ക്രിസ്റ്റൽ പാലസിനെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയത്തിൽ ചുവപ്പ് കാർഡിന് ശേഷം കാസെമിറോയെ അറസ്റ്റ് ചെയ്യണമെന്ന് പണ്ഡിറ്റും മുൻ ഫുട്ബോൾ കളിക്കാരനുമായ ഗബ്രിയേൽ അഗ്ബോൺലഹോർ പറയുന്നു.
ഓൾഡ് ട്രാഫോർഡിൽ നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ ബ്രൂണോ ഫെർണാണ്ടസിന്റെയും മാർക്കസ് റാഷ്‌ഫോർഡിന്റെയും ഗോളിൽ മൂന്ന് പോയിന്റ് ഉറപ്പിച്ച റെഡ് ഡെവിൾസ് 2-1 ന് വിജയിച്ചു. എന്നിരുന്നാലും, ആതിഥേയരുടെ നിയന്ത്രണത്തിലാണെന്ന് തോന്നിച്ച ഗെയിം, ആന്റണിക്ക് നേരെ ഉണ്ടായ ഫൗളിനെ തുടർന്നാണ് ടൈറ്റ് ആയത്.
ഇത് ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചു, തുടർന്നുള്ള ഏറ്റുമുട്ടലിനിടെ കാസെമിറോ വിൽ ഹ്യൂസിന്റെ കഴുത്തിൽ പിടിച്ചതായി റീപ്ലേകൾ കാണിച്ചു. VAR റിവ്യൂവിന് ശേഷം മിഡ്ഫീൽഡർക്ക് നേരെ ചുവപ്പ് കാർഡ് കാണപ്പെട്ടു, എന്നാൽ ബ്രസീലിയൻ എയ്‌സ് വലിയ ശിക്ഷ അർഹിക്കുന്നുണ്ടെന്ന് അഗ്ബോൺലാഹോർ വിശ്വസിക്കുന്നു. അദ്ദേഹം ടോക്ക്‌സ്‌പോർട്ടിനോട് പറഞ്ഞു:
“യുഎഫ്‌സിയിൽ തിരിച്ചെത്തിയ ബ്രോക്ക് ലെസ്‌നറാണെന്ന് കാസെമിറോ സ്വയം വിചാരിച്ച് കാണും. വിൽ ഹ്യൂസിനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ നോക്കി , അതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണം. കുട്ടികൾ ഒകെ ഇത് കണ്ടാൽ എന്ത് വശം ആണെന്ന് ഓർത്തിട്ടുണ്ടോ.”
അദ്ദേഹം കൂട്ടിച്ചേർത്തു:
Read more
“ഇത് അമേരിക്കയിലെ ഐസ് ഹോക്കി അല്ല, ഇത് ഫുട്ബോൾ ആണ്, ഞങ്ങൾ അത് കാണാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ കാസെമിറോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് അച്ചടക്കം പഠിപ്പിക്കണം.”.