'ഞങ്ങള്‍ സെമിയില്‍ കടന്നത് മത്സരിക്കാനല്ല...'; അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ നെഞ്ചില്‍ തീപകര്‍ന്ന് പരിശീലകന്‍ ജൊനാഥന്‍ ട്രോട്ട്

ടി20 ലോകകപ്പില്‍ തങ്ങളുടെ അവസാന സൂപ്പര്‍ 8 മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ടൂര്‍ണമെന്റിന്റെ അവസാന നാലിലേക്ക് യോഗ്യത നേടി അഫ്ഗാനിസ്ഥാന്‍ ചരിത്രം സൃഷ്ടിച്ചു. ടൂര്‍ണമെന്റില്‍ ശക്തന്മാരായ ന്യൂസിലന്‍ഡിനെയും ഓസ്ട്രേലിയയെയും പരാജയപ്പെടുത്തിയ അഫ്ഗാന്‍ ടീം നോക്കൗട്ട് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണ്. നാളെ സെമിഫൈനലിന് ഇറങ്ങുമ്പോള്‍ ടീമിന്റെ പദ്ധതികള്‍ വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് അഫ്ഗാന്‍ ടീം പരിശീലകന്‍ ജൊനാഥന്‍ ട്രോട്ട്.

ബംഗ്ലാദേശിനെതിരെ ഞങ്ങള്‍ നന്നായി ബാറ്റ് ചെയ്തില്ല. എനിക്കറിയാം അതൊരു നല്ല വിക്കറ്റ് ആയിരുന്നില്ല. പക്ഷേ ഞങ്ങള്‍ക്ക് സിംഗിള്‍സ് എടുത്ത് വിടവുകളിലേക്ക് പന്ത് തട്ടാമായിരുന്നു. ബാറ്റര്‍മാര്‍ അല്‍പ്പം പരിഭ്രാന്തരായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ സെമി ഫൈനലിലാണ്.

കളിക്കാര്‍ പോസിറ്റീവാണ്. ഞങ്ങള്‍ സെമിയില്‍ പോകുന്നത് മത്സരിക്കാനല്ല, ജയിക്കാനാണ്. ടൂര്‍ണമെന്റില്‍ ഞങ്ങള്‍ക്ക് എളുപ്പവും കടുപ്പമേറിയതുമായ ഗെയിമുകള്‍ ഉണ്ടായിരുന്നു. ഇത് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഞങ്ങളെ സഹായിക്കും. എന്നിരുന്നാലും, ഞങ്ങള്‍ക്ക് ചില മേഖലകള്‍ അല്‍പ്പം ശക്തമാക്കേണ്ടതുണ്ട്.

സുപ്രധാനമായ ഏറ്റുമുട്ടലില്‍ ഞങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കും. ഇത് ഞങ്ങള്‍ക്ക് ഒരു പുതിയ വെല്ലുവിളിയാണ്. ഞങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്ന് ഞാന്‍ കരുതുന്നു. അത് ഞങ്ങളെ കൂടുതല്‍ അപകടകാരികളാക്കുന്നു. ഇത്എതിരാളികളില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തും- ജൊനാഥന്‍ ട്രോട്ട് പറഞ്ഞു. ജൂണ്‍ 27ന് ട്രിനിഡാഡില്‍ നടക്കുന്ന ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും.

Latest Stories

അതിർത്തിയിൽ എല്ലാം ശാന്തം, ഇന്ത്യ- പാക് ഡിജിഎംഒ തല ചർച്ച ഇന്ന്; നിലപാട് വ്യക്തമാക്കാൻ രാജ്യം

വിജിലൻസ് അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് ഇന്ന് കോടതിയിൽ, എഡിജിപി അജിത് കുമാറിന് അതിനിർണായകം

ആക്രമണം നടത്തി എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടും, ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്ന് പ്രതിരോധ മന്ത്രി

പാക് പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം, തുടര്‍ ചര്‍ച്ചകള്‍ നാളെ, മൂന്ന് സേനകളും സംയുക്തമായി പ്രവര്‍ത്തിച്ചുവെന്നും പ്രതിരോധ സേന

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കി.മീ ചുറ്റളവില്‍ റെഡ് സോണ്‍, തലസ്ഥാന നഗരിയില്‍ ഡ്രോണ്‍ പറത്തുന്നതിന് നിയന്ത്രണം

അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു, ഇന്ത്യയുടെ തിരിച്ചടിയില്‍ 40ഓളം പാക് സൈനികരും കൊല്ലപ്പെട്ടു, 9 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുവെന്നും പ്രതിരോധ സേന

ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ടത് ഭീകരകേന്ദ്രങ്ങള്‍ മാത്രം, ഇന്ത്യയുടെ തിരിച്ചടി കൃത്യവും നിയന്ത്രിതവും, ഒമ്പതിലധികം തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ത്തു, നൂറിലധികം ഭീകരരെ വധിച്ചു

INDIAN CRICKET: അവന് പകരം മറ്റൊരാള്‍ അത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാവും, ആ താരം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തത്, തുറന്നുപറഞ്ഞ് മുന്‍താരം

യുക്രൈനുമായി നേരിട്ട് ചര്‍ച്ചയാകാമെന്ന് പുടിന്‍; പോസിറ്റിവ് തീരുമാനം, പക്ഷേ ആദ്യം വെടിനിര്‍ത്തല്‍ എന്നിട്ട് ചര്‍ച്ചയെന്ന് സെലന്‍സ്‌കി

വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരായ 4 പേർക്ക് ദാരുണാന്ത്യം