ലയണൽ മെസിയുടെ ജേയ്സിക്ക് പരാഗ്വെയിൽ വിലക്ക്; ജേഴ്‌സി വിലക്ക് മറികടക്കുമെന്ന് അർജൻ്റീന പരിശീലകൻ

പരാഗ്വെ, അർജൻ്റീന മത്സരത്തിൽ എതിരാളികളുടെ ജേയ്സിക്ക് വിലക്കേർപ്പെടുത്തി പരാഗ്വെ. ലാറ്റിൻ അമേരിക്കൻ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തിൽ എതിരാളികളുടെ ജേഴ്‌സികൾക്ക് പരാഗ്വേ ഫുട്ബോൾ അസോസിയേഷൻ (എപിഎഫ്) വിലക്ക് ഏർപ്പെടുത്തിയെങ്കിലും ലയണൽ മെസിയുടെ ജേഴ്‌സികൾ ഹോം സെക്ഷനിലേക്ക് കൊണ്ടുവരുമെന്ന് അർജൻ്റീനിയൻ കോച്ച് ലയണൽ സ്‌കലോനി ഉറപ്പുനൽകുന്നു.

വ്യാഴാഴ്ച അസുൻസിയോണിലെ ഡിഫെൻസേഴ്‌സ് ഡെൽ ചാക്കോ സ്റ്റേഡിയത്തിൽ അർജൻ്റീന പരാഗ്വേയുമായി കളിക്കും. അർജൻ്റീനയുടെയോ അർജൻ്റീനിയൻ ക്ലബ്ബുകളുടെയോ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരുടെ ഷർട്ടുകളോ ധരിക്കരുതെന്ന് എപിഎഫ് മാനേജർ ഫെർണാണ്ടോ വില്ലാസ്ബാവോ ഹോം കാണികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. “മറ്റൊരു ടീമിൻ്റെ ജേർസി ഞങ്ങൾ അനുവദിക്കില്ല. ഇത് മെസിക്കെതിരെയുള്ള ഒരു പ്രശ്നമല്ല. എല്ലാ ഫുട്ബോൾ കളിക്കാരുടെയും കരിയറിനെ ഞങ്ങൾ ബഹുമാനിക്കുന്നു. ഹോം ഗ്രൗണ്ട് ഞങ്ങൾക്ക് വളരെ പ്രധാനമാണ്.” വില്ലാസ്ബോവ ബുധനാഴ്ച പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

പരാഗ്വേ കോച്ച് ഗുസ്താവോ അൽഫാരോ പറഞ്ഞു: “എനിക്ക് ടീ-ഷർട്ട് വിലക്കുമായി ഒരു ബന്ധവുമില്ല. എനിക്ക് അതേക്കുറിച്ച് യാതൊരു ധാരണയുമില്ലായിരുന്നു. സംഘർഷത്തിൻ്റെ സാധ്യതയുള്ള ഉറവിടത്തിൻ്റെ മാർജിൻ കുറയ്ക്കുക എന്നതാണ് ആശയമെന്ന് ഞാൻ കരുതുന്നു.” “നാളെ മെസി ഞങ്ങളുടെ എതിരാളിയാണ്, പെറുവിനെതിരെ അവൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച കളി ഞാൻ ആശംസിക്കുന്നു, പക്ഷേ നാളെയല്ല.” അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, രാജ്യത്തെ എക്കാലത്തെയും മികച്ച സ്‌കോററും ലോകകപ്പ് ജേതാവുമായ അർജൻ്റീനയുടെ പത്താം നമ്പറിൻ്റെ ആഗോള സ്വാധീനം വളരെ വലുതാണെന്ന് സ്‌കലോനി പറഞ്ഞു.

Latest Stories

'വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ഇതെന്ത് സംഭവിച്ചു'; ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങളെന്ന് ഒമര്‍ അബ്ദുള്ള

വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു; പ്രഖ്യാപനം നേരത്തെ ആകാമായിരുന്നു; അതിര്‍ത്തി ഗ്രാമങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായതായി ഒമര്‍ അബ്ദുള്ള

ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്, തീരുമാനം വിവേകപൂര്‍ണം; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപിയുടെ എക്‌സ് പോസ്റ്റ്; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

ഇന്ത്യന്‍ സൈന്യം പള്ളികള്‍ ആക്രമിച്ചിട്ടില്ല, തകര്‍ത്തത് ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രം; പാക് വ്യാജ പ്രചരണങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം; വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതായി സ്ഥിരീകരണം

നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിക്കുന്നു; തീരുമാനത്തിന് പിന്നില്‍ അമേരിക്കയുടെ ഇടപെടലില്ല; നടപടി ഇരു സൈന്യങ്ങളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്

ഒറ്റക്കൊമ്പനെ തീർക്കാൻ ആരും ഇല്ല, 15 ആം ദിനവും റെക്കോഡ് ബുക്കിങ്ങുമായി 'തുടരും'; ഇനി തകർക്കാൻ ഏത് റെക്കോഡുണ്ട് ബാക്കി

സമാധാനം പറയുന്നവര്‍ പാകിസ്ഥാന് കയ്യയച്ചു നല്‍കുന്ന സഹായധനം; നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയായെന്ന് ട്രംപ്; അമേരിക്ക നടത്തിയ ചർച്ച വിജയിച്ചെന്ന് ട്വീറ്റ്