മെസിയും റൊണാള്‍ഡോയുമല്ല, അവരെക്കാള്‍ മികച്ചത് ഈ താരമെന്ന് ലിവര്‍പൂള്‍ ഇതിഹാസം

നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ മെസ്സിയ്ക്കും റൊണാള്‍ഡോയ്ക്കും മുകളിലാണ് ലിവര്‍പൂള്‍ ഫോര്‍വേഡ് താരം മുഹമ്മദ് സലാഹ് എന്ന് ലിവര്‍പൂള്‍ ഇതിഹാസ താരം ഇയാന്‍ റഷ്. സലാഹിനെ വാനോളം പുകഴ്ത്തിയ റഷ് പെനാല്‍റ്റി ബോക്‌സിലെത്തിയാല്‍ സലാഹ് മെസ്സിയാണെന്നും പറഞ്ഞു.

റയല്‍ സലാഹിനെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതായി വിവരമുണ്ട്. കാലില്‍ പന്തെത്തിയാല്‍ ശരവേഗതത്തില്‍ കുതിക്കുന്ന സലാഹിന്റെ പ്രകടനം അവിശ്വസനീയമാണ്. ആരെയും കുറ്റപ്പെടുത്താനാവില്ല. ലിവര്‍പൂളിന് അടുത്തകാലത്തെങ്കിലും പ്രീമിയര്‍ലീഗ് ജയിക്കണമെങ്കില്‍ സലാഹയെ പോലുള്ള താരങ്ങളെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും റഷ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ജൂണില്‍ 9 മില്യണ്‍ യൂറോയുടെ കരാറിലാണ് ഈജിപ്ഷ്യന്‍ താരമായ സലാഹ് ലിവര്‍പൂളില്‍ എത്തുന്നത്. ലിവര്‍പൂളിനെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയ്ക്കാണ് ക്ലബ്ബ് സലാഹിനെ ആന്‍ഫീല്‍ഡിലെത്തിച്ചത്. സീസണിലെ ലിവര്‍പൂളിന്റെ ടോപ്സ്‌കോററായ സലാഹ് പ്രീമിയര്‍ ലീഗില്‍ 17 ഗോളുകളാണ് നേടിയത്.