മാസ്ക് വെച്ച് കളിക്കാൻ എംബപ്പേ, യുവേഫ നിലപാട് ഇങ്ങനെ; ഫ്രാൻസ് ക്യാമ്പിൽ ആ ആശങ്ക

ഓസ്ട്രിയയുമായിട്ടുള്ള മത്സരത്തിൽ ഫ്രാൻസ് നായകൻ കൈലിയൻ എംബാപ്പയ്ക്ക് മൂക്കിന് ഗുരുതരമായ പരിക്കേറ്റിരുന്നു. നിലവിൽ സർജറി ഒന്നും തന്നെ വേണ്ടെന്നാണ് ഫ്രാൻസ് മെഡിക്കൽ ടീം പുറത്തു വിടുന്ന വിവരം. താരത്തിന് ഇപ്പോൾ ഭേദമായി വരുന്നുണ്ടെന്നും അടുത്ത മത്സരം കളിക്കാൻ സാധ്യത ഉണ്ടെന്നും ആണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട്. എന്നാൽ പൂർണമായി മൂക്ക് ഭേദം ആകാത്തതിനാൽ അദ്ദേഹം മാസ്ക് വെച്ച കളിക്കാനാണ് സാധ്യത എന്നാണ് കരുതപ്പെടുന്നത്.

യുവേഫ റൂൾ ബുക്കിൽ ഒരു താരത്തിനും ചുമ്മാ മാസ്ക് വെച്ച് കളിക്കാൻ അനുവാദം ഇല്ല. ഒരു നിറത്തിലുള്ളതും, മറ്റു കളിക്കാർക്ക് പരിക്കുകൾ പറ്റാത്ത തരത്തിലുള്ള മാസ്കുകൾ മാത്രേ അനുവദിക്കൂ. ഇത്തരം മാസ്കുകൾ വെക്കുന്നതിനു യൂഎഫയുടെ അംഗീകാരവും ലഭിക്കണം എന്നാൽ മാത്രേ ഇത് കളിക്കളത്തിൽ അനുവദിക്കൂ. നെതെർലാൻഡ്‌സുമായിട്ടുള്ള മത്സരത്തിന് മുൻപ് യുഎഫ്എയുമായി ഫ്രാൻസ് ടീം ചർച്ചയ്ക്ക് കൂടും എന്നാണ് കിട്ടുന്ന വിവരം.

ഫ്രാൻസ് കോച്ച് ദിദിയർ ദെഷാംപ്‌സ് എംബാപ്പയുടെ നിലവിലെ സ്ഥിതിയെ കുറിച്ച പറഞ്ഞത് ഇങ്ങനെ:

“എംബാപ്പയ്ക്ക് നല്ല പുരോഗതി ഉണ്ട്. ഇന്നലെ വൈകിട്ട് കുറിച്ച നേരം വ്യായാമം ചെയ്യാൻ ശ്രമിച്ചു. നെതെർലാൻഡ്‌സുമായിട്ടുള്ള മത്സരത്തിൽ ഇറങ്ങാൻ സാധിക്കും എന്ന് തന്നെ ആണ് പ്രതീക്ഷിക്കുന്നത്. ഞങ്ങളുടെ മെഡിക്കൽ ടീം അദ്ദേഹത്തെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അവൻ ഗുരുതരാവസ്ഥ തരണം ചെയ്യ്തു എന്ന് കണക്കാക്കാം. ”

നാളെ ഇന്ത്യൻ സമയം 12.30 നാണ് ഫ്രാൻസ് നെതർലൻഡ്‌സ്‌ പോരാട്ടം. നാളെ എംബപ്പേ കളിച്ചില്ലെങ്കിലും ഫ്രാൻസ് ടീം നല്ല ശക്തരായ ടീം ആണ്. അത് കൊണ്ട് തന്നെ അദ്ദേഹം ഒരു കളി വിശ്രമിച്ച് അടുത്ത കളി ഇറങ്ങിയാൽ മതി എന്നാണ് ആരാധകരും പറയുന്നത്.