കലൂര്‍ സ്റ്റേഡിയം സുരക്ഷിതമല്ല, ഇന്തോനേഷ്യയില്‍ സംഭവിച്ചത് ആവര്‍ത്തിക്കരുത്; മുന്നറിയിപ്പുമായി എ.എഫ്.സി

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും വലിയ ആരാധകരുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആസ്ഥാനമാണ് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം. ഓരോ തവണയും ഇവിടെ മത്സരം വരുമ്പോള്‍ സ്റ്റേഡിയം മഞ്ഞക്കടലാകാറാണ് പതിവ്. ഇതില്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ പ്രയാഭേദമന്യേ എല്ലാവരുമുണ്ട്. എന്നാല്‍ ഇത്തരം അന്തരീക്ഷം അതിശയിപ്പിക്കുന്നതാണെങ്കിലും, കലൂര്‍ സ്റ്റേഡിയം ദുരന്ത മുഖത്താണെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി).

അടുത്തിടെ ഇവിടെ നടന്ന ഐഎസ്എല്‍ ഉദ്ഘാടന മത്സരം വീക്ഷിച്ച ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഡാറ്റ് സെരി വിന്‍ഡ്സര്‍ ജോണ്‍ ആണ് ഇത്തരമൊരു ആശങ്കകരമായ മുന്നറിയിപ്പ് നല്‍കിയത്. സ്റ്റേഡിയത്തില്‍ സുരക്ഷയൊരുക്കുന്ന പദ്ധതികളില്‍ വളരെയധികം ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം ഇന്തോനേഷ്യയില്‍ ഒരു വര്‍ഷം മുന്‍പ് സംഭവിച്ച കാര്യം ഓര്‍മിപ്പിക്കുകയും ചെയ്തു.

കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരം കാണാനെത്തിയ സമയത്ത് ഒരുപാട് കുടുംബങ്ങള്‍ അവിടെയുണ്ട്. കുട്ടികളും സ്ത്രീകളുമെല്ലാം വരുന്നത് ഫുട്‌ബോളിന് നല്ലൊരു കാര്യം തന്നെയാണെങ്കിലും അതിനൊപ്പം അതൊരു ദുരന്തത്തിനുള്ള ചേരുവ കൂടിയാണ്. ഇതുപോലെയുള്ള സംഭവങ്ങള്‍ മുമ്പ് നടന്നിട്ടുണ്ട്. ഇന്തോനേഷ്യയില്‍ ഒരു വര്‍ഷം മുന്‍പ് സംഭവിക്കുകയുണ്ടായി. അതിനാല്‍ തന്നെ ശ്രദ്ധയില്ലാതെ അത് വീണ്ടും ആവര്‍ത്തിക്കാന്‍ വഴിയൊരുക്കരുത്. അതെല്ലാവരെയും ബാധിക്കുന്ന ദുരന്തമായി മാറും.

എഎഫ്സിയുടെയും എഐഎഫ്എഫിന്റെയും പ്രധാന ആശങ്കയിപ്പോള്‍ ഇതാണെന്ന് ഞാന്‍ പറയുന്നു. സൗകര്യങ്ങളുടെ കുറവെന്ന് പറയുമ്പോള്‍ അതില്‍ സെക്യൂരിറ്റി, ഫാന്‍സിനെ വേര്‍തിരിക്കല്‍, ഒഫിഷ്യല്‍, കളിക്കാര്‍ എല്ലാമുണ്ട്. എന്നാല്‍ സ്റ്റേഡിയത്തിന്റെ ലൊക്കേഷനും പൊസിഷനും ഇതൊന്നും നേരെ സംഭവിക്കാന്‍ സമ്മതിക്കുന്നില്ല. നിങ്ങളൊരു മെട്രോ ഇറങ്ങിയാല്‍ നേരെ സ്റ്റേഡിയത്തിലാണ്. അതിനാല്‍ എല്ലാവരും വരുന്നു. പക്ഷെ അപ്പോള്‍ സുരക്ഷക്കുള്ള പദ്ധതികള്‍ എന്തെല്ലാമാണ്?

സ്റ്റേഡിയം തന്നെ അല്‍പ്പം പഴക്കമുള്ളതാണ്. ഡ്രസ്സിംഗ് റൂമുകള്‍, വിഐപി ഏരിയ അങ്ങനെ എല്ലാ കാര്യങ്ങളിലും നവീകരണം ആവശ്യമാണ്. കാരണം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുമ്പോള്‍, മുന്‍നിര ടീമുകള്‍ അവിടെ ഒരു മികച്ച തലത്തിലുള്ള സൗകര്യങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കും- ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ഡാറ്റ് സെരി വിന്‍ഡ്സര്‍ ജോണ്‍ പറഞ്ഞു.

Latest Stories

പാകിസ്ഥാന്‍ നിബന്ധനകള്‍ മറന്നോ? അജിത് ഡോവല്‍ മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു; സംയമനം പാലിച്ച് പ്രതിരോധ മന്ത്രാലയം

'വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ഇതെന്ത് സംഭവിച്ചു'; ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങളെന്ന് ഒമര്‍ അബ്ദുള്ള

വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു; പ്രഖ്യാപനം നേരത്തെ ആകാമായിരുന്നു; അതിര്‍ത്തി ഗ്രാമങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായതായി ഒമര്‍ അബ്ദുള്ള

ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്, തീരുമാനം വിവേകപൂര്‍ണം; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപിയുടെ എക്‌സ് പോസ്റ്റ്; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

ഇന്ത്യന്‍ സൈന്യം പള്ളികള്‍ ആക്രമിച്ചിട്ടില്ല, തകര്‍ത്തത് ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രം; പാക് വ്യാജ പ്രചരണങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം; വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതായി സ്ഥിരീകരണം

നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിക്കുന്നു; തീരുമാനത്തിന് പിന്നില്‍ അമേരിക്കയുടെ ഇടപെടലില്ല; നടപടി ഇരു സൈന്യങ്ങളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്

ഒറ്റക്കൊമ്പനെ തീർക്കാൻ ആരും ഇല്ല, 15 ആം ദിനവും റെക്കോഡ് ബുക്കിങ്ങുമായി 'തുടരും'; ഇനി തകർക്കാൻ ഏത് റെക്കോഡുണ്ട് ബാക്കി

സമാധാനം പറയുന്നവര്‍ പാകിസ്ഥാന് കയ്യയച്ചു നല്‍കുന്ന സഹായധനം; നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ