എന്തിനാണ് ഇന്ത്യയ്ക്ക് ഈ കാലിത്തൊഴുത്ത് ലീഗ്, ക്ലബ് വിറ്റ് രക്ഷപ്പെടുകയായിരുന്നെന്ന് ബജാജ്

ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രഫഷണല്‍ ലീഗുകളില്‍ ഒന്നായ ഐലീഗിനെതിരെ ആഞ്ഞടിച്ച് മിനര്‍വ്വ പഞ്ചാബ് എഫ്‌സി ഉടയായിരുന്നു രഞ്ജിത്ത് ബജാജ്. ഐലീഗില്‍ കളിക്കുന്നത് ദുരന്തമാണെന്നും ഫുട്‌ബോള്‍ അധികാരികളൊന്നും ഐലീഗിന് എന്തെങ്കിലും പരിഗണന നല്‍കുന്നതായി തോന്നുന്നില്ലെന്നും ബജാജ് പറയുന്നു.

ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ അവസാന കാല ചര്‍ച്ചകളില്‍ നിന്നും തന്നെ തനിയ്ക്ക് ഇക്കാര്യം മനസ്സിലായെന്നും ഐ ലീഗിന് മൂന്ന് വര്‍ഷങ്ങളിലേക്ക് പ്രൊമോഷന്‍ പോലും ഇല്ലെന്നും ബജാജ് പറയുന്നു.

ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും ഐലീഗ് വിട്ടതോടെ വരും വര്‍ഷങ്ങളില്‍ ടെലിവിഷന്‍ ടെലികാസ്റ്റ് പോലും ഐലീഗിന് ഉണ്ടാകില്ലെന്ന് പറയുന്ന ബജാജ്, ടീമുടമകള്‍ക്ക് ധനനഷ്ടം മാത്രമായിരിക്കും ഇവിടെ ഉണ്ടാകുകയെന്നും കൂട്ടിചേര്‍ത്തു. ഐലീഗിലൂടെ ഏഷ്യന്‍ ടൂര്‍ണമെന്റുകളിലേക്ക് യോഗ്യത ഇല്ലെന്നും എന്നാല്‍ റിലഗേഷന്‍ ഉണ്ടെന്നും ബജാജ് പറയുന്നു.

ഡെമ്പോ ക്ലബ് മുമ്പ് ചെയ്തത് പോലെ ഐലീഗ് വേണ്ടെന്ന് വെച്ച് മികച്ചൊരു അക്കാദമി തുടങ്ങാനാണ് തന്റെ പ്ലാനെന്നും അതിനാലാണ് മിനര്‍വ പഞ്ചാബിനെ വിറ്റതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

സുവര്‍ണക്ഷേത്രത്തിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് മര്‍ദ്ദനം; അക്രമി പൊലീസ് കസ്റ്റഡിയില്‍

വാഹന നികുതി കുടിശ്ശികയുണ്ടോ? ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

പാതിവില തട്ടിപ്പ്, കെഎന്‍ ആനന്ദകുമാറിന് ശസ്ത്രക്രിയ; നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍

സെക്യൂരിറ്റി ജീവനക്കാരും മനുഷ്യരാണ്; തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

ബിജെപിക്കെതിരെ സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്ന തെക്കേ ഇന്ത്യന്‍ പോര്‍വിളി; മണ്ഡല പുനര്‍നിര്‍ണയവും 'ഇന്ത്യ'യുടെ ഒന്നിച്ചുള്ള പോരാട്ടവും

അന്തരാഷ്ട്ര ലഹരി സംഘം കേരള പൊലീസിന്റെ പിടിയില്‍; ടാന്‍സാനിയന്‍ സ്വദേശികളെ പിടികൂടിയത് പഞ്ചാബില്‍ നിന്ന്

24 മണിക്കൂറിനുള്ളിൽ 23,000 അധികം ടിക്കറ്റുകൾ; റീ റിലീസിന് ഒരുങ്ങി സലാർ !

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; പ്രതി ആകാശ് റിമാന്റില്‍

മത്സരത്തിന് ശേഷം ധോണി പറഞ്ഞത് അപ്രതീക്ഷിത വാക്കുകൾ, ഇന്നും ഞാൻ ...; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ