കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി ഫുട്ബോള്‍ ലോകത്ത് രണ്ടേ രണ്ട് ഇതിഹാസങ്ങളേയുളളു. സാക്ഷാല്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. ആരാണ് ലോകോത്തര ഫുട്‌ബോളര്‍ എന്ന കാര്യത്തില്‍ രണ്ടുപേരുടേയും ആരാധകര്‍ക്കിടയിലും വര്‍ഷങ്ങളായി തര്‍ക്കം നടക്കുന്ന കാര്യമാണ്.
തന്റെ അഞ്ചാമത്തെ ബാലണ്‍ഡി ഓര്‍ ഈഫല്‍ ടവറില്‍ റോണോ ഉയര്‍ത്തിപ്പോള്‍ താനാണ് ഈ ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ എന്ന പ്രസ്താവന ഫുട്ബോള്‍ ലോകത്ത് കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.
എനിക്ക് ഫുട്‌ബോളില്‍ ചെയ്യാന്‍ കഴിയാത്തതൊന്നും മറ്റാര്‍ക്കും ചെയ്യാന്‍ സാധിക്കുകയില്ല. പക്ഷെ മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയാത്തത് പലതും എനിക്ക് സാധിക്കുന്നുണ്ട്. ഞാന്‍ രണ്ട്കാലുംകൊണ്ടും മികച്ചരീതിയില്‍ കളിക്കുന്നുണ്ട്. ഗോളും കണ്ടെത്തുന്നു, ഗോളവസരങ്ങളും സൃഷ്ടിക്കുന്നു് ,വേഗത്തില്‍ കളിക്കാനും കഴിയുന്നു ഇതൊക്കെ എന്റെ ഗുണങ്ങളാണ്.
നിങ്ങള്‍ക്ക് നെയ്മറെയും മെസ്സിയേയും തിരഞ്ഞെടുക്കാം. പക്ഷെ ഒരു കാര്യം ഞാന്‍ പറയട്ടെ ഇവരേക്കാളെല്ലാം പൂര്‍ണനായ കളിക്കാരന്‍ ഞാനാണ് . നമ്മള്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ നമ്മളെ വിമര്‍ശിക്കുക സ്വഭാവികമാണ്. ഞാന്‍ തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍. അതെന്റെ നല്ല സമയത്തുമതെ മോശം സമയത്തുമതെ. അഞ്ചാം ബാലണ്‍ ദ്യോര്‍ മേടിച്ചുകൊണ്ട് റൊണാള്‍ഡോ പറഞ്ഞതാണിത്.
ഏറ്റവുമൊടുവില്‍ ആര്‍ജന്റീനന്‍ ഇതിഹാസം മറഡോണയുടെ പ്രതികരണമാണ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. അദ്ദേഹത്തോട് പൊങ്ങച്ചം പറയുന്നത് നിര്‍ത്തുമോ എന്നാണ് മറഡോണ ചോദിച്ചത്. ഫുട്ബോൾ എസ്പാനക്ക് നൽകിയ അഭിമുഖത്തിലാണ് മറഡോണ ഇങ്ങനെ പ്രതികരിച്ചത്.
തന്നെ സംബന്ധിച്ചിടത്തോളം മെസ്സി, ഡി സ്‌റ്റെഫാനോ, ക്രൈഫ്, ഇങ്ങനെ ഒരുപടി താരങ്ങൾ റൊണാൾഡോക്ക് ഒപ്പമോ അതിലധികമോ മികച്ചു നിൽക്കുന്നവരാണ് എന്നാണ് മറഡോണയുടെ അഭിപ്രായം. എന്നാൽ ടീമിന് ഏറ്റവും അധികം ആവശ്യമുള്ള ഘട്ടത്തിൽ മികച്ച കളി പുറത്തെടുക്കാനുള്ള റൊണാൾഡോയുടെ കഴിവ് അനുപമമാണ്. ജൊഹാൻ ക്രൈഫിൽ മാത്രമാണ് ഈയൊരു കഴിവ് മുൻപ് താൻ കണ്ടിട്ടുള്ളതെന്നും മറഡോണ കൂട്ടിച്ചേർത്തു.
Read more
തന്നെയും മെസ്സിയെയും താരതമ്യപ്പെടുത്തുന്നതിനെതിരെയും മറഡോണ പ്രതികരിച്ചു. കളിക്കളത്തിൽ തന്നോട് സമാനമായ രീതിയിൽ മികവ് പുറത്തെടുക്കുന്നുവെങ്കിലും മെസ്സിയുടെ നേതൃപാടവം അത്രപോര എന്നാണ് മറഡോണയുടെ കണ്ടെത്തൽ. മെസ്സിക്ക് ഒരിക്കലും ഇരുപതോളം വരുന്ന താരങ്ങളെ വാക്കുകൾ കൊണ്ട് ഉത്തേജിപ്പിച്ച് കളിക്കളത്തിൽ മികച്ച പ്രകടനം പുറത്തെടുപ്പിക്കുവാൻ കഴിയില്ല എന്നാണ് മറഡോണ പറയുന്നത്.