പൃഥ്വി ഷായ്ക്ക് എന്തുകൊണ്ട് ഇന്ത്യന്‍ ടീമില്‍ ഇടമില്ല?, കാരണം പറഞ്ഞ് മുന്‍ പരിശീലകന്‍

ഐപിഎല്ലില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചിട്ടും യുവഓപ്പണര്‍ പൃഥ്വി ഷായെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതിന്റെ കാരണം പറഞ്ഞ് ഇന്ത്യയുടെ മുന്‍ ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍. ഫിറ്റ്നസ് പ്രശ്നമാണ് പൃഥ്വിയെ പിന്നോട്ടടിക്കുന്നതെന്ന് ശ്രീധര്‍ പറഞ്ഞു.

‘എന്തുകൊണ്ട് പൃഥ്വിക്ക് ടീമില്‍ ഇടം നേടാനാവുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. ബോളര്‍മാര്‍ക്ക് ഒരു സാധ്യതയും നല്‍കാത്ത ബാറ്റര്‍. ഓഫ് സൈഡില്‍ വലിയ മികവ് പൃഥ്വിക്കുണ്ട്. ഏത് ലെങ്തിലും പൃഥ്വിക്കെതിരെ എറിയു. ഗ്യാപ്പുകള്‍ കണ്ടെത്തി കളിക്കാന്‍ അവന് കഴിയും.’

‘എന്തുകൊണ്ട് അവന്‍ ടീമിലേക്ക് എത്തുന്നില്ല എന്നതിലെ ആദ്യ കാരണം ഫിറ്റ്നസ് ആണ്. ഐപിഎല്ലില്‍ പൃഥ്വി നന്നായി തുടങ്ങി. എന്നാല്‍ ടൂര്‍ണമെന്റ് മുന്‍പോട്ട് പോകുന്തോറും വേഗത കുറഞ്ഞു വന്നു. അവന് ആവശ്യമായ സമയം നല്‍കണം’ ആര്‍ ശ്രീധര്‍ അഭിപ്രായപ്പെട്ടു.

2021 ജൂലൈയിലാണ് പൃഥ്വി ഷാ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ശ്രീലങ്കക്കെതിരായ ടി20യിലായിരുന്നു ഇത്. ഇതിന് ശേഷം താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിട്ടില്ല.

Latest Stories

മുംബൈ ഇഡി ഓഫീസ് തീപ്പിടിത്തം; മെഹുൽ ചോക്സിയുടെയും നീരവ് മോദിയുടെയും ഉൾപ്പെടെ പ്രമുഖ കേസുകളുടെ ഫയലുകൾ നഷ്ടപ്പെടാൻ സാധ്യത

വിഴിഞ്ഞം കമ്മീഷനിങ് ചടങ്ങിൽ പ്രതിപക്ഷ നേതാവിന് ക്ഷണമില്ല; സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമെന്ന് വിശദീകരണം

IPL 2025: ചന്ദ്രലേഖയിൽ താമരപ്പൂവിൽ പാട്ടാണെങ്കിൽ ദ്രാവിഡിന് എഴുനേൽക്കാൻ ഒരു സിക്സ്, ഒരൊറ്റ സെഞ്ച്വറി കൊണ്ട് വൈഭവ് സുര്യവൻഷി തൂക്കിയ റെക്കോഡുകൾ നോക്കാം

ആറ്റിങ്ങലില്‍ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു; ആളപായമില്ല

കുപ്‌വാര, ബരാമുള്ള എന്നിവിടങ്ങളിൽ തുടർച്ചയായി അഞ്ചാം രാത്രിയും വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ; തിരിച്ചടിച്ച് ഇന്ത്യയും

പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷ ബാധ; മലപ്പുറത്ത് അഞ്ചര വയസുകാരി മരിച്ചു

IND VS PAK: നിന്റെ രാജ്യം ഇപ്പോൾ തന്നെ തകർന്നു നിൽക്കുകയാണ്, ചുമ്മാ ചൊറിയാൻ നിൽക്കരുത്; അഫ്രീദിക്ക് മറുപടിയുമായി ധവാൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവരുടെ പേരുകൾ കശ്മീർ നിയമസഭയിൽ ഉറക്കെ വായിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള

IPL 2025: എനിക്ക് ഭയം ഇല്ല, ഏത് ബോളർ മുന്നിൽ വന്നാലും ഞാൻ അടിക്കും: വൈഭവ് സുര്യവൻഷി

'ഗൂഡാലോചനയില്ല, ആരും കുടുക്കിയതുമല്ല'; പറയാനുള്ളത് പറഞ്ഞിരിക്കുമെന്ന് വേടന്‍