"ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടാണ് ഞാൻ ഇവിടെ എത്തിയത്"; ലയണൽ മെസിയുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബാഴ്‌സലോണയ്ക്ക് വേണ്ടി എക്കാലത്തെയും ഗംഭീര പ്രകടനം നടത്തിയ താരം ആരാണെന്ന് ചോദിച്ചാൽ ഒരേ സ്വരത്തിൽ ആരാധകർ പറയുന്ന പേര് അത് ലയണൽ മെസി എന്നായിരിക്കും. ബാഴ്‌സയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ വ്യക്തിയും മെസി തന്നെ. നിലവിൽ 125 ആം ആനിവേഴ്സറി സെലിബ്രേഷൻ ബാഴ്സ നടത്തുന്നുണ്ട്. ഈ ചടങ്ങിലേക്ക് മെസിയെ ക്ഷണിച്ചിരുന്നുവെങ്കിലും വരാൻ സാധിക്കില്ലെന്ന് മെസി അറിയിക്കുകയായിരുന്നു. പകരം ഇതുമായി ബന്ധപ്പെട്ട അഭിമുഖം മെസി പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

ബാഴ്സയിലെ ഏറ്റവും മനോഹരമായ അതല്ലെങ്കിൽ അസാധാരണമായ നിമിഷം ഏതാണ് എന്ന് അദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു. സീനിയർ ടീമിന് വേണ്ടിയുള്ള അരങ്ങേറ്റമാണോ റോമിൽ വെച്ച് നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നേടിയ ഗോളാണോ ഫസ്റ്റ് ബാലൺ ഡി ഓർ പുരസ്കാരമാണോ എന്നായിരുന്നു ചോദ്യം.

ലയണൽ മെസി പറയുന്നത് ഇങ്ങനെ:

” ഒരു നിമിഷത്തെ മാത്രം തിരഞ്ഞെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാൻ എനിക്ക് വേണ്ടി തെരഞ്ഞെടുക്കാൻ ആരെയെങ്കിലും ഏൽപ്പിക്കുകയാണ് ചെയ്യാറുള്ളത്. ഇനി ഒരെണ്ണം തിരഞ്ഞെടുക്കണം എന്ന് നിർബന്ധമാണെങ്കിൽ ഞാൻ എന്റെ അരങ്ങേറ്റത്തെ തിരഞ്ഞെടുക്കും. കാരണം ഒരുപാട് ത്യാഗങ്ങൾ സഹിച്ചുകൊണ്ടാണ് ഞാൻ അവിടെ വരെ എത്തിയത്. അർജന്റീനയിൽ നിന്നും സ്പെയിനിലേക്ക് എന്റെ ജീവിതം പറിച്ച് നടുകയായിരുന്നു.ആ അരങ്ങേറ്റമാണ് എല്ലാം മാറ്റി മറിച്ചത്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം “ ലയണൽ മെസി പറഞ്ഞു.

Latest Stories

പാകിസ്ഥാന്‍ നിബന്ധനകള്‍ മറന്നോ? അജിത് ഡോവല്‍ മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു; സംയമനം പാലിച്ച് പ്രതിരോധ മന്ത്രാലയം

'വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ഇതെന്ത് സംഭവിച്ചു'; ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങളെന്ന് ഒമര്‍ അബ്ദുള്ള

വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു; പ്രഖ്യാപനം നേരത്തെ ആകാമായിരുന്നു; അതിര്‍ത്തി ഗ്രാമങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായതായി ഒമര്‍ അബ്ദുള്ള

ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്, തീരുമാനം വിവേകപൂര്‍ണം; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപിയുടെ എക്‌സ് പോസ്റ്റ്; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

ഇന്ത്യന്‍ സൈന്യം പള്ളികള്‍ ആക്രമിച്ചിട്ടില്ല, തകര്‍ത്തത് ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രം; പാക് വ്യാജ പ്രചരണങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം; വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതായി സ്ഥിരീകരണം

നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിക്കുന്നു; തീരുമാനത്തിന് പിന്നില്‍ അമേരിക്കയുടെ ഇടപെടലില്ല; നടപടി ഇരു സൈന്യങ്ങളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്

ഒറ്റക്കൊമ്പനെ തീർക്കാൻ ആരും ഇല്ല, 15 ആം ദിനവും റെക്കോഡ് ബുക്കിങ്ങുമായി 'തുടരും'; ഇനി തകർക്കാൻ ഏത് റെക്കോഡുണ്ട് ബാക്കി

സമാധാനം പറയുന്നവര്‍ പാകിസ്ഥാന് കയ്യയച്ചു നല്‍കുന്ന സഹായധനം; നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ