എന്നെ ഏറ്റവും അധികം വിഷമിപ്പിക്കുന്നത് അവന്റെ പ്രകടനം, ഇങ്ങനെ എങ്ങനെയാണ് ഒരു താരം മോശമാകുന്നത്: സഹീർ ഖാൻ

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ കെഎൽ രാഹുലിൻ്റെ പുറത്താക്കൽ നിരാശാജനകമാണെന്ന് സഹീർ ഖാൻ വിശേഷിപ്പിച്ചു. സെപ്തംബർ 19ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ 52 പന്തിൽ 16 റൺസെടുത്ത മെഹിദി ഹസൻ മിറാസാണ് കർണാടക ബാറ്റിനെ പുറത്താക്കിയത്.

രണ്ടാം സെഷനിൽ ഇന്ത്യയുടെ ആദ്യ നാല് വിക്കറ്റുകൾ 96 റൺസിന് നഷ്ടമായപ്പോൾ ആണ് രാഹുൽ ക്രീസിൽ എത്തിയത്. എന്തുകൊണ്ടും താരത്തിന് അനുകൂലമായ സാഹചര്യമായിരുന്നു ആ സമയം മുന്നിൽ ഉണ്ടായിരുന്നത്. എന്നിരുന്നാലും, മെഹിദിയിൽ നിന്നുള്ള നിരുപദ്രവകരമായ ഒരു ഡെലിവറിക്ക് ബാറ്റ് വെച്ച രാഹുലിന് പിഴക്കുക ആയിരുന്നു.

ആതിഥേയരെ അപകടകരമായ സാഹചര്യത്തിൽ നിന്ന് കരകയറ്റാൻ രാഹുൽ തൻ്റെ തുടക്കം ഗണ്യമായി മാറ്റേണ്ടതായിരുന്നുവെന്ന് മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ പറഞ്ഞു.

“നോക്കൂ, ടീമിന് നിങ്ങളെ ആവശ്യമുള്ളപ്പോൾ, നിങ്ങളുടെ ടീമിനെ പ്രശ്‌നകരമായ സാഹചര്യത്തിൽ നിന്ന് കരകയറ്റാൻ സഹായിക്കുന്ന അത്തരമൊരു ഇന്നിങ്‌സാണ് കാണാൻ ആഗ്രഹിച്ചത്. രാഹുലിനെ പോലെ ഒരു താരത്തിന് നല്ല ഒരു ടെസ്റ്റ് ഇന്നിംഗ്സ് കളിക്കാനുള്ള കഴിവുണ്ട്. പക്ഷെ ഒരു ഓഫ് സ്പിന്നറുടെ മുന്നിൽ ഇങ്ങനെ പുറത്തായത് ദയനീയമായി തോന്നി ”സഹീർ പറഞ്ഞു.

ഈ ഇന്നിങ്സിന് പിന്നാലേ താരത്തിന്റെ ടെസ്റ്റ് ടീമിലെ സ്ഥാനം നിരവധി ആളുകളാണ് ചോദ്യം ചെയ്തത്.