ഇന്ത്യക്ക് ഏറ്റവും അനുയോജ്യനായ പരിശീലകന്‍ ആര്?; നിര്‍ദ്ദേശിച്ച് ഇന്ത്യയ്ക്ക് ട20 ലോകകപ്പ് നേടിത്തന്ന കോച്ച്

പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ. നിലവിലെ കോച്ച് രാഹുല്‍ ദ്രാവിഡ് 2024 ലെ ടി20 ലോകകപ്പിന് ശേഷം സ്ഥാനം ഒഴിയും. ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറാണ് ദ്രാവിഡിന്റെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ളവരില്‍ മുന്‍നിരയിലുള്ള താരം. ഐപിഎല്‍ 2024-ല്‍ കെകെആറിനെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം ഇന്ത്യന്‍ പരിശീലകനെന്ന നിലയില്‍ ഗംഭീറിന്റെ ഓഹരികള്‍ കുതിച്ചുയര്‍ന്നു.

മിക്ക മുന്‍ താരങ്ങളും രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിന്റെ പുതിയ ഹെഡ് കോച്ചായി ഗൗതം ഗംഭീറിനെ പിന്തുണച്ചിട്ടുണ്ട്. കുട്ടി ക്രിക്കറ്റിന്റെ ഉദ്ഘാടന പതിപ്പില്‍ എംഎസ് ധോണിയുടെ ടീമിനെ ചരിത്രപരമായ കിരീടത്തിലേക്ക് നയിച്ച ഇന്ത്യന്‍ മുന്‍ കോച്ച് ലാല്‍ചന്ദ് രാജ്പുത്തും ഗംഭീര്‍ അടുത്ത മുഖ്യ പരിശീലകനാകണമെന്ന പ്രതീക്ഷ പങ്കുവെച്ചു.

ഗംഭീര്‍ ബുദ്ധിയില്ലാത്ത കോമാളിയായ പരിശീലകനല്ല. കളിക്കാരനെന്ന നിലയില്‍ വലിയ അനുഭവസമ്പത്തുള്ളവനും മത്സരത്തെ നന്നായി മനസിലാക്കാന്‍ കഴിവുള്ളവനുമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് ഗംഭീര്‍ തിരിച്ചെത്തിയപ്പോള്‍ എന്തുണ്ടായി എന്ന് എല്ലാവരും കണ്ടതാണ്. അവസാന സീസണിലെ അതേ ടീമായിരുന്നു കെകെആര്‍. ഗംഭീര്‍ വന്നതോടെ ഈ ടീമിലുണ്ടായ മാറ്റം എന്താണെന്ന് നോക്കുക. തന്ത്രപരമായി നീങ്ങാന്‍ കഴിവുള്ളവനാണ് ഗംഭീര്‍.

അവന്‍ ലോകകപ്പ് നേടി അനൂഭവസമ്പത്തുള്ള താരമാണ്. വലിയ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരവുമാണ്. അത് പരിശീലകനെന്ന നിലയിലേക്കെത്തുമ്പോള്‍ അവന്റെ മൂല്യമുയര്‍ത്തുന്നു. തീര്‍ച്ചയായും അവന്‍ തന്നെയാണ് ഇന്ത്യക്ക് ഏറ്റവും അനുയോജ്യനായ പരിശീലകന്‍. അന്തിമ തീരുമാനം ബിസിസി ഐയുടെ കൈയിലാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിനെ മുന്നോട്ട് നയിക്കാന്‍ അവന് കഴിവുണ്ട്- ലാല്‍ചന്ദ് പറഞ്ഞു.

2024-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ അവരുടെ മൂന്നാം ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചതിന് ശേഷം ഗൗതം ഗംഭീറിന്റെ ഗ്രാഫ് കുതിച്ചുയര്‍ന്നു. മുഖ്യപരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 27 ആയിരുന്നുവെങ്കിലും, കെകെആര്‍ ഉപദേശകനായ ഗംഭീര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. ഗംഭീറിനെ സംബന്ധിച്ചിടത്തോളം ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരമാണ് പരമമായ ബഹുമതി.

Latest Stories

പാകിസ്ഥാന്‍ നിബന്ധനകള്‍ മറന്നോ? അജിത് ഡോവല്‍ മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു; സംയമനം പാലിച്ച് പ്രതിരോധ മന്ത്രാലയം

'വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ഇതെന്ത് സംഭവിച്ചു'; ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങളെന്ന് ഒമര്‍ അബ്ദുള്ള

വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു; പ്രഖ്യാപനം നേരത്തെ ആകാമായിരുന്നു; അതിര്‍ത്തി ഗ്രാമങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായതായി ഒമര്‍ അബ്ദുള്ള

ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്, തീരുമാനം വിവേകപൂര്‍ണം; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപിയുടെ എക്‌സ് പോസ്റ്റ്; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

ഇന്ത്യന്‍ സൈന്യം പള്ളികള്‍ ആക്രമിച്ചിട്ടില്ല, തകര്‍ത്തത് ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രം; പാക് വ്യാജ പ്രചരണങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം; വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതായി സ്ഥിരീകരണം

നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിക്കുന്നു; തീരുമാനത്തിന് പിന്നില്‍ അമേരിക്കയുടെ ഇടപെടലില്ല; നടപടി ഇരു സൈന്യങ്ങളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്

ഒറ്റക്കൊമ്പനെ തീർക്കാൻ ആരും ഇല്ല, 15 ആം ദിനവും റെക്കോഡ് ബുക്കിങ്ങുമായി 'തുടരും'; ഇനി തകർക്കാൻ ഏത് റെക്കോഡുണ്ട് ബാക്കി

സമാധാനം പറയുന്നവര്‍ പാകിസ്ഥാന് കയ്യയച്ചു നല്‍കുന്ന സഹായധനം; നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ