"ഈ മത്സരം ഒരു യുദ്ധമായി കാണരുത്, ഞങ്ങൾക്ക് അങ്ങനെയല്ല"; ബയേൺ മ്യൂണിക്ക്, ബാഴ്‌സിലോണ മത്സരത്തെ കുറിച്ച് ഹാൻസി ഫ്ലിക്കിന്റെ വാക്കുകൾ ഇങ്ങനെ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ആരാധകർ ഉറ്റു നോക്കുന്ന മത്സരമാണ് ബുധനാനഴ്ച അരങ്ങേറുന്നത്. കരുത്തരായ ബാഴ്സയും ബയേണും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ബാഴ്സിലോണയുടെ ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടത്താൻ നിശ്ചയിച്ചിരുക്കുന്നത്. മത്സരത്തിൽ ഏറ്റവും മികച്ച കളിക്കാർ എല്ലാവരും അണിനിരക്കുന്നുണ്ട്. ബാഴ്‌സയുടെ മികച്ച താരമായ റോബർട്ട് ലെവൻഡോസ്ക്കിയും ബയേണിന്റെ ഹാരി കെയ്നും തമ്മിൽ ഏറ്റുമുട്ടുന്നത് കാണാൻ ആരാധകർ ഏറെനാളായി കാത്തിരിക്കുകയാണ്.

എന്നാൽ ഈ മത്സരം താരങ്ങൾ തമ്മിലുള്ള യുദ്ധമായി കാണരുതെന്നും ഇത് ടീമുകൾ തമ്മിലുള്ള മത്സരമായി കാണണമെന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ബാഴ്‌സയുടെ പരിശീലകനായ ഹാൻസി ഫ്ലിക്ക്.

ഹാൻസി ഫ്ലിക്ക് പറയുന്നത് ഇങ്ങനെ:

“ഇത് താരങ്ങൾ തമ്മിലുള്ള പോരാട്ടമോ യുദ്ധമോ അല്ല. ഇത് ടീമുകൾ തമ്മിലുള്ള മത്സരമാണ്. ലെവ ഗോളടിച്ചാൽ ഞാൻ വളരെയധികം സന്തോഷവാനായിരിക്കും. ടീമുമായി അദ്ദേഹം വളരെയധികം കണക്ടഡ് ആണ്. ഇതൊരിക്കലും കെയ്‌നും ലെവയും തമ്മിലുള്ള മത്സരമല്ല. ബാഴ്സയും ബയേണും തമ്മിലുള്ള മത്സരമാണ്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം ” ഇതാണ് ഫ്ലിക്ക് പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ ഗംഭീര പ്രകടനമാണ് ബാഴ്‌സിലോണ നടത്തുന്നത്. എന്നാൽ ഒട്ടും മോശമല്ല എതിരാളികളായ ബയേൺ. മുൻപ് ഒരുപാട് തവണ ബാഴ്‌സ ബയേണിനോട് തോൽവി ഏറ്റു വാങ്ങിയിട്ടുണ്ട്. എന്നാൽ ഇത്തവണ മോശമായ ടീം ആയിട്ടല്ല ബാഴ്‌സിലോണ ഇറങ്ങുന്നത്. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമാണ് അവർ ഇപ്പോൾ.

Latest Stories

ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ല, സൺഡേ ക്ലാസിലും മദ്രസകളിലും ലഹരിവിരുദ്ധ പ്രചാരണം നടത്തുമെന്ന് മുഖ്യമന്ത്രി

ആ തെറ്റ് ആവര്‍ത്തിക്കരുത്!

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിനായി നാലര ലക്ഷം രൂപ അനുവദിച്ചു, നടക്കുന്നത് ആറാംഘട്ട പരിപാലനം

സ്റ്റാർലിങ്ക് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ; ഇന്ത്യയ്ക്കുള്ള നിക്ഷേപ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്തു

IPL 2025: റിയാന്‍ പരാഗിനെ രാജസ്ഥാന്‍ ക്യാപ്റ്റനാക്കിയത് ശരിയായ തീരുമാനമായിരുന്നു, ഞാന്‍ ആ ടീമിലുണ്ടായിരുന്നതുകൊണ്ട് എനിക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നു, വെളിപ്പെടുത്തി ഇന്ത്യന്‍ താരം

കോണ്‍ഗ്രസിന്റെ മോശം 'സ്‌ട്രൈക്ക് റേറ്റില്‍' ബിഹാറിലെ യോഗങ്ങള്‍; ആ തെറ്റ് ആവര്‍ത്തിക്കരുത്!

'കളക്ടർമാർക്ക് വഖഫ് ഭൂമികളിൽ അന്വേഷണം നടത്താം, ഇടക്കാല ഉത്തരവ് നാളെത്തെ വാദം കൂടി കേട്ട ശേഷം'; സുപ്രീംകോടതി നിർദേശങ്ങൾ ഇങ്ങനെ

"ഹിന്ദു ബോർഡുകളിൽ മുസ്‌ലിങ്ങൾ ഉണ്ടാകുമോ? അത് തുറന്നു പറയൂ": കേന്ദ്രത്തോട് സുപ്രീം കോടതി

ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി.. അത്രത്തോളം ബുദ്ധിമുട്ടായിരുന്നു: ദിയ മിര്‍സ

INDIAN CRICKET: ഐപിഎലോടെ കളി മതിയാക്കുമോ, ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമോ, ഒടുവില്‍ മൗനം വെടിഞ്ഞ് രോഹിത് ശര്‍മ്മ