എനിക്കത് ഇഷ്ടപ്പെട്ടില്ല, സ്റ്റേഡിയത്തില്‍ എത്തുമ്പോഴേ ക്യാപ്റ്റനെ തീരുമാനിക്കൂ: പോര്‍ച്ചുഗല്‍ പരിശീലകന്‍

സ്റ്റേഡിയത്തില്‍ എത്തുമ്പോഴേ ആരെ ക്യാപ്റ്റനാക്കണമെന്ന് തീരുമാനിക്കൂ എന്ന് പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ്. ദക്ഷിണ കൊറിയക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ക്രിസ്റ്റ്യാനോയുടെ ആംഗ്യം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് സാന്റോസിന്റെ പ്രതികരണം.

എനിക്കത് ഇഷ്ടപ്പെട്ടില്ല. പക്ഷേ, അത് പരിഹരിച്ചു. സ്റ്റേഡിയത്തില്‍ എത്തുമ്പോഴേ ആരെ ക്യാപ്റ്റനാക്കണമെന്ന് തീരുമാനിക്കൂ. ലൈനപ്പ് എങ്ങനെയാവുമെന്ന് പോലും അറിയില്ല. അങ്ങനെയാണ് ഞാന്‍ ഏപ്പോഴും ചെയ്യാറുള്ളത്. എപ്പോഴും ചെയ്യാറുള്ളത് തന്നെ ചെയ്യും- ഫെര്‍ണാണ്ടോ സാന്റോസ് പറഞ്ഞു.

തന്നെ സബ് ചെയ്തപ്പോള്‍ ഒരു ദക്ഷിണ കൊറിയന്‍ താരം വേഗം കേറിപ്പോവാന്‍ തന്നോട് പറഞ്ഞു എന്നും അത് പറയാന്‍ അയാള്‍ക്ക് അധികാരമില്ലാത്തതിനാലാണ് താന്‍ അങ്ങനെ ചെയ്തതെന്നുമാണ് വിവാദത്തോട് ക്രിസ്റ്റ്യാനോ പ്രതികരിച്ചത്.

ഇന്ന് നടക്കുന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് മത്സരം.

Latest Stories

ഭൂരിഭാഗം ചിത്രങ്ങൾക്കും ലഭിക്കുന്നത് തിയേറ്റർ വരുമാനം മാത്രം; വഞ്ചനയ്ക്ക് വിധേയരായി തുടരേണ്ടവരല്ല; നിർമാതാക്കൾക്ക് കത്തയച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

INDIA VS PAKISTAN: അവന്മാരെ കിട്ടിയാൽ അടിച്ചാണ് ശീലം, പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി വിരേന്ദർ സെവാഗ്; നായയയുടെ വാൽ...; കുറിപ്പ് ചർച്ചയാകുന്നു

എം എൽ അശ്വനിയെ വാട്സ്ആപ് ഗ്രൂപ്പിൽ വിമർശിച്ചു; മണ്ഡലം കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്‌ത് ബിജെപി

'അമ്മ', മാതൃദിനത്തിൽ അമ്മയോടൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് മോഹൻലാൽ

വാട്‌സ്ആപ്പ് വഴി ഡീലിംഗ്; കൊറിയർ വഴി എത്തിയ അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങുന്നതിനിടെ ആശുപത്രി സിഇഒ അറസ്റ്റിൽ

INDIAN CRICKET: മുമ്പ് പറഞ്ഞത് പോലെ അല്ല, നീ ഇല്ലെങ്കിൽ ഇപ്പോൾ ഇന്ത്യൻ ടീം ഇല്ല; ദയവായി ആ സാഹസം കാണിക്കരുത്; സൂപ്പർ താരത്തോട് ആവശ്യവുമായി അമ്പാട്ടി റായിഡു

'സുധാകരൻ തന്നെയാണ് സാധാരണ പ്രവർത്തകരുടെ തലയെടുപ്പുള്ള രാജാവ്'; വീണ്ടും അനുകൂല പോസ്റ്റർ

സംഗീത പരിപാടികളിൽ നിന്നുള്ള വരുമാനവും ഒരു മാസത്തെ ശമ്പളവും ദേശീയ പ്രതിരോധ ഫണ്ടിലേക്ക് സംഭാവന ചെയ്യും: ഇളയരാജ

IPL UPDATES: പിഎസ്എല്ലിന് പിന്നാലെ ഇന്ത്യൻ പ്രീമിയർ ലീഗിനും തിരിച്ചടി, ലീഗ് വീണ്ടും തുടങ്ങുമ്പോൾ ഈ താരങ്ങൾ തിരിച്ചെത്തില്ല; ഈ ടീമുകൾക്ക് പണി

'1971ലെ ഇന്ദിരാഗാന്ധിയുടെ കാലഘട്ടവുമായി ഇന്നത്തെ സാഹചര്യത്തെ താരതമ്യം ചെയ്യേണ്ടതില്ല, ഇത് വ്യത്യസ്തം'; ശശി തരൂർ