പഴയ തലമുറയിലുള്ളവർക്ക് മറഡോണയോടും, ഇപ്പോഴത്തെ തലമുറയ്ക്ക് ലയണൽ മെസിയോടുമാണ് താല്പര്യം: നരേന്ദ്ര മോദി

ഫുട്ബാളിൽ അർജന്റീന സംഭാവന ചെയ്ത രണ്ട് ഇതിഹാസങ്ങളാണ് ലയണൽ മെസിയും ഡീ​ഗോ മറഡോണയും. ഇരുവരും തങ്ങളുടെ സ്വപ്നസാക്ഷാത്കാരമായ ലോകകപ്പ് നേടി രാജ്യത്തെ ഉന്നതങ്ങളിൽ എത്തിച്ചവരാണ്. ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ഈ രണ്ട് അർജന്റീനൻ ഇതിഹാസങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

നരേന്ദ്ര മോദി പറയുന്നത് ഇങ്ങനെ:

” ഇന്ത്യയിൽ നിരവധി മേഖലകളിൽ ഫുട്ബോൾ വലിയ ആവേശമാണ്. ഇന്ത്യയുടെ വനിത ഫുട്ബോൾ മികച്ച പ്രകടനം നടത്തുന്നു. അതുപോലെ പുരുഷ ടീമും മികച്ച മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. കുറച്ചുകാലം പിന്നോട്ടുപോയാൽ, 1980കളിൽ എപ്പോഴും കേട്ടുകൊണ്ടിരുന്ന പേര് ഡീ​ഗോ മറഡോണയുടേതാണ്”

നരേന്ദ്ര മോദി തുടർന്നു:

” പഴയ തലമുറയിലുള്ളവർക്ക് മറഡോണ ഒരു വലിയ ഇതിഹാസം തന്നെയായിരുന്നു. എന്നാൽ ഇപ്പോഴത്തെ തലമുറയോട് ചോദിച്ചാൽ അവർ അതിവേ​ഗം ലയണൽ മെസിയുടെ പേര് പറയും” നരേന്ദ്ര മോദി പറഞ്ഞു.

Read more

2020 നവംബർ 25 നാണ് ഡീ​ഗോ മറഡോണ ലോകത്തോട് വിട പറഞ്ഞത്. ലയണൽ മെസിയാകട്ടെ ഫുട്ബാളിൽ ഈ പ്രായത്തിലും മായാജാലം സൃഷ്ടിക്കുകയാണ്. തന്റെ ഫുട്ബോൾ കരിയറിൽ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് മെസി ഇപ്പോൾ കടന്നു പോകുന്നത്. 2026 ലോകകപ്പിൽ താൻ അർജന്റീനയുടെ കൂടെ ഉണ്ടക്കയം എന്നാണ് മെസി പറയുന്നത്.