കോഹ്ലി ഹിന്ദി പറഞ്ഞ് പറ്റിക്കാൻ നിനക്ക് എന്നെ മാത്രമേ കിട്ടിയൊള്ളോ, കോഹ്‌ലിയോട് പറഞ്ഞ് ഖവാജ; രണ്ടുപേരും ചേർന്ന് ആരാധകരെ ചിരിപ്പിച്ച വീഡിയോ പുറത്ത്; സംഭവിച്ചത് ഇങ്ങനെ

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിൽ സ്റ്റമ്പിന് പിന്നിൽ ഋഷഭ് പന്തിന്റെ സാന്നിധ്യം ഇന്ത്യൻ ടീമിന് നഷ്ടമായാലും, ടെസ്റ്റ് മത്സരത്തിൽ ഒരിക്കലും വിരസമായ ഒരു നിമിഷം ഉണ്ടാകില്ലെന്ന് ഉറപ്പിക്കാൻ വിരാട് കോഹ്ലി ഉള്ളപ്പോൾ ആർക്കും അത്തരത്തിൽ ഒരു വിരസമായ നിമിഷം തോന്നില്ല എന്നുറപ്പാണ്.

അങ്ങനെ ഒരു സംഭവം ഇന്നലെയും ഉണ്ടായി..സ്‌കോർ 100/3 എന്ന നിലയിൽ ഓസ്‌ട്രേലിയൻ ഇന്നിംഗ്‌സിന്റെ 29-ാം ഓവറിൽ ഉസ്മാൻ ഖവാജയും ട്രാവിസ് ഹെഡുമാണ് ക്രീസിൽ. അപ്പോഴാണ് സ്റ്റംപ് മൈക്ക് കോഹ്‌ലിയെ പിടിച്ചത്. അശ്വിന്റെ ഒരു പന്തിൽ ഖവാജ ഷോട്ട് കളിക്കാൻ ശ്രമിച്ചപ്പോൾ ആയിരുന്നത് . ഫസ്റ്റ് സ്ലിപ്പിൽ കോഹ്ലി അശ്വിനോട് ഇങ്ങനെ പറഞ്ഞു: “ആഷ്… യേ ബോൾ മാർ രഹ താ യേ (ആഷ്… അവൻ ആ പന്ത് അടിക്കാൻ പോകുകയായിരുന്നു)”.

കോഹ്ലി പറഞ്ഞതിന്റെ അർഥം തനിക്ക് മനസിലായി എന്നാണ് ഖവാജ ആ ബോളിന് ശേഷം കോഹ്‌ലിയോട് പറഞ്ഞത്.  ഖവാജയുടെ ജനനം പാകിസ്താനിലാണ് എന്ന് മനസിലാക്കിയ കോഹ്ലി തനിക്ക് പറ്റിയ അബദ്ധം ഓർത്ത് ചിരിക്കുക ആയിരുന്നു. ഖവാജയും അതിനൊപ്പം ചേർന്നതോടെ കമന്ററി പാനലും കോഹ്‌ലിക്കൊപ്പം ചേർന്നു.

Latest Stories

വഖഫ് ബിൽ കൊണ്ട് മുനമ്പം പ്രശ്നം തീരില്ല, ബി ജെ പിയുടെ രാഷ്ട്രീയ മുതലെടുപ്പ് പൊളിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ല, സൺഡേ ക്ലാസിലും മദ്രസകളിലും ലഹരിവിരുദ്ധ പ്രചാരണം നടത്തുമെന്ന് മുഖ്യമന്ത്രി

ആ തെറ്റ് ആവര്‍ത്തിക്കരുത്!

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിനായി നാലര ലക്ഷം രൂപ അനുവദിച്ചു, നടക്കുന്നത് ആറാംഘട്ട പരിപാലനം

സ്റ്റാർലിങ്ക് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ; ഇന്ത്യയ്ക്കുള്ള നിക്ഷേപ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്തു

IPL 2025: റിയാന്‍ പരാഗിനെ രാജസ്ഥാന്‍ ക്യാപ്റ്റനാക്കിയത് ശരിയായ തീരുമാനമായിരുന്നു, ഞാന്‍ ആ ടീമിലുണ്ടായിരുന്നതുകൊണ്ട് എനിക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നു, വെളിപ്പെടുത്തി ഇന്ത്യന്‍ താരം

കോണ്‍ഗ്രസിന്റെ മോശം 'സ്‌ട്രൈക്ക് റേറ്റില്‍' ബിഹാറിലെ യോഗങ്ങള്‍; ആ തെറ്റ് ആവര്‍ത്തിക്കരുത്!

'കളക്ടർമാർക്ക് വഖഫ് ഭൂമികളിൽ അന്വേഷണം നടത്താം, ഇടക്കാല ഉത്തരവ് നാളെത്തെ വാദം കൂടി കേട്ട ശേഷം'; സുപ്രീംകോടതി നിർദേശങ്ങൾ ഇങ്ങനെ

"ഹിന്ദു ബോർഡുകളിൽ മുസ്‌ലിങ്ങൾ ഉണ്ടാകുമോ? അത് തുറന്നു പറയൂ": കേന്ദ്രത്തോട് സുപ്രീം കോടതി

ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി.. അത്രത്തോളം ബുദ്ധിമുട്ടായിരുന്നു: ദിയ മിര്‍സ