അദ്ദേഹം വിരമിച്ചപ്പോള്‍ എന്തിനാണ് ക്രിക്കറ്റ് ലോകം വിലപിച്ചത്, ടി20 തലമുറയിലുള്ള ഒരു ക്രിക്കറ്റ് പ്രേമിയും അതറിയാന്‍ ഇടയില്ല

മാര്‍ട്ടിന്‍ ക്രോ ആരാണെന്നും, അദ്ദേഹം വിരമിച്ചപ്പോള്‍ എന്തിനാണ് ക്രിക്കറ്റ് ലോകം വിലപിച്ചതെന്നും ടി20 തലമുറയിലുള്ള ഒരു ക്രിക്കറ്റ് പ്രേമിക്കു അറിയാന്‍ ഇടയില്ല. ഒരു പക്ഷെ അവര്‍ മാര്‍ട്ടിന്‍ ക്രോ യുടെ കളി കണ്ടിട്ട് പോലും ഉണ്ടാവില്ല. ഐസിസിയുടെ സ്ഥാനങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നതിനൊപ്പം കമന്റേറ്റര്‍ ജോലിയും ചെയ്യുന്ന മൂത്ത സഹോദരനായ ജെഫ് ക്രോയെ പോലെ ഉള്ള ആള്‍ ആയിരുന്നില്ല മാര്‍ട്ടിന്‍ ക്രോ.

താന്‍ വിഹരിച്ച കായികലോകത്തില്‍ ഒരിക്കലും മായ്ച്ചുപോകാത്ത അടയാളം വിട്ടുപോയ ഒരു അതുല്യ പ്രതിഭ. അദ്ദേഹത്തിന്റെ ബാറ്റിംഗ് ഒരു സംഗീതസമാഹാരമായിരുന്നു, ടൈമിങ്, പ്ലേസ്‌മെന്റ്, പ്രതിഭ എന്നിവ വളരെ കൃത്യമായി ചേര്‍ത്ത ഒരു കലാസൃഷ്ടി. ക്രിക്കറ്റ് കഴിവുകള്‍ക്കപ്പുറം, ക്രോ നല്ല സ്വഭാവമുള്ള ഒരു മനുഷ്യനായിരുന്നു, ക്രിക്കറ്റ് കളിക്കുന്നതും നാഷണല്‍ ടീമിനെ പ്രതിനിധാനം ചെയ്യുന്നതും ഒരു കീര്‍ത്തിയായി കണ്ടിരുന്ന തലമുറയിലായിരുന്നു മാര്‍ട്ടിന്‍, അതുവഴി പണം ഉണ്ടാക്കുന്നത് അവരുടെ മനസിലെ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ വിനയം, ദീര്‍ഘദര്‍ശനം, അചഞ്ചലമായ അര്‍പ്പണ സ്വഭാവം എന്നിവയാല്‍ വരും തലമുറകളെ അദ്ദേഹം പ്രചോദിപ്പിച്ചു.

ക്രോയുടെ സുന്ദരമായ ബാറ്റിംഗ് ശൈലിയും ബുദ്ധിശക്തിയും തന്ത്രപരമായ നടപ്പിലാക്കലും കൂടി ചേര്‍ന്നതോടെ അദ്ദേഹം എതിരാളികള്‍ക്ക് ഒരു ഭയാനകനായി മാറി. അത് ന്യൂസിലാന്‍ഡ് ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചു, മത്സര വിജയങ്ങള്‍ക്ക് ആവിശ്യമായ പ്രകടനങ്ങള്‍ സ്ഥിരമായി നല്‍കി സമ്മര്‍ദ്ദത്തില്‍ നിന്നും ടീമിനെ കരകയറ്റിയിരുന്നു . ക്രോയുടെ കരിയറില്‍ വിവിധ സാഹചര്യങ്ങളോട് ഇണങ്ങാനുള്ള അദ്ദേഹത്തിന്റെ കഴിവ്, വിവിധതരം ഷോട്ടുകള്‍ കളിക്കുക, എല്ലാ നിലവാരത്തിലുള്ള ബൗളര്‍മാരുടെയും മേല്‍ ആധിപത്യം നേടുക എന്നിവ അദ്ദേഹത്തിന്റെ അസാധാരണമായ കഴിവിന്റെ സാക്ഷ്യമായിരുന്നു. കവര്‍ ഡ്രൈവിന്റെ ഒരു മാസ്റ്ററായിരുന്നു അദ്ദേഹം, അത് അദ്ദേഹത്തിന്റെ ഒരു സിഗ്‌നേച്ചര്‍ ഷോട്ട് കൂടിയായിരുന്നു, ലോകമെമ്പാടുമുള്ള ആരാധകരെ ആകര്‍ഷിച്ച സൗന്ദര്യമാര്‍ന്ന ഒരു ഷോട്ട്.

ഹോർഹെ പേരേര ഡയസിന് ബ്ലാസ്റ്റേഴ്സിനോട് എന്താണിത്ര കലിപ്പ്? പകക്ക് പിന്നിൽ പ്രമുഖ മലയാളം കമന്റേറ്ററോ?

1992 ലോകകപ്പ്, മാര്‍ട്ടിന്‍ ക്രോയുടെ തന്ത്രപരമായ ക്യാപ്റ്റന്‍സിയുടെയും വിശാലമായ ക്രിക്കറ്റ് ചിന്തയുടെയും ഒരു മാസ്റ്റര്‍ക്ലാസായിരുന്നു. ന്യൂസിലാന്‍ഡിന്റെ അപ്രതീക്ഷിത സെമിഫൈനല്‍ പ്രവേശനത്തിന് നിര്‍ണായക പങ്ക് വഹിക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന് ആയി. ക്രോയുടെ പ്രധാന തന്ത്രങ്ങളില്‍ ഒന്നായിരുന്നു, ടൂര്‍ണമെന്റിലുടനീളം ആക്രാമകമായ ബാറ്റിംഗിന് പ്രാധാന്യം നല്‍കുക എന്നത്, തന്റെ ബാറ്റ്‌സ്മാന്മാരോട് അളന്നു കുറിച്ച റിസ്‌കുകളായി എപ്പോഴും പോസിറ്റീവ് ആയി കളിയ്ക്കാന്‍ പ്രോത്സാഹിപ്പികൊണ്ടേയിരുന്നു. ഈ ആക്രാമക സമീപനം ജനക്കൂട്ടത്തെ വിനോദിപ്പിച്ചതിനൊപ്പം എതിരാളികളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു.

അതുപോലെ ഫീല്‍ഡ് പ്ലേസ്മെന്റുകളില്‍ ക്രോയുടെ തന്ത്രപരമായ ബുദ്ധിശക്തി വളരെ വ്യക്തമായിരുന്നു. കളിയിലെ റിസ്‌കുകള്‍ വ്യക്തമായി മനസ്സിലാക്കുകയും അനുസരിച്ച് തന്റെ ഫീല്‍ഡ് ക്രമീകരിക്കുകയും ചെയ്യുന്നതില്‍ അദ്ദേഹം ഒരു മിടുക്കനായിരുന്നു. ബാറ്റ്‌സ്മാന്മാരെ റണ്‍സില്‍ നിന്നും നിരുത്സാഹപ്പെടുത്തി, തന്റെ ബൗളര്‍മാര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കാനും നല്ല പ്രകടനങ്ങള്‍ പുറത്തെടുക്കാനും പലപ്പോഴും അസാധാരണമായ ഫീല്‍ഡ് ക്രമീകരണങ്ങള്‍ സഹായിച്ചിരുന്നു.

ഇതിനെല്ലാം ഉപരി, ക്രീസിലെ ക്രോയുടെ സ്വന്തം പ്രകടനങ്ങളും ക്യാപ്റ്റന്‍സി പ്രകടനങ്ങള്‍ക്ക് തുല്യമായ ആകര്‍ഷകമായിരുന്നു. തന്റെ സുന്ദരമായ ബാറ്റിംഗ് ശൈലിയിലൂടെ അദ്ദേഹം സ്ഥിരമായി റണ്‍സ് നേടിക്കൊണ്ടിരുന്നു. ഇന്നിംഗ്സ് ആങ്കര്‍ ചെയ്യാനും ആവശ്യമുള്ളപ്പോള്‍ റണ്‍സ് റേറ്റ് കൂട്ടാനും ഉള്ള അദ്ദേഹത്തിന്റെ കഴിവ് ന്യൂസിലാന്‍ഡ് ബാറ്റിംഗ് ഓര്‍ഡറിന് ഒരു ഉറച്ച പിന്തുണ ആയിരുന്നു.

അങ്ങനെ ക്രോയുടെ വ്യക്തിഗത പ്രകടനങ്ങളും നേതൃത്വ ഗുണങ്ങളും ന്യൂസിലാന്‍ഡിനെ പ്രതീക്ഷകള്‍ മറികടക്കാനും 1992 ലോകകപ്പിന്റെ സെമിഫൈനലില്‍ എത്തിക്കാനും സഹായിച്ചു. എന്നാല്‍ തന്റെ ടീം തോല്‍ക്കുന്നത് ഒരു നിര്ഭാഗ്യവാനെ പോലെ ഡ്രെസ്സില്‍ റൂമില്‍ ഇരുന്നു കാണേണ്ടിവന്നത് വളരെ വേദനിപ്പിക്കുന്ന ഒരു കാഴ്ച ആയിരുന്നു. തുടര്‍ന്നും ക്യാപ്റ്റനായും ബാറ്റ്‌സ്മാനായും അദ്ദേഹം ലോകമെമ്പാടുമുള്ള ക്രിക്കറ്റുകാരെയും ആരാധകരെയും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.

ക്രിക്കറ്റ് കളിയ്ക്കാന്‍ എന്ന നേട്ടങ്ങളെക്കാള്‍ അപ്പുറത്തേക്ക് ക്രോയുടെ സ്വാധീനം ക്രിക്കറ്റില്‍ വ്യാപിച്ചു കിടക്കുകയാണ്. ടി 20 ക്രിക്കറ്റ് ഫോര്‍മാറ്റ്, ആശയവല്‍ക്കരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതില്‍ ക്രോ നിര്‍ണായക പങ്ക് വഹിച്ച ക്രോ ടെസ്റ്റ് ക്രിക്കറ്റിനെയും കൂടുതല്‍ മത്സരാധിഷ്ഠിതമായ ഒരു ഘടന സൃഷ്ടിക്കണം എന്ന ആശയത്തില്‍ ഉറച്ചുനിന്ന ആള്‍കൂടി ആയിരുന്നു. അതുകൊണ്ട് തന്നെ ടി20 ആശയത്തിന്റെ പ്രധാന ശില്‍പ്പികളില്‍ഒരാളായി മാര്‍ട്ടിന്‍ ക്രോ അറിയപ്പെടുന്നു.

അപൂര്‍വ്വമായ ഒരു തരത്തിലുള്ള കാന്‍സറിനു മുന്‍പില്‍ അദ്ദേഹം അടിയറവ് പറഞ്ഞെങ്കിലും എന്തിനെയും ദൃഢനിശ്ചയത്തോടെ നേരിടുകയും ധൈര്യത്തോടും സൌന്ദര്യത്തോടും കൂടെ പ്രതിസന്ധികളെ അതിജീവിച്ചു, തന്റെ വെല്ലുവിളികളെ പ്രത്യാശയുടെ കിരണങ്ങളിലേക്ക് കൈപിടിച്ച് നടത്തിയ മാര്‍ട്ടിന്‍ ക്രോയെ ക്രിക്കറ്റ് ലോകം എല്ലായിപ്പോഴും ഓര്‍ക്കും.. ആ പോരാട്ടം അനേകം വ്യക്തികളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും.

എഴുത്ത്: വിമല്‍ തഴെത്തുവീട്ടില്‍

Latest Stories

ലിവർപൂൾ സെറ്റ് ആയില്ല; ഫെഡറിക്കോ കിയേസ സീരി എയിലേക്ക് തിരിച്ചു പോകുന്നു

"ഞങ്ങൾ യമാലിനെ സൂക്ഷിച്ചിരുന്നു, അത്രയും പ്രധാനപ്പെട്ട താരമായി മാറി ലാമിന്: ഹാൻസി ഫ്ലിക്ക്

ലോറൻസ് ബിഷ്‌ണോയിയെ സ്ഥാനാർഥിയാക്കി ഉത്തര്‍ ഭാരതീയ വികാസ് സേന; നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക വാങ്ങി

പൂനെ ടെസ്റ്റ്: 12 വര്‍ഷത്തിന് ശേഷം അത് സംഭവിച്ചു, തലകുനിച്ച് ടീം ഇന്ത്യ

'പുസ്തകത്തിലെ പരാമർശം വ്യക്തിപരം, യോജിപ്പ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയത്തിൽ'; പി ജയരാജൻ്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

ഹോർഹെ പേരേര ഡയസിന് ബ്ലാസ്റ്റേഴ്സിനോട് എന്താണിത്ര കലിപ്പ്? പകക്ക് പിന്നിൽ പ്രമുഖ മലയാളം കമന്റേറ്ററോ?

പൊട്ടിക്കരഞ്ഞാലും ഗുണങ്ങൾ ഏറെ; അറിഞ്ഞിരിക്കാം...

ഒപ്പമുണ്ട് പാർട്ടി; പിപി ദിവ്യക്കെതിരെ ഉടൻ നടപടിയില്ല, നിയമപരമായ കാര്യങ്ങള്‍ നടക്കട്ടെയെന്ന് സിപിഎം സെക്രട്ടേറിയറ്റ്

'നൃത്തം ചെയ്യുന്നതിനിടെ തെന്നി വീണു, പതറാതെ നൃത്തം തുടർന്ന് വിദ്യ ബാലൻ'; വീഡിയോ വൈറൽ

'വീട്ടിൽ നിന്ന് പുറത്താക്കി, എല്ലാം അവസാനിപ്പിക്കുന്നു'; കരഞ്ഞ് മുടി മുറിച്ച് വിവാദ യൂട്യൂബർ 'തൊപ്പി'