ആമ്പ്രിസിനെ വേട്ടയാടി വീണ്ടും നാണംകെട്ട റെക്കോര്‍ഡ്

വെസ്റ്റിന്‍ഡീസ് പുതുമുഖ താരം സുനല്‍ ആമ്പ്രിസ് വീണ്ടും വാര്‍ത്ത കേന്ദ്രമാകുന്നു. കന്നി ടെസ്റ്റിന് സമാനമായ രീതിയില്‍ രണ്ടാം ടെസ്റ്റിലും ഹിറ്റ് വികറ്റായതോടെയാണ് വെസ്റ്റിന്‍ഡീസ് താരം വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയത്.

ഹാമില്‍ട്ടനില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 10 പന്തുകള്‍ നേരിട്ട ആമ്പ്രിട്ട് രണ്ട് റണ്‍സെടുത്താണ് ഹിറ്റ് വിക്കറ്റായി കളം വിട്ടത്. ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ ബാക്ഫുട്ടില്‍ കളിക്കുന്നതിനിടെയാണ് ആമ്പ്രിസ് സമാനമായി ദുരന്തം ഏറ്റുവാങ്ങിയത്.

വെല്ലിങ്ടണില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലാണ് ഈ ദൗര്‍ഭാഗ്യം ആദ്യമായി തേടിയെത്തിയത്. മത്സരത്തില്‍ ആറാമനായാണ് ആമ്പ്രിസ് ക്രീസിലെത്തിയത്. ഇടംങ്കയ്യന്‍ ഫാസ്റ്റ് ബൗളര്‍ നീല്‍ വാഗ്നറിന്റെ ഷോര്‍ട്ട് ബോള്‍ അടിച്ചുനീക്കിയതിനൊപ്പം കാലുകള്‍ സ്റ്റംപില്‍ തട്ടിയതോടെ ആമ്പ്രിസ് പുറത്ത്.

ടെസ്റ്റിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ഡന്‍ ഡെക്കായി പുറത്താകുന്ന ആറുപത്തിമൂന്നാമത്തെ കളിക്കാരനാണ് ആബ്രിസ്. എന്നാല്‍ അരങ്ങേറ്റത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഹിറ്റ് വിക്കറ്റായി പുറത്താകുന്ന ആദ്യ കളിക്കാരനാണ് ആമ്പ്രിസ്.

എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ സിക്സറടിച്ച് ആദ്യ റണ്‍സ് നേടിയ ആംബ്രിസ് അങ്ങനെയും റിക്കാര്‍ഡ് ബുക്കില്‍ ഇടംനേടിയിരുന്നു.