണാത്മകതയില്ലെന്ന് ഷാഹിദ് അഫ്രീദി

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്ഥാനും ഫെബ്രുവരി 23 ന് ദുബായിലെ ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. ചരിത്രപരമായി ഇന്ത്യ ഐസിസി ഇവന്റുകളില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോഴെല്ലാം ആധിപത്യം പുലര്‍ത്തുന്നു. എന്നാല്‍
2017-ലെ ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലും 2022-ലെ ടി20 ലോകകപ്പിലെ ലീഗ് മത്സരവും ഇന്ത്യയ്ക്കെതിരായ പാകിസ്ഥാന്റെ ശ്രദ്ധേയമായ വിജയങ്ങളാണ്. ഇതുകൂടാതെ, അവര്‍ എല്ലായ്പ്പോഴും ഇന്ത്യയാല്‍ പിന്തള്ളപ്പെട്ടു.

ചാമ്പ്യന്‍സ് ട്രോഫി 2025 ലെ മത്സരത്തിന് മുന്നോടിയായി സംസാരിച്ച പാകിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി, നിലവിലെ തലമുറയിലെ കളിക്കാരുടെ ആക്രമണാത്മകതയുടെ അഭാവത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു.

ഇന്നത്തെ കളിക്കാര്‍ മക്ഡൊണാള്‍ഡ്സ് ആണ്, കെഎഫ്സി തലമുറ. എന്‍ഡിടിവി സ്പോര്‍ട്സ് ഉദ്ധരിച്ച് അഫ്രീദി പറഞ്ഞു. ‘ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മിയ-ബീവി പോലെയാണ്. അവര്‍ രാവിലെ വഴക്കുണ്ടാക്കുകയും വൈകുന്നേരം ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2023ലെ ഏകദിന ലോകകപ്പിലാണ് അവസാനമായി ഇരുടീമുകളും മുഖാമുഖം വന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ പാകിസ്ഥാനെ ഇന്ത്യ അനായാസം തോല്‍പ്പിച്ചു.

Read more