ഇന്ത്യക്ക് കിട്ടുന്ന ആ ആധിപത്യം ഓർക്കുമ്പോൾ ഞങ്ങൾക്ക് പേടിയുണ്ട്, പിന്നെ പ്രതീക്ഷ മുഴുവൻ അവനിലാണ്: സ്റ്റീവ് സ്മിത്ത്

ഐസിസി ചാമ്പ്യൻസ് ട്രോഫി 2025ൽ ഇന്ത്യയ്‌ക്കെതിരായ സെമിഫൈനൽ പോരാട്ടത്തിൽ സ്പിന്നർമാർ വലിയ പങ്കുവഹിക്കുമെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് പറഞ്ഞു. ന്യൂസിലൻഡിനെതിരായ അവസാന മത്സരത്തിൽ ഇന്ത്യ നാല് സ്പിന്നർമാരെ കളത്തിൽ ഇറക്കുകയും ദുബായ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പോരിൽ 44 റൺസിന് ജയിക്കുകയും ചെയ്തു. മത്സരത്തിൽ 5 വിക്കറ്റ് നേടിയ ചക്രവർത്തിക്ക് പുറമെ മികച്ച സ്പിന്നർമാരും ഇന്ത്യക്കുണ്ട്.

ഇന്ത്യൻ സ്പിന്നർമാരെ തങ്ങൾ എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചിരിക്കും തങ്ങളുടെ സാധ്യതകളും എന്ന് പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത്. “സ്പിന്നർമാർക്ക് സഹായം ഉണ്ടാകും, ഞങ്ങൾ അതിനെ പ്രതിരോധിക്കണം. ഇന്ത്യൻ സ്പിന്നറെ കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് കുറച്ച് ഓപ്ഷനുകൾ ഉണ്ട്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയ്‌ക്കുള്ള “ട്രാവിസ് ഹെഡ്” മുന്നറിയിപ്പും സ്മിത്ത് പുറത്താക്കി. ഫോർമാറ്റുകളിലുടനീളമുള്ള മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെതിരെ ഹെഡ് നടത്തിയതത് തകർപ്പൻ പ്രകടനം ആയിരുന്നു. കൂടാതെ അദ്ദേഹത്തിൻ്റെ തകർപ്പൻ പ്രകടനങ്ങൾ ഓസീസിനെ വലിയ മത്സരങ്ങളിൽ വിജയിപ്പിക്കുകയും ചെയ്തു.

“ഒരു വലിയ കളിയിൽ സമ്മർദം എപ്പോഴും ഉണ്ടാകും, എന്നാൽ ട്രാവിസ് ഹെഡ് മുൻകാലങ്ങളിൽ ആ മത്സരങ്ങളിൽ സംഭാവന ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരെ അദ്ദേഹം നന്നായി ബാറ്റ് ചെയ്തു. ദുബായിൽ ഇന്ത്യക്കെതിരെ അദ്ദേഹം ആക്രമണോത്സുകമായി കളിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പവർപ്ലേ ഓവറുകളിൽ അയാൾ ആക്രമിച്ച് കളിക്കും ”അദ്ദേഹം കൂട്ടിച്ചേർത്തു.

ടൂർണമെൻ്റിൽ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസിൽവുഡ് എന്നിവരുടെ സാന്നിധ്യം ഓസ്‌ട്രേലിയക്ക് നഷ്ടം തന്നെ ആണെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ത്യ ഇവിടെ മൂന്ന് മത്സരങ്ങളും കളിച്ചിട്ടുണ്ട്. അത് അവർക്കൊരു നേട്ടമാണോ എന്നറിയില്ല. എന്തായാലും ഞങ്ങൾ ജയിക്കാൻ ശ്രമിക്കും ..”അദ്ദേഹം പറഞ്ഞു.