ഇന്ത്യ നിര്‍ബന്ധിതമായ ഒരു റിഫോര്‍മേഷനിലേക്ക്, അജിത് അഗാര്‍ക്കറിനും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമാകില്ല

2025-ല്‍, അജിത് അഗാര്‍ക്കറിനും സംഘത്തിനും കാര്യങ്ങള്‍ അത്ര എളുപ്പമല്ല… 2023-ല്‍ പുജാരയെയും റഹാനെയെയും ഒഴിവാക്കിയതിനുശേഷം, അശ്വിന്‍, കോഹ്ലി, ജഡേജ, രോഹിത് ശര്‍മ്മ എന്നിവരെ ക്രമേണ പുറത്താക്കുന്ന ഒരു സുഗമമായ റിഫോര്‍മേഷന് അവര്‍ ശ്രമിച്ചെങ്കിലും ഇപ്പോള്‍ ആ നാലില്‍ മൂന്നുപേരും അടുത്ത ഇംഗ്ലണ്ടിലേക്കുള്ള ടീമില്‍ സ്ഥാനം നേടുന്ന സാധ്യത വളരെ കുറവാണ്… അശ്വിന്‍ പിന്മാറി, രോഹിത് ശര്‍മ്മ മറ്റൊരു ടെസ്റ്റ് കളിക്കാന്‍ സാധ്യതയില്ല, കോഹ്ലിയുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്, ഇന്ത്യ വാസ്തവത്തില്‍ നിര്‍ബന്ധിതമായ ഒരു റിഫോര്‍മേഷനിലേക്ക് കടക്കുകയാണ്.

യുവതാരങ്ങളെ ആഴത്തില്‍ അറിയാനുള്ള അവസരങ്ങള്‍ ഇനി ഒരുങ്ങുകയാണ്.. ഒരു പക്ഷേ അഗര്‍ക്കറും സംഘവും നേരിടാന്‍ പോകുന്ന വെല്ലുവിളി 2012-2016 കാലഘട്ടത്തില്‍ ടീം നേരിട്ട് അതിനെക്കാള്‍ വലുതാകാം.. യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ ഒരു ബാറ്റിംഗ് ഗ്രൂപ്പ് നിര്‍മ്മിക്കുന്നതിനുള്ള കേന്ദ്ര കഥാപാത്രങ്ങള്‍ ആയേക്കാം. പക്ഷേ അതിനപ്പുറം ആരെയാണ് അവര്‍ തിരഞ്ഞെടുക്കുക എന്നതാണ് ചോദ്യം.

സര്‍ഫറാസ് ഖാന്‍ സംബന്ധിച്ച സൂചനകള്‍ ഇപ്പോഴും വ്യക്തമല്ല, ദേവ്ദത്ത് പടിക്കലിന്റെ കുറവുകള്‍ അദ്ദേഹത്തിന്റെ സാധ്യതകളേക്കാള്‍ കൂടുതലാണ്, അഭിമന്യു ഈശ്വരന്‍ എന്നും ബെഞ്ചില്‍ ഇരിക്കുന്നയാളാണ്. നിതിഷ് കുമാര്‍ റെഡ്ഡിയുടെ മേല്‍ അമിത പ്രതീക്ഷയുടെ ഒരു സാധ്യത കാണുന്നു…

അതിനപ്പുറം ഡൊമെസ്റ്റിക് സര്‍ക്യൂട്ടില്‍, അധികം പ്രതീക്ഷ നല്‍കുന്ന ആരെയും കണ്ടെത്താന്‍ ആയിട്ടില്ല എന്നാണ് ഇതുവരെയുള്ള കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.. 33 വയസ്സുള്ള കരുണ്‍ നായര്‍, തിലക് വര്‍മ്മ, സായി സുധര്‍ശന്‍, രാജത് പാട്ടിദാര്‍, ബാബ ഇന്ദ്രജിത്ത് എന്നിവര്‍ അടുത്ത നിലയിലേക്ക് വരുന്ന ബാറ്റ്‌സ്മാന്മാരാണ്.

കുല്‍ദീപ് യാദവിലും അക്ഷര്‍ പട്ടേലിലും, ഇന്ത്യയുടെ സ്പിന്‍ ഭാവി സുരക്ഷിതമെന്നു കരുതാം. കൂടാതെ തനുഷ് കോട്ടിയന്‍, സായി കിഷോര്‍, മനവ് സുഥാര്‍ എന്നിവരും കാത്തിരിക്കുന്നു. എന്നാല്‍ ഫാസ്റ്റ് ബൗളിംഗ്, ക്യാപ്റ്റനായിരിക്കാന്‍ പോകുന്ന ജസ്പ്രീത് ബുമ്രയെ മാത്രമായി കേന്ദ്രീകരിക്കുന്നു.. മുഹമ്മദ് ഷമി തിരിച്ചു വരേണ്ടതായുണ്ട്. മുഹമ്മദ് സിറാജിന് പലപ്പോഴും സ്ഥിരത നിലനിര്‍ത്താന്‍ കഴിയാതെ പോകുന്നു.. ബാക്കിയുള്ളവര്‍ – ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍, ഹര്‍ഷിത് റാണ എന്നിവര്‍ വളരെ അകലെയാണ്. മഹാരഥന്മാര്‍ കളമൊഴിഞ്ഞു പുതിയ താരോദയങ്ങള്‍ ഉണ്ടാകട്ടെ.. ക്രിക്കറ്റ് വളരട്ടെ…

എഴുത്ത്: വിമല്‍ താഴെത്തുവീട്ടില്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ആക്രമണം നടത്തി എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടും, ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്ന് പ്രതിരോധ മന്ത്രി

പാക് പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം, തുടര്‍ ചര്‍ച്ചകള്‍ നാളെ, മൂന്ന് സേനകളും സംയുക്തമായി പ്രവര്‍ത്തിച്ചുവെന്നും പ്രതിരോധ സേന

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കി.മീ ചുറ്റളവില്‍ റെഡ് സോണ്‍, തലസ്ഥാന നഗരിയില്‍ ഡ്രോണ്‍ പറത്തുന്നതിന് നിയന്ത്രണം

അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു, ഇന്ത്യയുടെ തിരിച്ചടിയില്‍ 40ഓളം പാക് സൈനികരും കൊല്ലപ്പെട്ടു, 9 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുവെന്നും പ്രതിരോധ സേന

ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ടത് ഭീകരകേന്ദ്രങ്ങള്‍ മാത്രം, ഇന്ത്യയുടെ തിരിച്ചടി കൃത്യവും നിയന്ത്രിതവും, ഒമ്പതിലധികം തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ത്തു, നൂറിലധികം ഭീകരരെ വധിച്ചു

INDIAN CRICKET: അവന് പകരം മറ്റൊരാള്‍ അത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാവും, ആ താരം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തത്, തുറന്നുപറഞ്ഞ് മുന്‍താരം

യുക്രൈനുമായി നേരിട്ട് ചര്‍ച്ചയാകാമെന്ന് പുടിന്‍; പോസിറ്റിവ് തീരുമാനം, പക്ഷേ ആദ്യം വെടിനിര്‍ത്തല്‍ എന്നിട്ട് ചര്‍ച്ചയെന്ന് സെലന്‍സ്‌കി

വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരായ 4 പേർക്ക് ദാരുണാന്ത്യം

ഞാൻ ഓടി നടന്ന് ലഹരിവിൽപ്പന നടത്തുകയല്ലല്ലോ, പൈസ തരാനുള്ള നിർമാതാക്കളും മറ്റുള്ളവരുമാണ് എന്നെക്കുറിച്ച് പറയുന്നത്: ശ്രീനാഥ് ഭാസി

റൊണാൾഡോയും മെസിയും കൊമ്പന്മാർ, രണ്ട് പേരെയും നേരിട്ടിട്ടുണ്ട്, മിടുക്കൻ പോർച്ചുഗൽ താരം തന്നെയാണ്; ഇതിഹാസ ഗോൾകീപ്പർ പറയുന്നത് ഇങ്ങനെ