എല്ലാ രാജ്യങ്ങളിലും പെലെയുടെ പേരിലൊരു സ്റ്റേഡിയം വേണം; നിര്‍ദേശവുമായി ഫിഫ

ഓരോ രാജ്യത്തെയും ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തിന് ഇതിഹാസതാരം പെലെയുടെ പേരിടണമെന്ന് നിര്‍ദേശം മുന്നോട്ടുവെച്ച് അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫ. പെലെയുടെ സംസ്‌കാരച്ചടങ്ങിനായി സാന്റോസിലെത്തിയ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോയാണ് ഇക്കാര്യമറിയിച്ചത്.

ഇതിഹാസ താരത്തോടുള്ള ആദരസൂചകമായാണ് ഫിഫയുടെ ഈ നിര്‍ദേശം. 82 കാരനായ പെലെ കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്തരിച്ചത്. .അര്‍ബുദ ബാധിതനായതിനെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

മൂന്നു ലോകകപ്പുകള്‍ നേടിയ ടീമില്‍ അംഗമായ ഒരേയൊരാളാണ് അദ്ദേഹം. 1958, 1962, 1970 ലോകകപ്പുകള്‍ നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു പെലെ. കളിച്ചിരുന്ന കാലത്ത് ഏറ്റവും പ്രതിഫലം ലഭിച്ചിരുന്ന കായികതാരമായിരുന്നു പെലെ.

ഇരുകാലുകള്‍ കൊണ്ടും ഗോള്‍ നേടാനുള്ള അദ്ദേഹത്തിന്റെ കഴിവ് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കി. 1367 മത്സരങ്ങളില്‍ നിന്ന് 1297 ഗോളുകള്‍ നേടിയ താരാണ് അദ്ദേഹം. ബ്രസീല്‍ ജഴ്‌സിയില്‍ 77 ഗോളുകള്‍ നേടി. രാജ്യാന്തര ഒളിംപിക് കമ്മിറ്റി നൂറ്റാണ്ടിന്റെ കായിക താരമായും അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.

Latest Stories

യുഎസിൽ അഞ്ചാംപനി പടരുന്നു; 2000ൽ നിർമാർജനം ചെയ്ത രോഗം തിരികെ വന്നത് വാക്സിനേഷൻ കുറഞ്ഞതിലൂടെ, 700ലധികം പേർ ചികിത്സയിൽ

IPL 2025: എന്റെ മണ്ടത്തരം എന്റെ മണ്ടത്തരം എന്റെ വലിയ മണ്ടത്തരം, തോൽവിക്ക് കാരണമായി താൻ ചെയ്ത പിഴവിനെക്കുറിച്ച് ഋഷഭ് പന്ത് പറയുന്നത് ഇങ്ങനെ

മീര അന്നേ സ്റ്റാര്‍ ആണ്, ഞങ്ങള്‍ ഒരേ കോളേജിലാണ് പഠിച്ചത്‌, അത്ഭുതത്തോടെയായിരുന്നു അവളെ കണ്ടിരുന്നത്: നയന്‍താര

അനധികൃത സ്വത്ത് സമ്പാദനകേസ്; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് കെ എം എബ്രഹാം

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെകെ രാഗേഷ്

IPL 2025: സ്നേഹം കൊണ്ട് പറയുകയാണ് ധോണി, ചെന്നൈ സൂപ്പർ കിങ്സിന്റെ നന്മക്കായി അത് ചെയ്യുക; നായകനോട് ആവശ്യവുമായി ഹർഭജൻ സിങ്

ഇഡിയെ കളിയാക്കി ഒന്നും പറയില്ല, ഇതിന്റെ പേരില്‍ ഇനി റെയ്ഡ് വിവാദവും വേണ്ട: ജഗദീഷ്

റോബർട്ട് വാദ്രയ്ക്ക് വീണ്ടും ഇ ഡി നോട്ടീസ്; ലണ്ടനിലേതടക്കമുള്ള ഭൂമി ഇടപാടുകളിൽ ഹാജരാകണമെന്ന് നിർദേശം

സല്‍മാന്‍ ഖാനെതിരെ വധഭീഷണി; 26 വയസുകാരൻ പിടിയിൽ, മാനസിക പ്രശ്നമുള്ളയാളെന്ന് സംശയം

'സംവരണത്തിനുള്ളിൽ സംവരണത്തിന് പുതിയ നയം'; ചരിത്രപരമായ തീരുമാനവുമായി തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ